Culture
എങ്ങനെയാണ് നോട്ട് പിന്‍വലിക്കല്‍ പദ്ധതി മോദിയും സംഘവും രഹസ്യമായി സൂക്ഷിച്ചത്?

ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് രാത്രിയിലാണ് രാജ്യത്തെ 85ശതമാനത്തോളം വരുന്ന കറന്‍സി പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നത്. ഇരുചെവിയറിയാതെയുള്ള പ്രഖ്യാപനം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് കുറച്ച് മുമ്പ് നടത്തിയ യോഗത്തിലാണ് മന്ത്രിമാര്‍ പോലും അറിഞ്ഞത്. എന്നാല്‍ ഈ പദ്ധതി മുന്‍കൂട്ടി അറിയുന്ന കുറച്ച് ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവരുമായുള്ള നിരന്തര ചര്‍ച്ചയും നിര്‍ദ്ദേശങ്ങളുമാണ് സര്‍ക്കാരിനെ നോട്ടുപിന്‍വലിക്കലെന്ന അതികഠിനമായി തീരുമാനത്തിലേക്ക് എത്തിച്ചത്.
ഹാഷ്മുഖ് ആദിയഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് നോട്ട് പിന്‍വലിക്കല്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. മോദിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ചുള്ള കൂടിക്കാഴ്ച്ചകളിലായിരുന്നു നോട്ട് നിരോധനമെന്ന കടുത്ത തീരുമാനം കൈക്കൊണ്ടത്. നിരന്തരമുള്ള ചര്‍ച്ചകള്‍ അവിടെ നടന്നതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ രാജ്യത്തെ 500,ന്റേയും 1000 ന്റേയും നോട്ടുകള്‍ അസാധുവാക്കിയത്.
നോട്ട് പിന്‍വലിക്കല്‍ തീരുമാനം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്തത്. സാധാരണക്കാരായിരുന്നു ഇതിന്റെ പ്രതിസന്ധിയില്‍ അകപ്പെട്ടത്. ബാങ്കിനും എടിഎമ്മിനും മുന്നില്‍ സാധാരണക്കാരായ ജനങ്ങള്‍ തടിച്ചുകൂടി നിന്നു. ചെറുകിട വ്യാപാരികളും കര്‍ഷകരും നോട്ട് നിരോധനത്തില്‍ പൊറുതിമുട്ടുകയും ചെയ്തു. ചെറുകിട കമ്പോളങ്ങള്‍ നിന്നുപോകുകയും ചെയ്തു. 2017-ല്‍ വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലായിരിക്കും മോദിയുടെ രണ്ടാം വരവിന്റെ ഭാവി തീരുമാനമെടുക്കുക. എന്നാല്‍ മോദി തന്റെ നിലനില്‍പ്പിന് ശ്രമിക്കുകതന്നെ ചെയ്യും. ‘ഞാന്‍ എല്ലാ തരത്തിലുള്ള ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. ഇത് പരാജയപ്പെടുകയാണെങ്കില്‍ ഞാന്‍ കുറ്റക്കാരനായിരിക്കും’ -നോട്ട് പിന്‍വലിക്കലിന് മുമ്പ് നടത്തിയ യോഗത്തില്‍ മോദി പറഞ്ഞുവെന്ന് മന്ത്രിമാര്‍ പറയുന്നു.
2003-06കാലഘട്ടത്തില്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നു ഹാഷ്മുഖ് ആദിയ. അന്നുമുതലുള്ള വിശ്വാസമായിരുന്നു ഹാഷ്മുഖ് ആദിയയെ 2015-ല്‍ റവന്യൂ സെക്രട്ടറി പദത്തിലേക്ക് നയിച്ചത്. സര്‍ക്കാരിന്റെ ഏറ്റവും വലിയ കടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു നോട്ട പിന്‍വലിക്കലിനെ ആദിയ വിശേഷിപ്പിച്ചത്.
ഓഗസ്‌റ്റോടുകൂടി തന്നെ പുതിയ 2000ന്റെ നോട്ടുകളുടെ മാതൃകയില്‍ റിസര്‍വ്വ് ബാങ്ക് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ധനകാര്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നോട്ട് പിന്‍വലിക്കലിനെതിരെ സംശയങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ പുതിയ നോട്ടുകളെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നോട്ട പിന്‍വലിക്കല്‍ പരാജയപ്പെടുമെന്ന് പലരും സൂചിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള ഒരു നിര്‍ദ്ദേശങ്ങളും ആദിയ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. യഥാര്‍ത്ഥ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇവര്‍ക്കറിയില്ലെന്നും ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരെ വിമര്‍ശിച്ചിരുന്നു.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി