Connect with us

More

വീണ്ടും വിവാദനിയമനം; മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ ബന്ധുവിനും നിയമനം

Published

on

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രി ഇപി ജയരാജന്റെ ബന്ധുവിനെ നിയമിച്ചതിന്റെ വിവാദ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടേയും ബന്ധുവിന്റെ നിയമനം വിവാദമാകുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്റിംഗ് കോണ്‍സലായി നിയമിതനായ ടി നവീന്‍ പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണ്. ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെയായിരുന്നു നിയമനം.

ബിവറേജസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ വകുപ്പിന് കീഴിലുള്ളതാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. എന്നാല്‍ സ്റ്റാന്റിംഗ് കോണ്‍സലായി നിയമിതനായ നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

നേരത്തെ മന്ത്രി ഇപി ജയരാജന്റെ ബന്ധുവിനെ നിയമിച്ചതുമായി വിവാദം ഉയര്‍ന്നിരുന്നു. വിവാദത്തെ തുടര്‍ന്ന് പിന്നീട് നിയമനം റദ്ദാക്കുകയും ചെയ്തു. മന്ത്രിയായിരിക്കെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലുള്‍പ്പെടുത്തിയത് പാര്‍ട്ടി അറിവോടെയാണെന്ന് പികെ ശ്രീമതിയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീമതി ടീച്ചറുടെ പോസ്റ്റ് ചര്‍ച്ചയായതോടെ പിന്‍വലിക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും പങ്ക്; തട്ടിക്കൊണ്ടുപോകല്‍ നടത്തിയത് ഒരുവര്‍ഷം നീണ്ട ആസൂത്രണം

കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം

Published

on

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം.

10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ കേസില്‍ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

‘കിഡ്നാപ്പിന് സഹായിച്ചത് പ്രത്യേക സംഘം’; പത്മകുമാറിന്റെ നിർണായക മൊഴി

കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു

Published

on

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടിയെ തട്ടികൊണ്ടു പോകാന്‍ മറ്റൊരു സംഘം സഹായിച്ചു. തന്റെ ഭാര്യക്കും മകള്‍ക്കും ഇതില്‍ പങ്കൊന്നുമില്ല. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പത്മകുമാറിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ അടഞ്ഞു കിടന്നു; ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്

Published

on

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞുകിടന്നു. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനും, റേഷന്‍ വ്യാപാരികള്‍ക്ക് നീക്കിയിരിപ്പുള്ളതും, പുതുതായി വരുന്നതുമായ സ്‌റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് മാസം ആദ്യം അവധി നല്‍കുന്നത്.

 

Continue Reading

Trending