X

ബാഴ്‌സലോണയുടെ എം.എസ്.എന്‍ ത്രയത്തെ തകര്‍ക്കാന്‍ പുതിയ ചേരിയുമായി സിദാന്‍

എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍)

ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്.

റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ രംഗത്തെത്തിയത്.

മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍)

മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍) എന്ന ത്രയമാണ് മാഡ്രിഡിന്റെ പുതിയ മുന്നേറ്റ വാക്യമായി സിദാന്‍ കൊണ്ടുവരുന്നത്.

ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)

റയല്‍ മാഡ്രിഡിന്റെ ബി.ബി.സി (ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ) കൂട്ടുകെട്ടും ബാഴ്‌സലോണയുടെ എം.എസ്.എന്‍ (മെസ്സി-സുവാരാസ്-നെയ്മര്‍)ത്രയവും തമ്മിലായിരുന്നു നിലവില്‍ ഗോളടിക്കാനുള്ള മത്സരം. എന്നാല്‍ 30 ഗോളുമായി ഏറെ മുന്നിലുള്ള എം.എസ്.എന്‍ കൂട്ടുകെട്ടിനു മുന്നില്‍ ബി.ബി.സി ത്രയം മങ്ങിപോവുന്നതാണ് ഫുട്‌ബോള്‍ ലോകം കഴിഞ്ഞ സീസണുകളില്‍ കണ്ടത്.

അതേസമയം റയലിനുള്ളില്‍തന്നെ പരിശീലകന്‍ സൈനുദ്ദീന്‍ സിദാന്‍ മറ്റൊരു ചേരി രൂപപ്പെടുത്തിയത് ബി.ബി.സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

സീസണില്‍ ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, കിങ്‌സ് കപ്പ് തുടങ്ങിയ മത്സരങ്ങളില്‍നിന്നായി ടീം 25 മത്സരം കളിച്ചപ്പോള്‍ എം.എ.എല്‍. ത്രയം 13 ഗോളുകളാണ് നേടിയത്. ബി.ബി.സി. കൂട്ടുകെട്ടിന് 12 ഗോളുകളാണുള്ളത്. എന്നാല്‍ ബാഴ്‌സയുടെ എം.എസ്.എന്‍ ത്രയം 30 ഗോളുമായി ഏറെ മുന്നിലാണ്.

ക്രിസ്റ്റ്യാനോ, ബെയ്ല്‍, ബെന്‍സേമ എന്നിവര്‍ക്ക് സീസണിന്റെ തുടക്കത്തില്‍തന്നെ ഏറ്റ പരിക്കാണ് പുതിയ ചേരിയെ പരീക്ഷിക്കാന്‍ സിദാനെ പ്രേരിപ്പിച്ചത്. യുവന്റസില്‍നിന്ന് മടങ്ങിയെത്തിയ മൊറാട്ടയും യൂത്ത് അക്കാദമി വഴി ടീമിലെത്തിയ അസെന്‍സിയോയും മികച്ച ഫോമിലാണ് കളിക്കുന്നത്. കളിയുണ്ടാക്കിയെടുക്കാനുള്ള വാസ്‌ക്വസിലിന്റെ പ്രതിഭയും പുതിയ ചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായി സിദാന്‍ മനസിലാക്കുന്നു.

സീസണല്‍ മൊറാട്ടയും അസെന്‍സിയോയും ആറു വീതം ഗോളുകള്‍ നേടിയിട്ടുണ്ട്. വാസ്‌ക്വസ് ഒരു ഗോളും നേടി. എന്നാല്‍ ബി.സി.സി ത്രയത്തിലെ മൂന്നുപേരും നാലു വീതം ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. അതേസമയം ബി.ബി.സി ത്രയം 2273 മിനിറ്റും എം.എ.എല്‍ ത്രയം 1762 മിനിറ്റും മാത്രമാമണ് കളത്തില്‍ ചെലവിട്ടതെന്നതും എം,എ.എല്ലിന് തിളക്കും കൂട്ടുന്നു.

എം.എ.എല്‍ ത്രയത്തിനെ സീസണില്‍ പൂര്‍ണമായും പരീക്ഷിക്കാന്‍ സാധ്യതയില്ലന്നാണ് നിരീക്ഷണം. എന്നാല്‍ സൂപ്പര്‍താരങ്ങളുടെമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ബി.സി.ക്ക് ഭീക്ഷണിയാകുംവിധം വളര്‍ത്തിയെടുക്കാന്‍ സിദാന്‍ ശ്രമിക്കുന്നുണ്ട്.

റയലിനായി മൊറാട്ട 14 മത്സരം കളിച്ചപ്പോള്‍ അസെന്‍സിയോ 10 മത്സരവും വാസ്‌ക്വസ് 12 തവണയും കളത്തിലിറങ്ങി. ബെയ്‌ലും ബെന്‍സേമയും 11 തവണയും ക്രിസ്റ്റ്യാനോ ഒമ്പത് കളിയിലുമാണ് ബൂട്ടുകെട്ടിയത്. ടീം അവസാനം കളിച്ച കിങ്‌സ്‌കപ്പില്‍ ബി.ബി.സി ചേരിക്ക് സിദാന്‍ പൂര്‍ണ വിശ്രമമനുവദിച്ചിരുന്നു. മധ്യനിരയില്‍നിന്നാണ് അസെന്‍സിയോയെ മുന്നേറ്റത്തിലേക്ക് മാറ്റിപ്പരീക്ഷിക്കുന്നത്.

അല്‍വാരോ മൊറാട്ട

മാര്‍ക്കോ അസെന്‍സിയോ

ലൂക്കാസ് വാസ്‌ക്വസ്

Web Desk: