Connect with us

kerala

പ്ലസ് വണ്‍ പ്രവേശനം; അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

Published

on

പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.2021 ലെ പ്ലസ് വണ്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ അവധാനത കാട്ടിയില്ല. ഇത്തവണയും പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

കത്തിന്റെ പൂര്‍ണരൂപം

കേരളത്തില്‍ എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും സി.ബി.എസ്.സി., ഐ.സി.എസ്.സി പരീക്ഷ കൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്. 2021 വര്‍ഷം സര്‍ക്കാര്‍ പ്ലസ് വണ്‍ പ്രവേശന വിഷയം തികച്ചുംഅവധാനതയില്ലാതെയാണ് കൈകാര്യം എന്ന് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. പ്ലസ് വണ്‍ പ്രവേശനത്തിനു മുന്‍ഒരുക്കങ്ങള്‍ നടത്താന്‍ നര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടത് മൂലം അര്‍ഹരായ നിരവധി കുട്ടികളുടെ തുടര്‍ പഠനമാണ് പ്രതിസന്ധിയിലായത്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞ ശേഷവും 4,65,219 307021 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചത്. ഇതോടൊപ്പം മുഴുവന്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ട വിഷയം
പോലും ലഭിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. പഠിച്ച വിദ്യാലയത്തില്‍ തുടര്‍പഠനം ആഗ്രഹിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പ്രവേശനം ലഭിക്കാതെ വീടിനടുത്തുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടാനായി മാനേജ്‌മെന്റ് കോട്ടയില്‍ വന്‍ തുക സംഭാവന നല്‍കേണ്ട അവസ്ഥയുമുണ്ടയി. ഇത് കാരണം സാമ്പത്തികമായി പിന്നോക്കും നില്‍ക്കുന്നവിദ്യാര്‍ത്ഥികള്‍ തഴയപ്പെടുന്ന ദുരവസ്ഥയുണ്ടായതും താങ്കള്‍ക്ക് ഓര്‍മയുണ്ടല്ലോ.

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളില്‍ 4,23,303 പേര്‍ ഉപരിപഠനത്തിനു അര്‍ഹത നേടിയിരിക്കുന്നത്. സി.ബി.എസ്.സി., ഐ.സി.എസ്.സി പരീക്ഷ ഫലം കൂടി വരുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അപേക്ഷകള്‍ ഈ വര്‍ഷം പ്ലസ് വണ്‍ പഠനത്തിന് ഉണ്ടാകും. ഈ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെ പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട്, പ്ലസ് വണ്‍ പ്രവേശനം. കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending