X
    Categories: indiaNews

മധ്യപ്രദേശില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി, സുഹൃത്തിനെയും കൂട്ടിവന്ന് അതിജീവിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. 2020 ല്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിവേക് പട്ടേലാണ് 2 വര്‍ഷത്തിനു ശേഷം അതിജീവിതയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്.

വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കിയതായും തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ഇപ്പോള്‍ 19 വയസ്സ് പ്രായമുള്ള യുവതി പൊലീസില്‍ പരാതി നല്‍കി. ഒരു മാസം മുന്‍പാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

2021 ല്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവേക് പട്ടേല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.തുടര്‍ന്ന് പലവട്ടം ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവഗണിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ തിങ്കളാഴ്ച വിവേക് പട്ടേലിനും സുഹൃത്തിനുമെതിരെ കൂട്ടബലാത്സംഗത്തിനു കേസെടുത്തു.

web desk 3: