Connect with us

Culture

‘ആര്‍.എസ്.എസ് ആക്രമിച്ച കരിം മുസ്ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഈടാക്കുമോ?’; മുഖ്യമന്ത്രിയോട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

Published

on

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് ആര്‍.എസ്.എസ് ആക്രമിച്ച ബയാര്‍ സ്വദേശി കരിം മുസ്ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഈടാക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നിലവില്‍ മംഗലാപുരം യൂണിറ്റി ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കരീം മൗലവിയിപ്പോള്‍.

‘മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട മനുഷ്യനുണ്ട്, കരിം മുസ്ലിയാര്‍. അദ്ദേഹം ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ ക്രൂരമായ വെട്ടും കുത്തുമൊക്കെ ഏറ്റ് ഇപ്പോഴും മംഗലാപുരം ആസ്പത്രിയില്‍ ബോധരഹിതനായി കഴിയുകയാണ്. മഞ്ചേശ്വരം കാസര്‍കോട് ഭാഗത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ചെയ്ത ക്രൂരത ഞാന്‍ പറയാതെ തന്നെ മുഖ്യമന്ത്രിക്ക് അറിയാമല്ലോ. അങ്ങേക്കെതിരെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഞങ്ങളൊക്കെ ശക്തമായി എതിര്‍ത്തിരുന്നു. ഈ മൗലവിയുടെ ചികിത്സക്ക് ലക്ഷക്കണക്കിന് രൂപയുടെ ചിലവുണ്ട്. ഇത് അക്രമികളില്‍ നിന്ന് പിടിച്ചെടുത്ത് സര്‍ക്കാര്‍ കൊടുക്കുമോ അല്ലെങ്കില്‍ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമോ?’ എന്നായിരുന്നു നെല്ലിക്കുന്നതിന്റെ ചോദ്യം. ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.

കരിം മുസ്ലിയാരുമായി ബന്ധപ്പെട്ട സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ ഉറപ്പു നല്‍കി. കാസര്‍കോട് മഞ്ചേശ്വരം മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ട്. പൊലീസ് അതീവ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബായാര്‍ പള്ളിയിലെ ഇമാമാണ് കരീം മുസ്ലിയാര്‍. ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തെ ആര്‍.എസ്.എസുകാര്‍ അടിച്ച് താഴെയിടുകയിരുന്നു. തുടര്‍ന്ന് ഇരുമ്പു ദണ്ടുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. അദ്ദേഹം ബോധരഹിതനായതോടെയാണ് അക്രമിസംഘം പിന്‍വാങ്ങുകയായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന മുസ്ലിയാരെ നാട്ടുകാര്‍ എത്തിയാണ് ആസ്പത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ കരിം മുസ്ലിയാര്‍ മംഗലാപുരം യൂണിറ്റി ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.

ഹര്‍ത്താലുമായി കോഴിക്കോട് മിഠായി തെരുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ എന്ത് നടപടിയെടുത്തുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ ചോദിച്ചു. ‘വളരെ മതസൗഹാര്‍ദ്ദപരമായി നില്‍ക്കുന്ന ഒരിടമാണ് മിഠായി തെരുവ്. അതില്‍ വിഷം കലര്‍ത്തുന്ന രീതിയില്‍ വലിയൊരു ആക്രമണമുണ്ടായി. വലിയ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. അതില്‍ എത്ര പ്രതികളെ പിടിച്ചു? സാധാരണ അങ്ങനെ അക്രമിക്കുന്നവരില്‍ നിന്നും നാശനഷ്ടത്തിനുള്ള പണം ഈടാക്കാറുണ്ട്. വ്യാപാരികള്‍ക്കുണ്ടായ നഷ്ടം ഈ അക്രമികളില്‍ നിന്ന് ഈടാക്കാനുള്ള നടപടിയെടുത്തിട്ടുണ്ടോ?’ എന്നായിരുന്നു മുനീറിന്റെ ചോദ്യം.

കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ തന്റെ കൈവശം ഇല്ലെന്നും അക്രമികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending