More
ആപ്പിളിനെയും സാംസങിനെയും വെല്ലാന്‍ ‘പിക്‌സല്‍’ ഫോണുമായി ഗൂഗിള്‍

‘നെക്‌സസ്’ ഫോണുമായി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല ഗൂഗിളിന്. എല്‍.ജി, ഹ്വാവെയ്, എച്ച്.ടി.സി തുടങ്ങിയ ഇലക്ട്രോണിക്‌സ് രംഗത്തെ പ്രമുഖരുമായി ചേര്‍ന്നു നിര്‍മിച്ച നെക്‌സസ് ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയിലും സൗകര്യത്തിലും മികവു പുലര്‍ത്തിയെങ്കിലും ആപ്പിളിന്റെയോ സാംസങിന്റെയോ ഹൈ എന്‍ഡ് ഫോണുകള്‍ക്ക് മത്സരമുയര്‍ത്തിയില്ല.
എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ ‘പിക്‌സല്‍’ രംഗത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ 7.1 നൗഗട്ട്, സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ ഏറ്റവും മികച്ച ക്യാമറ, കരുത്തുറ്റ ഹാര്‍ഡ്‌വെയര്‍ തുടങ്ങിയ അവകാശവാദങ്ങളോടെയെത്തുന്ന പിക്‌സലിന് അമേരിക്കയില്‍ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെത്തുമ്പോള്‍ 57,000 രൂപ മുതല്‍ 76,000 രൂപ വരെ വിലയുള്ള ഫോണ്‍ 5 ഇഞ്ച് (പിക്‌സല്‍), 5.5 ഇഞ്ച് (പിക്‌സല്‍ എക്‌സ് എല്‍) എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് എത്തുന്നത്. ഒക്ടോബര്‍ 13 മുതല്‍ ഫഌപ്കാര്‍ട്ടിലാണ് ഇന്ത്യയിലെ പ്രീബുക്കിങ് ആരംഭിക്കുന്നത്.
4 ജിബി റാം ആണ് രണ്ട് ഫോണുകളുടെയും സവിശേഷത. 5 ഇഞ്ച് വേര്‍ഷനില്‍ 32 ജിബി ആണ് മെമ്മറിയെങ്കില്‍ എക്‌സ് എല്ലില്‍ അത് 128 ജിബിയാണ്. ഫുള്‍ എച്ച്.ഡി അമോള്‍ഡ് ഡിസ്‌പ്ലേ, 441 പിക്‌സല്‍ പെര്‍ ഇഞ്ച് ഡെന്‍സിറ്റി, പൊട്ടുകയും പോറലേല്‍ക്കുകയും ചെയ്യാത്ത ഗോറില്ല ഗ്ലാസ് 4 എന്നിവയും പിക്‌സലിനെ ്ര്രശദ്ധേയമാക്കുന്നു.
12.3 മെഗാപിക്‌സലിലുള്ള പിന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. 8 മെഗാപിക്‌സല്‍ ആണ് ഫ്രണ്ട് ക്യാമറ. 2770, 3450 എന്നീ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഫോണുകളുടെ ബാറ്ററി. ഏഴ് മണിക്കൂര്‍ ഉപയോഗത്തിനു വേണ്ട പവര്‍ വെറും 15 മിനുട്ട് നേരത്തെ ചാര്‍ജിങ് കൊണ്ട് ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി