Connect with us

More

ബാഴ്‌സലോണയുടെ എം.എസ്.എന്‍ ത്രയത്തെ തകര്‍ക്കാന്‍ പുതിയ ചേരിയുമായി സിദാന്‍

Published

on

ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്.

റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ രംഗത്തെത്തിയത്.

39d1418100000578-3882794-image-a-41_1477667376485

മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍)

മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍) എന്ന ത്രയമാണ് മാഡ്രിഡിന്റെ പുതിയ മുന്നേറ്റ വാക്യമായി സിദാന്‍ കൊണ്ടുവരുന്നത്.

capa

ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)

റയല്‍ മാഡ്രിഡിന്റെ ബി.ബി.സി (ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ) കൂട്ടുകെട്ടും ബാഴ്‌സലോണയുടെ എം.എസ്.എന്‍ (മെസ്സി-സുവാരാസ്-നെയ്മര്‍)ത്രയവും തമ്മിലായിരുന്നു നിലവില്‍ ഗോളടിക്കാനുള്ള മത്സരം. എന്നാല്‍ 30 ഗോളുമായി ഏറെ മുന്നിലുള്ള എം.എസ്.എന്‍ കൂട്ടുകെട്ടിനു മുന്നില്‍ ബി.ബി.സി ത്രയം മങ്ങിപോവുന്നതാണ് ഫുട്‌ബോള്‍ ലോകം കഴിഞ്ഞ സീസണുകളില്‍ കണ്ടത്.

അതേസമയം റയലിനുള്ളില്‍തന്നെ പരിശീലകന്‍ സൈനുദ്ദീന്‍ സിദാന്‍ മറ്റൊരു ചേരി രൂപപ്പെടുത്തിയത് ബി.ബി.സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

zidane-zinedine-150526-620സീസണില്‍ ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, കിങ്‌സ് കപ്പ് തുടങ്ങിയ മത്സരങ്ങളില്‍നിന്നായി ടീം 25 മത്സരം കളിച്ചപ്പോള്‍ എം.എ.എല്‍. ത്രയം 13 ഗോളുകളാണ് നേടിയത്. ബി.ബി.സി. കൂട്ടുകെട്ടിന് 12 ഗോളുകളാണുള്ളത്. എന്നാല്‍ ബാഴ്‌സയുടെ എം.എസ്.എന്‍ ത്രയം 30 ഗോളുമായി ഏറെ മുന്നിലാണ്.

ക്രിസ്റ്റ്യാനോ, ബെയ്ല്‍, ബെന്‍സേമ എന്നിവര്‍ക്ക് സീസണിന്റെ തുടക്കത്തില്‍തന്നെ ഏറ്റ പരിക്കാണ് പുതിയ ചേരിയെ പരീക്ഷിക്കാന്‍ സിദാനെ പ്രേരിപ്പിച്ചത്. യുവന്റസില്‍നിന്ന് മടങ്ങിയെത്തിയ മൊറാട്ടയും യൂത്ത് അക്കാദമി വഴി ടീമിലെത്തിയ അസെന്‍സിയോയും മികച്ച ഫോമിലാണ് കളിക്കുന്നത്. കളിയുണ്ടാക്കിയെടുക്കാനുള്ള വാസ്‌ക്വസിലിന്റെ പ്രതിഭയും പുതിയ ചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായി സിദാന്‍ മനസിലാക്കുന്നു.

സീസണല്‍ മൊറാട്ടയും അസെന്‍സിയോയും ആറു വീതം ഗോളുകള്‍ നേടിയിട്ടുണ്ട്. വാസ്‌ക്വസ് ഒരു ഗോളും നേടി. എന്നാല്‍ ബി.സി.സി ത്രയത്തിലെ മൂന്നുപേരും നാലു വീതം ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. അതേസമയം ബി.ബി.സി ത്രയം 2273 മിനിറ്റും എം.എ.എല്‍ ത്രയം 1762 മിനിറ്റും മാത്രമാമണ് കളത്തില്‍ ചെലവിട്ടതെന്നതും എം,എ.എല്ലിന് തിളക്കും കൂട്ടുന്നു.

എം.എ.എല്‍ ത്രയത്തിനെ സീസണില്‍ പൂര്‍ണമായും പരീക്ഷിക്കാന്‍ സാധ്യതയില്ലന്നാണ് നിരീക്ഷണം. എന്നാല്‍ സൂപ്പര്‍താരങ്ങളുടെമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ബി.സി.ക്ക് ഭീക്ഷണിയാകുംവിധം വളര്‍ത്തിയെടുക്കാന്‍ സിദാന്‍ ശ്രമിക്കുന്നുണ്ട്.

റയലിനായി മൊറാട്ട 14 മത്സരം കളിച്ചപ്പോള്‍ അസെന്‍സിയോ 10 മത്സരവും വാസ്‌ക്വസ് 12 തവണയും കളത്തിലിറങ്ങി. ബെയ്‌ലും ബെന്‍സേമയും 11 തവണയും ക്രിസ്റ്റ്യാനോ ഒമ്പത് കളിയിലുമാണ് ബൂട്ടുകെട്ടിയത്. ടീം അവസാനം കളിച്ച കിങ്‌സ്‌കപ്പില്‍ ബി.ബി.സി ചേരിക്ക് സിദാന്‍ പൂര്‍ണ വിശ്രമമനുവദിച്ചിരുന്നു. മധ്യനിരയില്‍നിന്നാണ് അസെന്‍സിയോയെ മുന്നേറ്റത്തിലേക്ക് മാറ്റിപ്പരീക്ഷിക്കുന്നത്.

920_alvaro-morata-joins-juventus-from-real-madrid-for-16m-1848

അല്‍വാരോ മൊറാട്ട

3710f96500000578-3733067-image-m-40_1470833511607

മാര്‍ക്കോ അസെന്‍സിയോ

ലൂക്കാസ് വാസ്‌ക്വസ്

ലൂക്കാസ് വാസ്‌ക്വസ്

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

Trending