kerala
വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു ദാമോദരന്‍
വിവേക ബുദ്ധിയില്ലാത്ത സഹൃദയല്ലാത്ത സരസഹൃദയല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഐഎസ്എല്ലില്‍ എഫ് സി ഗോവയ്‌ക്കെതിരെ 35 വാര അകലെ നിന്ന് വണ്ടര്‍ ഗോള്‍ അടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്‍ കല്യൂഷനയുടെ കാലെടുത്ത് കമന്റേട്ടറും മാധ്യമപ്രവര്‍ത്തകനുമായ ഷൈജു ദാമോദരന്‍ ഉമ്മ വച്ചതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കു മറുപടിയായി ഷൈജു ദാമോദരന്‍ രംഗത്ത്.ഫുട്‌ബോള്‍, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനായ ഷൈജു ദാമോദരന്‍ ആ കായിക വിനോദത്തോടുള്ള തന്റെ അതിയായ സ്‌നേഹ പ്രകടനമാണ് പ്രിയ കമേന്റേറ്ററിനെ രൂക്ഷ വിമര്‍ശത്തിനും ട്രോളുകളള്‍ക്കും വിധേയമാക്കിയത്.
ഏറ്റവും അവസാനമായി കൊച്ചിയില്‍ വെച്ച് നടന്ന എഫ് സി ഗോവയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി യുക്രൈനിയന്‍ താരം ഇവാന്‍ കലിയൂഷ്‌നിയുടെ ഗോള്‍ ഏറെ വൈറലായിരുന്നു.ബോക്‌സിന് പുറത്ത് നിന്നും ഒരു റോക്കറ്റ് വേഗത്തില്‍ കലിയൂഷ്‌നിയുടെ ഷോട്ട് ഗോവയുടെ ഗോള്‍ വലയ്ക്കുള്ളിലേക്കെത്തുമ്പോള്‍ സ്റ്റേഡിയം ഒന്നടങ്കമായിരുന്നു ആര്‍ത്ത് വിളിച്ചത്. അതുപോലെ തന്നെയായിരിന്നു കമന്ററി ബോക്‌സില്‍ നിന്നും ഷൈജു ദാമോദരന്‍ തന്റെ ആവേശം പ്രകടനമാക്കിയത്. ആ അവേശം തുടര്‍ന്ന ഷൈജു തന്റെ ‘കമന്ററി ബോക്‌സ്’ എന്ന യുട്യൂബ് ചാനലില്‍ കലിയൂഷ്‌നിയുമായിട്ടുള്ള പ്രത്യേക അഭിമുഖത്തില്‍ പ്രകടമാക്കുകയും ചെയ്തു. ആ റോക്കറ്റ് വേഗത്തിലുള്ള ഗോളിന് പാത്രമായ യുക്രൈനിയന്‍ താരത്തിന്റെ കാല്‍ അഭിമുഖത്തിനിടെ ഷൈജു ദാമോദരന്‍ ചുമ്പിക്കുകയായിരുന്നു.

ഷൈജുവിനെതിരെ വിലയതോതില്‍ ട്രോളുകളും രംഗത്തെത്തി.അതേസമയം മലയാളി കമന്റേറ്ററെ പിന്തുണച്ചും കുറച്ച് പേര്‍ രംഗത്തെത്തിട്ടുണ്ട്.
വിവേക ബുദ്ധിയില്ലാത്ത സഹൃദയല്ലാത്ത സരസഹൃദയല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു ഫുട്‌ബോള്‍ താരത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് താന്‍ നല്‍കിയതെന്നും,ഈ വിമര്‍ശനമുയര്‍ത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ ലയണല്‍ മെസിയുടെയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയോ അല്ലെങ്കിലും മറ്റേതെങ്കിലും പ്രിയതാരങ്ങളുടെയോ കാലില്‍ ഒരു തവണയെങ്കിലും ചുമ്പിക്കാന്‍ ആഗ്രഹിക്കുന്നവരാകുമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.
kerala
എറണാകുളത്ത് എൽഡിഎഫ് വിമത സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു
പറവൂർ: എറണാകുളം പറവൂരിൽ സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ മത്സരിക്കുന്നത്.
വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ആക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
kerala
പറമ്പില്‍ കോഴി കയറിയതിന് തര്‍ക്കം; വൃദ്ധ ദമ്പതികളെ മാരകമായി മര്‍ദിച്ച് അയല്‍വാസി
കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്.
കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയത് തര്‍ക്കമായി വൃദ്ധ ദമ്പതികളുടെ മാരകമായി മര്‍ദിച്ച അയല്‍വാസി പൊലീസ് പിടിയില്‍. കൈകള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലി ഒടിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്. ഒരാളെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തോമസിനെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 24ാം തീയതി ലാന്‍സി തോമസിന്റെയും ഭാര്യ അമ്മിണിയുടെയും വീട്ടില്‍ കയറി ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയായിരുന്നു. ആദ്യം ലാന്‍സിയെയാണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോള്‍ ലാന്‍സിയുടെ ഇരു കൈകളുടെയും എല്ലുകള്‍ പൊട്ടി. അമ്മിണിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വലതു കൈയിലെ എല്ലും പൊട്ടുകയായിരുന്നു. അമ്മിണിയുടെ തല, കൈ, കാല്‍ എന്നിവയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. പതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ എം. എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. എസ്‌ഐമാരായ ഇബ്രാഹിം, ദീപ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
kerala
നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യശ്രമം
ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് വീണ്ടും വിവാദം രൂക്ഷമാകുന്നു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാൽ പാലാരിവട്ടം പോലീസ് മണികണ്ഡനെ കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ സമീപത്തെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ മുറിച്ചുവെന്നാണ് പോലീസ് വിവരം. തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് വീട്ടിലേക്ക് വിട്ടു.
കേസിൽ ഡിസംബർ 8-ന് വിധി പറയും എന്ന സാഹചര്യത്തിലാണ് ആത്മഹത്യശ്രമം നടന്നത്. മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണ് മണികണ്ഠനെന്ന് പൊലീസ് അറിയിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തതാണെന്നതാണ് കേസിലെ ആരോപണം. ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.
-
india16 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment20 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india17 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india18 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും

