Connect with us

kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി സര്‍ക്കാറിന്റേത് കുറ്റകരമായ നിസ്സംഗത: മുസ്‌ലിം ലീഗ്

Published

on

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്കു ശേഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുകയാണെന്നും, കേരളത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുകയാണെന്നും, ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ നിസംഗതയാണെന്നും മുസ്്‌ലിംലീഗ്.

തുടര്‍ ചര്‍ച്ച സര്‍ക്കാറിന്റെ തട്ടിപ്പ്

തുടര്‍ ചര്‍ച്ചകള്‍, വിദഗ്ധ സമിതി, നിയമോപദേശം തുടങ്ങിയ മുഖ്യമന്ത്രിയുടെ സ്വയം പ്രഖ്യാപിത നയങ്ങള്‍ കാര്യങ്ങളെ വൈകിപ്പിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതിന് മാത്രമെ ഉതകുകയുള്ളു. സര്‍വകക്ഷി യോഗത്തില്‍ മുസ്‌ലിംലീഗ് കൃത്യമായും ആവശ്യപ്പെട്ടിരുന്നത് നൂറു ശതമാനവും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അര്‍ഹമായ പദ്ധതികള്‍ അങ്ങനെ തന്നെ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. സച്ചാര്‍ ശിപാര്‍ശ പ്രകാരമുള്ള സ്‌കീമുകള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ സങ്കീര്‍ണമാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്.

പാലോളി കമ്മിറ്റിആദ്യത്തെ വഞ്ചന

സച്ചാര്‍ കമ്മിറ്റി തന്നെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിരിക്കെ, പാലൊളി കമ്മിറ്റി രൂപീകരിച്ചത് ആദ്യത്തെ വഞ്ചനയാണ്. 80:20 അനുപാതം കൊണ്ടു വന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. മുസ്‌ലിം ന്യൂനപക്ഷത്തിന് കിട്ടിക്കൊണ്ടിരുന്ന ആനൂകൂല്യം പേരുമാറ്റിയെന്നു മാത്രമല്ല, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിംകള്‍ക്ക് വേണ്ടി നടപ്പിലാക്കേണ്ട പദ്ധതി ന്യൂനപക്ഷത്തിന്റേത് മൊത്തത്തിലുള്ളതാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. ഈ അപരാധങ്ങളാണ് കോടതി വിധിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൊതുവായി പദ്ധതികള്‍ കൊണ്ടു വരുന്നതിന് മുസ്‌ലിംലീഗ് എതിരല്ല. അത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് എടുത്തുമാറ്റി കൊണ്ടാവരുത്. മുസ്‌ലിംലീഗ് എന്നും മത സൗഹാര്‍ദം നിലനിര്‍ത്താന്‍ ശ്രമിച്ച പ്രസ്ഥാനമാണ്. അതിന്റെ സംരക്ഷണത്തിനായി വിലപ്പെട്ട സംഭാവനകളാണ് പാര്‍ട്ടി ചെയ്തിട്ടുള്ളതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പൊതുവായി ആനുകൂല്യം നല്‍കുമ്പോള്‍ അത് ജനസംഖ്യാനുപാതികമായി നല്‍കാവുന്നതാണ്. ഈ കാര്യങ്ങളെല്ലാം വിശദമായി മുസ്‌ലിംലീഗ് യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവരുടേതായ ഒരു നിര്‍ദേശവും മുന്നോട്ടുവെക്കാതെ മൗനം പാലിക്കുകയായിരുന്നു.

അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന മുസ്‌ലിംകളോടുള്ള വഞ്ചനാപരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. മുസ്‌ലിം നൂന്യനപക്ഷത്തിനുള്ള പദ്ധതികള്‍ തകിടം മറിച്ചതിനെ തുടര്‍ന്നുണ്ടായ വേദനാജനകമായ സാരചര്യങ്ങളില്‍ ചര്‍ച്ച ചെയ്ത പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യു.പി.എ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം സച്ചാര്‍ കമ്മിറ്റി നിര്‍ദേശം നടപ്പിലാക്കിയിരുന്നു. അത് പ്രകാരം ആനുകൂല്യ വിതരണം നടക്കുന്നുമുണ്ട്. കേരളത്തില്‍ മാത്രം ഇത് മുടങ്ങുന്നത് അതീവ ഗുരുതരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോടതിവിധി സൃഷ്ടിച്ചത്വലിയ പ്രതിസന്ധി

80: 20 അനുപാതം റദ്ദാക്കിയ കോടതി വിധി സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കോടതി വിധിയോടെ സംസ്ഥാനത്ത് ആനുകൂല്യ വിതരണം പൂര്‍ണമായും നിശ്ചലമായി. മുഖ്യമന്ത്രി പറയുന്ന സമിതിയുടെ ആവശ്യം തന്നെയില്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥ സച്ചാര്‍ കമ്മിറ്റി പഠിച്ചതാണ്. പാലൊളി കമ്മിറ്റി കേരളത്തിലെ സ്ഥിതിയും പഠിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാക്ക ക്ഷേമ പദ്ധതി റദ്ദാക്കുന്നത് മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending