Connect with us

kerala

വരുന്നത് വലിയ പ്രഹരം; കഴുകന്‍കണ്ണുകള്‍ റോഡുകളില്‍നിന്ന് പ്രതിദിനം പിരിച്ചെടുക്കുന്നത് 25 കോടി

2000 കോടി രൂപ പിരിച്ചെടുക്കണമന്നെ് കാട്ടി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Published

on

കെ.പി ജലീല്‍

പ്രതിദിനം 25 കോടി രൂപ. ഇനി മലയാളിയും ഭയക്കേണ്ടത് നികുതിവര്‍ധനവിനെയല്ല. വാഹനയാത്രയെയാണ്. വരുന്ന 20ന് കേരളത്തിലെ റോഡിരികുകളിലെ നിര്‍മിത ബുദ്ധി ( എ. ഐ) ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ മലയാളി കുത്തുപാളയെടുക്കും. സര്‍ക്കാരിന് വരുന്നതോ ശതകോടികളും.
കേരളത്തിലെ 726 എ.ഐ ക്യാമറകളാണ് സംസ്ഥാനസര്‍ക്കാരിലെ ഖജനാവിലേക്ക് ജനങ്ങളില്‍നിന്ന് കോടികള്‍ പിരിച്ചെടുക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ എന്നുമുതല്‍ പ്രവര്‍ത്തിക്കണമെന്നും പിഴകള്‍ ഏതിനൊക്കെ ഇടണമെന്നുമുള്ള ആലോചനയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് കടുത്ത സാമ്പത്തികപ്രയാസം മറികടക്കാന്‍ റോഡിലെ ക്യാമറകളെ ആശ്രയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് വലിയ പ്രതിഷേധത്തെ ക്ഷണിച്ചുവരുത്തുമെന്നറിഞ്ഞിട്ടും ജനങ്ങളെ ഏതുവിധേനയും പിഴിയാനുള്ള തീരുമാനത്തിന് ഇടതുമുന്നണിയുടെ ആകെ സമ്മതം കിട്ടിയെന്നര്‍ത്ഥം.

ഹെല്‍മറ്റുകളില്ലാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം, പാര്‍ക്കിംഗ്, മൂന്നുപേര്‍ ഒരുമിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യല്‍, നിയമംലംഘിച്ചുള്ള മറികടക്കല്‍ തുടങ്ങിയവക്കാണ് ക്യാമറകള്‍ പിഴ വിധിക്കുക. തിരുവനന്തപുരത്തെ കെല്‍ട്രോണിന്റെ കേന്ദ്രത്തില്‍നിന്നാണ് ഇതുസംബന്ധിച്ച അറിയിപ്പുകള്‍ വാഹന ഉടമകളിലേക്കും ഗതാഗതവകുപ്പിലേക്കും പോകുക. ഇതുവരെയും അബദ്ധത്തില്‍ ചെയ്തുപോയ നിയമലംഘനങ്ങള്‍പോലും ഇനി കടുത്ത ശിക്ഷക്ക് വിധേയാമും. കുട്ടികളെ ബൈക്കില്‍ ഇരുത്തിപോയാല്‍ പോലും ക്യാമറകള്‍ പിടികൂടി ഹെല്‍മറ്റില്ലാത്തതിനും മൂന്നുപേരുടെ യാത്രക്കും പിഴയിട്ടാല്‍ ചോദ്യം ചെയ്യാനാവില്ല. പൊലീസും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ലൈസന്‍സും മറ്റും പരിശോധിക്കാനായി മുമ്പ് റോഡരികില്‍ തടഞ്ഞുനിര്‍ത്തുമ്പോള്‍ അവരോട് നിജസ്ഥിതി പറഞ്ഞ് കാര്യം ബോധ്യപ്പെട്ടാല്‍ പിഴ ഒഴിവാക്കുമായിരുന്നതാണ് ഇനി ഇല്ലാതാകുന്നത്.2000 കോടി രൂപ പിരിച്ചെടുക്കണമന്നെ് കാട്ടി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പ്രതിദിനം 25 കോടിയെന്നാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് പിഴ കിട്ടുമെന്നര്‍ത്ഥം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരീക്ഷണത്തിനിടെ മാത്രം ഒരു മിനിറ്റില്‍ ഒരൊറ്റ ക്യാമറയില്‍നിന്ന് മാത്രം 10 റോഡ് നിയമലംഘനങ്ങള്‍ പിടികൂടപ്പെട്ടതായാണ് വിവരം. ഇതനുസരിച്ചാണ് പ്രതിദിനം 25 കോടി എന്ന കണക്ക് ലഭിച്ചത്. ഹെല്‍മറ്റില്ലാത്തതിന് 500 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 2000 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണ് കനത്ത പിഴയായി ചുമത്തുന്നത്. മുമ്പ് ചില ഇളവുകളെല്ലാം ഉദ്യോഗസ്ഥര്‍ അനുവദിച്ച സമയത്താണ് ഈ പകല്‍കൊള്ളക്ക് സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുന്നത്. വാഹനാപകടങ്ങള്‍ കുറക്കുന്നതിനാണ് ഇതെന്ന ്പറയുന്നതെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കലാണ് മുഖ്യലക്ഷ്യമെന്നാണ് പരാതി.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കാതെയാണ് ഇത്തരമൊരു വന്‍ധനസമാഹരണത്തിന് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. സകലവസ്തുക്കളുടെയും വിലക്കയറ്റത്തിന് വഴിവെക്കുന്ന ഇന്ധനസെസ്, ഭൂമിന്യായവില വര്‍ധന, കെട്ടിടനിര്‍മാണപെര്‍മിറ്റിലെ കുത്തനെയുള്ള വര്‍ധന, ഭൂനികുതി വര്‍ധന തുടങ്ങിയവക്ക് ശേഷമാണ് ഇത്തരത്തില്‍ കഴുത്തറുപ്പിന് തെരഞ്ഞെടുപ്പടുത്തിരിക്കെതന്നെയുള്ള ഈ നീക്കം.

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending