X

സംഘടനാ പ്രവർത്തനത്തിന് തയ്യാറാകാത്ത വിദ്യാർഥിനിയുടെ വീട് ആക്രമിച്ചു ; പിന്നിൽ എ ബിവിപി യെന്ന് പരാതി

നെയ്യാറ്റിൻകരയിൽ പിരിവുനൽകാത്തതിനും കോളജിൽ സംഘടനാ പ്രവർത്തനത്തിനിറങ്ങാൻ മടിച്ചതിനും വിദ്യാർഥിനിയുടെ വീട് ആക്രമിച്ചു തകർത്തു അമരവിള കരിയൽതോട്ടം ‘അച്യുത’ത്തിൽ റിട്ട. എസ്ഐ ടി.എസ്.അനിൽ കുമാറിന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായത്.എബിവിപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് അനിൽകുമാർ ആരോപിച്ചു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ അനിൽ കുമാറിന്റെ മകൾ എ.ആനിയെ രാഷ്ട്രീയ പരിപാടികൾക്ക് നിർബന്ധിച്ചു കൊണ്ടുപോകുന്നത് ചോദ്യം ചെയ്തതതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ആരോപണം.

എബിവിപി പ്രവർത്തകർ ഒട്ടേറെത്തവണ തന്നെ ഭീഷണിപ്പെടുത്തിയതായി ആനി പൊലീസിനു മൊഴി നൽകിയിട്ടുണ്ട് .അനിൽകുമാർ മുൻപു പാറശാല എസ്ഐയായിരുന്നപ്പോൾ എബിവിപിക്കെതിരെ നടപടി സ്വീകരിച്ചതും വൈരാഗ്യത്തിനു കാരണമായതായും പറയുന്നുണ്ട്.വീടിന്റെ ജനൽച്ചില്ല്, കാർ, ബൈക്ക് എന്നിവ സംഘം അടിച്ചു തകർത്തു.മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഥലത്തുനിന്നു വെട്ടുകത്തി കണ്ടെടുത്തു.പ്രചാരണം ശരിയല്ലെന്നും പൊലീസ് കള്ളക്കേസുകൾ റജിസ്റ്റർ ചെയ്യുകയാണെന്നും എബിവിപി ജില്ലാ കമ്മിറ്റി പ്രതികരിച്ചു,

webdesk15: