Connect with us

Culture

സമാധാനമായി ജീവിക്കാന്‍ അവസരം ഒരുക്കണം: പാറക്കല്‍ അബ്ദുല്ല

Published

on

തിരുവനന്തപുരം: സി.പി.എം അക്രമങ്ങളെ തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ജനജീവിതം ദുസ്സഹമായെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍. എം.പി, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ സി. പി.എം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്.
ആര്‍. എം.പിക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പൊലീസ് നിഷ്‌ക്രിയരാണെന്ന് മാത്രമല്ല, അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. 74 വയസുള്ള എരുമാട്ടി ഗോപാലനടക്കമുള്ളവരെ മര്‍ദിച്ച് ആസ്പത്രിയിലാക്കി. ആര്‍.എം.പി ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചു. കാറും വീടും കത്തിച്ചു. തീയണക്കാന്‍ വന്ന ഫയര്‍ഫോഴ്‌സിനെ പാര്‍ട്ടി ഓഫീസിന് മുന്നി ല്‍തടഞ്ഞു.
കടകള്‍ തകര്‍ത്തശേഷം സാധനങ്ങള്‍ കൊള്ളയടിച്ചു. ഇതറിഞ്ഞെത്തിയ ആര്‍.എം.പി സംസ്ഥാന സെക്രട്ടറി വേണുവും പതിനഞ്ചോളം പ്രവര്‍ത്തകരെയും സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളിയുമായി വളഞ്ഞു. പൊലീസെത്തി ഇവരെ രക്ഷിക്കാനെന്ന പേരില്‍ 20 കി.മീ. അകലെയുള്ള പയ്യോളി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. വേണു ഒഴികെയുള്ളവരുടെ പേരില്‍ ഓഫീസില്‍ നിന്ന് തുരുമ്പിച്ച ആയുധം കിട്ടിയെന്ന പേരില്‍ കേസെടുത്ത് ലോക്കപ്പിലിട്ടു.
നാദാപുരം, വടകര, കുറ്റിയാടി പ്രദേശങ്ങളില്‍ സി.പി.എം അല്ലാത്തവര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താനാവുന്നില്ല. രമയുടെയും വേണുവിന്റെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും ആളുകള്‍ക്ക് റോഡിലിറങ്ങാനും ജോലി ചെയ്യാനും നടപടി വേണം. മാന്യമായി ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തേണ്ടിവന്നു. കയ്യും കാലുംവെട്ടും വെള്ളപുതപ്പിച്ച് കിടത്തിക്കും എന്ന് പറഞ്ഞ് തന്റെ വീട്ടിലും ആളുകള്‍ വന്നിരുന്നു. പക്ഷെ പൊലീസ് കേസെടുത്തില്ല. ഷെരീഫ് എന്ന ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് രണ്ട് കാലും ഒടിച്ചു. ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്തിട്ടില്ല. അസ്‌ലം വധക്കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുപ്പിച്ച പ്രതി സുമോഹന്‍ നാട്ടിലെത്തി വലിയ പാര്‍ട്ടി സംഘടിപ്പിച്ചിട്ടും അറസ്റ്റ് ചെയ്തില്ല.
എസ്.പി പുഷ്‌കരന്‍ അവിടെ സമാധാനമുണ്ടാക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയവിരോധം വെച്ച് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വിദേശത്ത് പോകുന്നത് തടയുന്നതായും പാറക്കല്‍ ചൂണ്ടിക്കാട്ടി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending