Connect with us

kerala

തല്‍ക്കാലം വേറെയാള്‍ക്ക് കൊടുക്ക് മൈക്ക്; വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

അങ്ങനെ ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ആക്ഷേപമല്ല, അസംബന്ധം പറയരുത് എന്നായിരുന്നു മറുപടി. അസംബന്ധം പറയരുത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

Published

on

തിരുവനന്തപുരം: ലൈഫ് മിഷന്‍ മിഷനുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ എംഎല്‍എയാണ് ആരോപണം ഉന്നയിച്ചത് എ്ന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ വേളയില്‍ ‘ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നി വിളിച്ചു പറഞ്ഞാല്‍ അത് ആരോപണമായി വരുമോ? നിങ്ങള്‍ നല്ല അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് നടത്തുന്നത് എന്നല്ലേ പറയുന്നത്. ആ വഴിയിലേക്ക് ഒന്ന് ചിന്തിച്ചു നോക്കൂ… തല്‍ക്കാലം വേറെയാള്‍ക്ക് കൊടുക്ക് മൈക്ക്’ – എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘ ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെ. കേരളത്തില്‍ നടന്നു എന്നു പറയുന്ന കുറ്റകൃത്യത്തില്‍ ഇവിടത്തെ ഏജന്‍സിയെ വച്ചാണ് അന്വേഷിക്കുക. പിന്നെ ആ പൂതി മനസ്സില്‍ വച്ചാല്‍ മതി കെട്ടാ. ഈ മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും ഒക്കെ ഇതിന്റെ ഭാഗമായി ആരെല്ലാം ചോദ്യം ചെയ്യാന്‍ പോകുകയാണ് എന്ന് ധരിച്ചുവയ്ക്കുന്നതില്ലേ, അതങ്ങു മനസ്സില്‍ വച്ചാല്‍ മതി’ – മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷമാണ് ലൈഫ് മിഷന്‍ പദ്ധതി ആരോപണം ഉന്നയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയ വേളയില്‍ ‘ പ്രതിപക്ഷമല്ലല്ലോ ഇപ്പോള്‍ നിങ്ങളാണ് പറഞ്ഞത്. അതാണ് ഞാന്‍ പറഞ്ഞത്. ആ മാനസികാവസ്ഥയിലാകരുത് എന്ന്. നിങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണ വിധേയമായ സംഭവമാണ് ലൈഫ് മിഷന്‍ എന്ന ചോദ്യത്തിന് ‘അതങ്ങു മനസ്സില്‍ വച്ചാല്‍ മതി, ഏതാരോപണമാണ്, എന്താരോപണം, ആര്‍ക്കെതിരെ ആരോപണം. എന്തസംബന്ധവും വിളിച്ചു പറയാന്‍ തയ്യാറുള്ള ഒരു നാക്കുണ്ട് എന്നുള്ളതു കൊണ്ട് എന്തും പറയാന്‍ തയ്യാറാകാരുത്’ – എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

അങ്ങനെ ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ആക്ഷേപമല്ല, അസംബന്ധം പറയരുത് എന്നായിരുന്നു മറുപടി. അസംബന്ധം പറയരുത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നിങ്ങള്‍ക്ക് വേറെ എന്തോ ഉദ്ദേശ്യമാണ് അതിന് താന്‍ വഴങ്ങാന്‍ തയ്യാറല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ വിജിലന്‍സ് അന്വേഷണം നടക്കട്ടെ. സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തതയാണ് ഞാന്‍ നല്‍കുന്നത്. അത് കേള്‍ക്കാനുള്ള ക്ഷമ നിങ്ങള്‍ കാണിക്കേണ്ടേ. അസംബന്ധ ചോദ്യത്തിന് അസംബന്ധം എന്നേ പറയാന്‍ പറ്റൂ’ – അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending