gulf
ഒടുവില്‍ പതനം; ബി ആര്‍ ഷെട്ടിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് എന്‍എംസി ഹെല്‍ത്ത് കെയര്‍
യുഎഇയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെല്‍ത്ത് ഓപറേറ്റിങ് സംവിധാനമാണ് എന്‍എംസി. രണ്ടായിരം ഡോക്ടര്‍മാരും ഇരുപതിനായിരത്തിലധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ദുബൈ: സ്ഥാപകന്‍ ബിആര്‍ ഷെട്ടിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് അബുദാബിയിലെ എന്‍എംസി ഹെല്‍ത്ത്‌കെയര്‍. ഭാര്യ ഡോ ചന്ദ്രകുമാരി ഷെട്ടിയുമായുള്ള ബന്ധവും സ്ഥാപനം അവസാനിപ്പിച്ചു. എന്‍എംസിയിലെ മെഡിക്കല്‍ ഡയറക്ടറായിരുന്നു ഇവര്‍.
1970കളിലെ മധ്യത്തില്‍ സ്ഥാപിക്കപ്പെട്ട എന്‍എംസിയിലെ ആദ്യത്തെ ജീവനക്കാരിയാണ് ഡോ ചന്ദ്രകുമാരി. പ്രതിമാസം 200,000 ലേറെ ദിര്‍ഹം ശമ്പളാണ് ഇവര്‍ വാങ്ങിക്കൊണ്ടിരുന്നത്. ഷെട്ടിയും ഭാര്യയും ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളത്.
ഷെട്ടിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന ശമ്പളം നല്‍കിയത് എന്നും മാര്‍ച്ച് മുതല്‍ അദ്ദേഹം സ്ഥാപനത്തില്‍ സജീവമായി ഇല്ലെന്നും എന്‍എംസി ഹെല്‍ത്ത് സിഇഒ മൈക്കല്‍ ഡേവിസ് വ്യക്തമാക്കി. സ്ഥാപനത്തില്‍ നിന്ന് സ്വയം രാജിവയ്ക്കാന്‍ ഡോ ചന്ദ്രകുമാരിയോട് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ ജോലി ചെയ്യാത്ത സാഹചര്യത്തിലാണ് അവരെ നീക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. സ്ഥാപകന്റെ ഭാര്യ, ആദ്യത്തെ ജീവനക്കാരി തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ബാധകമല്ലെന്നും ഡേവിസ് കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെല്‍ത്ത് ഓപറേറ്റിങ് സംവിധാനമാണ് എന്‍എംസി. രണ്ടായിരം ഡോക്ടര്‍മാരും ഇരുപതിനായിരത്തിലധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിവിധ ബാങ്കുകളില്‍ ഷെട്ടിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്.
മഡി വാട്ടേഴ്‌സ് എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയാണ് എന്‍എംസിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ സ്ഥാപനത്തിന്റെ ഓഹരി മൂല്യം 70 ശതമാനത്തോളം ഇടിഞ്ഞു. ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിന്ന് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിയും വന്നു.
അബുദബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ 963 ദശലക്ഷം ഡോളര്‍, ദുബായ് ഇസ്‌ലാമിക് ബാങ്കില്‍ 541 ദശലക്ഷം ഡോളര്‍, അബുദാബി ഇസ്‌ലാമിക് ബാങ്കില്‍ 325 ദശലക്ഷം ഡോളര്‍, സ്റ്റാന്റേഡ് ചാര്‍ട്ടേഡില്‍ 250 ദശലക്ഷം, ബാര്‍ക്ലേസില്‍ 145 ദശലക്ഷം എന്നിങ്ങനെയാണ് എന്‍എംസിയുടെ ബാധ്യതകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പേരില്‍ അക്കൗണ്ടുണ്ടാക്കി താന്‍ അറിയാതെ തട്ടിപ്പ് ഇടപാടുകള്‍ നടത്തി എന്നാണ് ഷെട്ടി പറയുന്നത്.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി