Connect with us

Culture

നിപ്പ പിടിച്ചുലച്ച നാളുകള്‍; ഫോട്ടോകളിലൂടെ

Published

on

സി.കെ തന്‍സീര്‍

കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യരംഗം പകച്ചുനിന്ന സന്ദര്‍ഭമായിരുന്നു നിപ്പയുടെ സാന്നിധ്യം. നിപ്പ പിടിച്ചുലച്ച നാളുകളുടെ ഭീതിദമായ ഓര്‍മകളില്‍ നിന്ന് കേരളസമൂഹത്തിന് പെട്ടെന്ന് മോചനം നേടാനാവില്ല. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലാണ് നിപ്പ വൈറസ് പരത്തുന്ന അപൂര്‍വരോഗം കേരളത്തെ പിടിച്ചുലച്ച് കടന്നുപോയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗം ബാധിച്ച് 17 പേര്‍ മരിച്ചു. വൈറസ് ബാധ മൂലമുണ്ടാവുന്ന പനിയും മറ്റ് അസുഖങ്ങളും പെട്ടെന്ന് തിരിച്ചറിയാനും രോഗപ്രതിരോധം ശക്തമാക്കാനും സാധിച്ചതിനാല്‍ നിപ്പയെ എളുപ്പം പിടിച്ചുകെട്ടാന്‍ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിലെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട എന്ന ഗ്രാമത്തിലാണ് നിപ്പയുടെ വിഷവിത്തുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. സൂപ്പിക്കട വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാബിത്ത് ആണ് രോഗത്തിന്റെ ആദ്യ ഇര. സാധാരണപനിയുമായി ചികിത്സ തേടിയ സാബിത്തിന് അപൂര്‍വരോഗമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ചികിത്സിയിലായിരുന്ന സാബിത്തിനെ പിന്നീട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. സാബിത്തിന്റെ സഹോദരന്‍ മുഹമ്മദ് സ്വാലിഹും ഇതേ രോഗം മൂലം മരണമടഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് ഉണര്‍ന്നത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു സ്വാലിഹിന്റെ മരണം. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരും ജില്ലാ ‘രണകൂടവും സജീവമായി രംഗത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

കേരളം പൊതുവെയും കോഴിക്കോട് പ്രത്യേകിച്ചും ആശങ്കയുടെ മുള്‍മുനയില്‍ നിന്ന നാളുകളായിരുന്നു അത്. പൊതുസ്ഥലങ്ങളിലും ആസ്പത്രിയിലും മാത്രമല്ല, ജോലിസ്ഥലങ്ങളിലെല്ലാം മാസ്‌ക് ധരിക്കുന്നത് പതിവായിരുന്നു. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സാബിത്തിനെ ചികിത്സിച്ച നഴ്‌സ് ലിനി രോഗം ബാധിച്ച് മരിച്ചത് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്.
മരണമടഞ്ഞ മൂസയുടെ മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തില്‍ അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് മറവ് ചെയ്തത്. ജില്ലാ ‘രണകൂടവും കോര്‍പറേഷന്‍ ആരോഗ്യവി’ാഗവും ഇതിനായുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ആസ്പത്രികളില്‍ ചികിത്സ തേടുന്നവരും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആരോഗ്യകേന്ദ്രങ്ങളില്‍ രോഗികളും ബന്ധുക്കളും എത്താതായതും വാര്‍ത്തയായിരുന്നു. മരിച്ച ലിനിയുടെ ഓര്‍മകള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ പേരാമ്പ്രയിലും കോഴിക്കോട്ടും വിവിധ ചടങ്ങുകള്‍ നടക്കുകയുണ്ടായി. ജൂണ്‍ പകുതിയോടെ നിപ്പ തീര്‍ത്തും നിയന്ത്രണവിധേയമായി.

നിപ്പയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ അജന്യക്ക് പറയാനുള്ളത്. പത്തൊമ്പതുകാരിയായ അജന്യ തൊഴില്‍ പരിശീലനത്തിന്റെ ‘ാഗമായി മിക്കവാറും മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്. ഏപ്രില്‍ 30 മുതല്‍ മേയ് അഞ്ചുവരെയായിരുന്നു അജന്യയുടെ പരിശീലനകാലം. ഇതേസമയമാണ് നിപ്പ ബാധിച്ച രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. രോഗം ബാധിച്ച അജന്യ ഒരുമാസത്തോളം ചികിത്സയിലായിരുന്നു. ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും കൈമുതലാക്കിയ അജന്യ ഒടുവില്‍ നിപ്പയെ പരാജയപ്പെടുത്തി. പഠനം തുടര്‍ന്ന അജന്യ പരീക്ഷ എഴുതി. നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയ നിപ്പയെ കുടിയിറക്കുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ ജാഗ്രതയിലായിരുന്നു. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കാനും രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ടും മോചനം സാധ്യമായതിലും ഉള്ള ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് ഇന്ന് അജന്യ.

People wearing protective gear carry the body of a victim who succumbed to Nipah virus infection to the grave in Kozhikode, Kerala, India .(May 24, 2018. )

Relatives wearing masks attend the funeral of a victim, who lost his battle against the brain-damaging Nipah virus, at a burial ground in Kozhikode, in the southern Indian state of Kerala, India,( May 24, 2018. )

Doctors and relatives, wearing protective gear transfer the body of Valachuketty Moosa, 62, who succumbed to Nipah virus infection to his grave for burial at Kannam Parambu Masjid cemetery in Kozhikode. The body was buried in a 10-ft-deep tomb. Moosa’s two sons and sister-in-law had died of the same infection.Kerala, India (May 24 2018)

People wearing protective gear bury the body of a victim who succumbed to Nipah virus infection in Kozhikode.Kerala, India (May 24 2018)

People wear masks as they wait outside a casualty ward at a hospital in Kozhikode in the southern state of Kerala, India.( May 28, 2018)

People wearing masks to prevent the transmission of Nipah virus, waits outside of the food distribution centre near Medical College, Kozhikode, Kerala, India.May 28, 2018

A near-deserted Medical College Hospital in Kozhikode. People kept a distance from the medical college fearing transmission of Nipah virus. The Medical College Hospital treated 200 patients during the outbreak of Nipah compared to its usual volume of 3,000 a day. Kerela, India. May 28, 2018

Siddardh, the son of nurse Lini who succumbed to Nipah virus, and Lini’s sister Ligi close to the photo of Lini in the photo exhibition held by the state government to honour those who fought against the Nipah virus. Lini was infected when she was taking care of the infected people.(July,1, 2018)

Ajanya, a student at Government Nursing College, the first patient who recovered from the Nipah Virus that affected areas of Kozhikode and Malappuram districts, Kerala, India. 19-year-old girl Ajanya spent more than one month at the isolation ward of the Kozhikode Medical College Hospital. Ajanya was posted at Medical College Hospital from April 30 to May 5, 2018 as part of her training and moreover this was the same time the first Nipah victim was admitted at the hospital for treatment. She was in the team that treated the first victim of the Nipah virus in the hospital. After recovering, Ajanya continued to study and, now she is writing the examination. November 7 2018

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending