Connect with us

Culture

സര്‍ക്കാരിനെ തകര്‍ക്കാന്‍ സി.ഐ.എ വേണ്ട; പിണറായി കേരളത്തെ ചിരിപ്പിക്കുന്നു: മഞ്ഞളാംകുഴി അലി

Published

on

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.ഐ.എ ശ്രമിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേട്ട് കേരളം മുഴുവന്‍ പൊട്ടിച്ചിരിച്ചെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ തദ്ദേശ, ഗ്രാമവികസ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയ വിഷയമൊക്കെ പോട്ടെയെന്നും ബ്രണ്ണന്‍ കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കാമെന്നും മഹാരാജാസ് കോളജില്‍ ആയുധങ്ങള്‍ കൊണ്ടുവെക്കാമെന്നുമാണ് ഒരു ദിവസം രാവിലെ ഉണര്‍ന്നയുടന്‍ സി.ഐ.എ തലവന്‍ ചിന്തിച്ചത്. ഈ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ സി.ഐ.എയുടെ ആവശ്യമില്ലെന്ന് പിണറായി മനസിലാക്കണം. എല്‍.ഡി.എഫിന്റെ കുറേ നേതാക്കളും ഒരു പണിയുമറിയാത്ത കുറേ ഉദ്യോഗസ്ഥരും നാലഞ്ച് ഉപദേശകരും വിചാരിച്ചാല്‍ സര്‍ക്കാര്‍ താനേ തകരും. അങ്ങനെ സര്‍ക്കാര്‍ നിലത്തുവീണാല്‍ യു.ഡി.എഫിനെ പഴിചാരരുതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ കാലത്ത് തദ്ദേശ സ്വയംഭരണം മൂന്നു വകുപ്പുകളാക്കിയതാണ് വലിയ പോരായ്മയായി എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ഏതെങ്കിലും എല്‍.ഡി.എഫുകാരായ പഞ്ചായത്ത് പ്രസിഡന്റുമാരോടോ മുനിസിപ്പല്‍ ചെയര്‍മാന്‍മാരോടോ കോര്‍പറേഷന്‍ അധ്യക്ഷന്മാരോടോ ചോദിച്ചാല്‍ അവര്‍ പറയും ഏതായിരുന്നു മികച്ചതെന്ന്. കഴിഞ്ഞവര്‍ഷത്തെ ക്യാരിഓവര്‍ തുക നല്‍കാതെ പഞ്ചായത്തുകളെ പറഞ്ഞുപറ്റിച്ച സര്‍ക്കാരാണിത്. 68 ശതമാനം പദ്ധതി ചെലവഴിച്ചെന്നാണ് അവകാശവാദം. ക്യാരിഓവര്‍ കൊടുത്തിരുന്നെങ്കില്‍ ഇത് 48 ശതമാനത്തില്‍ ഒതുങ്ങുമായിരുന്നു. പഞ്ചായത്തുകളുടെ ഈ വര്‍ഷത്തെ പദ്ധതിരേഖ എവിടെയെന്നറിയില്ല. പ്രസിദ്ധീകരിച്ച പദ്ധതിരേഖ പിന്‍വലിച്ച് പുതിയത് തയാറാക്കേണ്ടിവരുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. നഗര- ഗ്രാമാസൂത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഉപസിമതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥ കമ്മിറ്റിയാക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. അത്തരമൊരു നീക്കമുണ്ടെങ്കില്‍ സര്‍ക്കാരത് ഉപേക്ഷിക്കണം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളം ടൗണുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇരുനൂറോളം പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഏകീകൃത കെട്ടിട നിര്‍മാണ ചട്ടം എന്ന ആശയം പ്രസക്തമാണ്. മൂന്ന് നിയമം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും പ്രത്യേകം കെട്ടിട നിര്‍മാണ നിയമമാണ് വരാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ പ്രായോഗികമായി ചിന്തിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ പലതും പറയും. അവര്‍ക്ക് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ല.
കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. നേരത്തെ ഐ.കെ.എമ്മിന്റെ നേതൃത്വത്തില്‍ സങ്കേതം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ പുതിയൊരു കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. കെ.എസ്.യു.ഡി.പി പദ്ധതി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച് രൂപീകരിക്കപ്പെട്ടതാണ്. ഇത് അടച്ചുപൂട്ടാന്‍ നീക്കമുള്ളതായി സൂചനയുണ്ട്. വീണ്ടും ക്യാബിനറ്റില്‍ വെച്ചുമാത്രമേ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടിയെടുക്കാവൂവെന്നും മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending