Connect with us

kerala

സംഘടനാ പ്രവർത്തനത്തിന് തയ്യാറാകാത്ത വിദ്യാർഥിനിയുടെ വീട് ആക്രമിച്ചു ; പിന്നിൽ എ ബിവിപി യെന്ന് പരാതി

ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ അനിൽ കുമാറിന്റെ മകൾ എ.ആനിയെ രാഷ്ട്രീയ പരിപാടികൾക്ക് നിർബന്ധിച്ചു കൊണ്ടുപോകുന്നത് ചോദ്യം ചെയ്തതതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ആരോപണം.

Published

on

നെയ്യാറ്റിൻകരയിൽ പിരിവുനൽകാത്തതിനും കോളജിൽ സംഘടനാ പ്രവർത്തനത്തിനിറങ്ങാൻ മടിച്ചതിനും വിദ്യാർഥിനിയുടെ വീട് ആക്രമിച്ചു തകർത്തു അമരവിള കരിയൽതോട്ടം ‘അച്യുത’ത്തിൽ റിട്ട. എസ്ഐ ടി.എസ്.അനിൽ കുമാറിന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായത്.എബിവിപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് അനിൽകുമാർ ആരോപിച്ചു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ അനിൽ കുമാറിന്റെ മകൾ എ.ആനിയെ രാഷ്ട്രീയ പരിപാടികൾക്ക് നിർബന്ധിച്ചു കൊണ്ടുപോകുന്നത് ചോദ്യം ചെയ്തതതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ആരോപണം.

എബിവിപി പ്രവർത്തകർ ഒട്ടേറെത്തവണ തന്നെ ഭീഷണിപ്പെടുത്തിയതായി ആനി പൊലീസിനു മൊഴി നൽകിയിട്ടുണ്ട് .അനിൽകുമാർ മുൻപു പാറശാല എസ്ഐയായിരുന്നപ്പോൾ എബിവിപിക്കെതിരെ നടപടി സ്വീകരിച്ചതും വൈരാഗ്യത്തിനു കാരണമായതായും പറയുന്നുണ്ട്.വീടിന്റെ ജനൽച്ചില്ല്, കാർ, ബൈക്ക് എന്നിവ സംഘം അടിച്ചു തകർത്തു.മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഥലത്തുനിന്നു വെട്ടുകത്തി കണ്ടെടുത്തു.പ്രചാരണം ശരിയല്ലെന്നും പൊലീസ് കള്ളക്കേസുകൾ റജിസ്റ്റർ ചെയ്യുകയാണെന്നും എബിവിപി ജില്ലാ കമ്മിറ്റി പ്രതികരിച്ചു,

kerala

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്.

Continue Reading

kerala

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം

Published

on

കൽപറ്റ∙ വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്.12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു

Published

on

കോട്ടയം∙ പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാണ്(26) മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending