kerala
പാലക്കാട് സിപിഎം പൊട്ടിത്തെറിയിലേക്ക്; തലവേദനയായി കൊഴിഞ്ഞാമ്പാറയിലെ വിമത കൺവെൻഷൻ
കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.

ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ വിമതർ കൺവെൻഷൻ വിളിച്ചു ചേർത്തത് സിപിഎമ്മിന് മറ്റൊരു തലവേദനയാവുകയാണ്. കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.
വിമത നീക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് തവണയും കൊഴിഞ്ഞാമ്പാറ രണ്ടിലെ ലോക്കൽ സമ്മേളനം മാറ്റി വെച്ചിരുന്നു. അടുത്ത കാലത്ത് മറ്റൊരു പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നയാളെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ സെക്രട്ടറിയാക്കിയതോടെയാണ് കൊഴിഞ്ഞാമ്പാറ മേഖലയിൽ വിഭാഗീയതയും വിമത നീക്കവും ശക്തിയാർജിച്ചത്.
പാർട്ടി ആലോചനകൾ നടത്താതെ ജില്ലാ സെക്രട്ടറിയാണ് പാർട്ടി വിട്ട് വന്നയാളെ സിപിഎം ലോക്കൽ സെക്രട്ടറിയാക്കിയതെന്നും നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും പെരുമാറുന്നുവെന്നാരോപിച്ചാണ് വിമതർ സംഘടിച് ശക്തിയാർജിച്ചത്. ചിറ്റൂർ ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ എം സതീഷ് ലോക്കൽ കമ്മിറ്റി അംഗം ബി ശാന്തകുമാർ എന്നവരുടെ നേതൃത്വത്തിലാണ് വിമത കൺവെൻഷൻ വിളിച്ചു ചേർത്തത്.
വിഭാഗിയതയെ തുടർന്ന് കമ്മിറ്റികളിൽ നിന്ന് പുറത്തുപോയവരുടെയും നിശബ്ദത തുടരുന്നവരുടെയും പിന്തുണ ഇവർക്കുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലെ വിഭാഗീയ പ്രവർത്തനം പർട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നുണ്ട്. 17 ബ്രാഞ്ച് കമ്മിറ്റികളുള്ള കൊഴിഞ്ഞാമ്പാറ 2 ലോക്കൽ കമ്മിറ്റിയിലെ 13 ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെൻഷനിൽ പങ്കെടുത്തു.
ബ്രാഞ്ച് കമ്മിറ്റി മിനുട്ട് സുമായി ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെർഷനിൽ പങ്കെടുത്തത് നേതൃത്വത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചു തന്നെയാണ്. സംസ്ഥാന നേതൃത്വത്തിന് ബ്രാഞ്ച് സെകട്ടറിമാർ പരാതി നൽകിയിട്ടും പരിഹാരമാവാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണത്തിലേക്കും കൺവെൻഷനിലേക്കും വിമതർ നീങ്ങിയത്.
സകല ശക്തിയുമെടുത്ത് പോരാടിയിട്ടും ഉപതെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേറ്റ സിപിഎം ന് മറ്റൊരു തലവേദനയാണ് വിമത നീക്കം.
kerala
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്‌കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
kerala
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
kerala
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം
അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു.

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.
മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്