X

സ്വപ്‌നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ ഇതു മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്തു പ്രതികളുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവകളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്വപ്‌നാ സുരേഷും ചോദ്യം ചെയ്യലിനായി ഓഫീസിലുണ്ട്. ഇരുവരും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും ചോദ്യം ചെയ്യും.

സ്വപ്നയെയും സന്ദീപ് നായരെയും കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് മൂന്നാം തവണ ശിവശങ്കറിനെ എന്‍ഐഎ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രതികളില്‍ നിന്ന് 2 ടിബി ഡിജിറ്റല്‍ രേഖകള്‍ എന്‍ഐഎ പരിശോധിച്ചത്. സ്വപ്നയടക്കമുള്ള പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.

web desk 1: