X

വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു ദാമോദരന്‍

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്‌ക്കെതിരെ 35 വാര അകലെ നിന്ന് വണ്ടര്‍ ഗോള്‍ അടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്‍ കല്യൂഷനയുടെ കാലെടുത്ത് കമന്റേട്ടറും മാധ്യമപ്രവര്‍ത്തകനുമായ ഷൈജു ദാമോദരന്‍ ഉമ്മ വച്ചതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കു മറുപടിയായി ഷൈജു ദാമോദരന്‍ രംഗത്ത്.ഫുട്‌ബോള്‍, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനായ ഷൈജു ദാമോദരന്‍ ആ കായിക വിനോദത്തോടുള്ള തന്റെ അതിയായ സ്‌നേഹ പ്രകടനമാണ് പ്രിയ കമേന്റേറ്ററിനെ രൂക്ഷ വിമര്‍ശത്തിനും ട്രോളുകളള്‍ക്കും വിധേയമാക്കിയത്.

ഏറ്റവും അവസാനമായി കൊച്ചിയില്‍ വെച്ച് നടന്ന എഫ് സി ഗോവയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി യുക്രൈനിയന്‍ താരം ഇവാന്‍ കലിയൂഷ്‌നിയുടെ ഗോള്‍ ഏറെ വൈറലായിരുന്നു.ബോക്‌സിന് പുറത്ത് നിന്നും ഒരു റോക്കറ്റ് വേഗത്തില്‍ കലിയൂഷ്‌നിയുടെ ഷോട്ട് ഗോവയുടെ ഗോള്‍ വലയ്ക്കുള്ളിലേക്കെത്തുമ്പോള്‍ സ്റ്റേഡിയം ഒന്നടങ്കമായിരുന്നു ആര്‍ത്ത് വിളിച്ചത്. അതുപോലെ തന്നെയായിരിന്നു കമന്ററി ബോക്‌സില്‍ നിന്നും ഷൈജു ദാമോദരന്‍ തന്റെ ആവേശം പ്രകടനമാക്കിയത്. ആ അവേശം തുടര്‍ന്ന ഷൈജു തന്റെ ‘കമന്ററി ബോക്‌സ്’ എന്ന യുട്യൂബ് ചാനലില്‍ കലിയൂഷ്‌നിയുമായിട്ടുള്ള പ്രത്യേക അഭിമുഖത്തില്‍ പ്രകടമാക്കുകയും ചെയ്തു. ആ റോക്കറ്റ് വേഗത്തിലുള്ള ഗോളിന് പാത്രമായ യുക്രൈനിയന്‍ താരത്തിന്റെ കാല്‍ അഭിമുഖത്തിനിടെ ഷൈജു ദാമോദരന്‍ ചുമ്പിക്കുകയായിരുന്നു.

ഷൈജുവിനെതിരെ വിലയതോതില്‍ ട്രോളുകളും രംഗത്തെത്തി.അതേസമയം മലയാളി കമന്റേറ്ററെ പിന്തുണച്ചും കുറച്ച് പേര്‍ രംഗത്തെത്തിട്ടുണ്ട്.

വിവേക ബുദ്ധിയില്ലാത്ത സഹൃദയല്ലാത്ത സരസഹൃദയല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു ഫുട്‌ബോള്‍ താരത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് താന്‍ നല്‍കിയതെന്നും,ഈ വിമര്‍ശനമുയര്‍ത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ ലയണല്‍ മെസിയുടെയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയോ അല്ലെങ്കിലും മറ്റേതെങ്കിലും പ്രിയതാരങ്ങളുടെയോ കാലില്‍ ഒരു തവണയെങ്കിലും ചുമ്പിക്കാന്‍ ആഗ്രഹിക്കുന്നവരാകുമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

 

 

 

web desk 3: