Connect with us

More

‘സന്ദേശ’ത്തില്‍ കൊടി പിടിച്ച പ്രശാന്തന്‍ കോട്ടപ്പള്ളി ഇവിടുണ്ട്

Published

on

‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍…’ സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും മറക്കാനാവാത്തതാണ് ഈ ഡയലോഗ്. ചിത്രം സന്ദേശം. ശ്രീനിവാസനും ജയറാമും പാര്‍ട്ടി ഭ്രമത്തില്‍ തകര്‍ത്തഭനയിച്ച ചിത്രം. പൊതുജനത്തെ ചിന്തിപ്പിച്ച് ചിരിപ്പിക്കുകയും ചിരിപ്പിച്ച് ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി സീനുകളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ സന്ദേശത്തില്‍ ബാലതാരമായി ക്യാമറക്കു മുന്നില്‍ വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച മറ്റൊരു വ്യക്തി കൂടി ഉണ്ടായിരുന്നു. പ്രശാന്തന്‍ കോട്ടപ്പള്ളിയായി അഭിനയിച്ച രാഹുല്‍ ലക്ഷ്മണ്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട ആ മുഖം ഇപ്പോള്‍ ഡോക്ടര്‍ എന്ന വേഷം ആടിത്തിമിര്‍ക്കുകയാണ്, അതും ജീവിതത്തില്‍.

untitled-1-copy

അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പാലിയേറ്റീവ് വിഭാഗത്തില്‍ തിരക്കുള്ള ഡോക്ടറാണ് രാഹുല്‍ ഇപ്പോള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദമെടുത്ത രാഹുല്‍ ക്രീം ക്ലിനിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയാണ്. ക്യാമറക്കു മുന്നില്‍ കൊടി പിടിക്കാനും പാര്‍ട്ടിയുണ്ടാക്കാനുമൊക്കെ ആവശേം കൊണ്ട പ്രശാന്തന്‍ കോട്ടപ്പള്ളി പക്ഷെ ജീവിതത്തില്‍ ഇതുവരെ കൊടിപ്പിടിച്ചിട്ടില്ല. സിനിമയില്‍ ഉഴപ്പനായിരുന്നെങ്കിലും ജീവിതത്തില്‍ ഇതുവരെ ഉഴപ്പിയിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. കുഞ്ഞനിയന്റെ കൈയില്‍ നിന്ന് കൊടി വലിച്ചെറിഞ്ഞ പ്രഭാകരന്‍ കോട്ടപ്പള്ളി, പ്രകാശന്‍ കോട്ടപ്പള്ളി എന്നീ ചേട്ടന്മാരെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് രാഹുലിന്. അത്തരമൊരു സിനിമ ഇനി മലയാളത്തിലുണ്ടാവില്ലെന്നാണ് രാഹുല്‍ പറയുന്നത്.

untitled-2-copy

കഥാപാത്രങ്ങളെ അന്വശരമാക്കിയ പ്രതിഭകളുടെ വേര്‍പ്പാടാണ് അതിനു കാരണമായി രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. അവസരം ലഭിച്ചിട്ടും എം.ടിയുടെ വേനല്‍ക്കിനാവുകള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും താരം പങ്കുവെച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ഗസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരണം 400 കടന്നു

Published

on

റഫ: ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രാഈല്‍ ഗസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ഗസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഗസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

india

അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍

Published

on

റമദാനിൽ ഉംറ നിർവഹിക്കാൻ മക്കയിലെത്തി ബോളിവുഡ് നടി ഹിന ഖാൻ. കുറച്ചുനാളായി അർബുദ ചികിത്സക്കു വിധേയയായി കഴിയുന്ന ഹിന, സഹോദരൻ ആമിറിനൊപ്പമാണ് വിശുദ്ധഭൂമിയിലെത്തിയത്. ഉംറ ചടങ്ങിനിടെയുള്ള തന്റെ വിവിധ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

‘‘ദൈവത്തിനു നന്ദി, ഉംറ 2025. എന്റെ ഇങ്ങോട്ടേക്ക് ക്ഷണിച്ചതിനു അല്ലാഹുവിനു നന്ദി പറയുന്നു. ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞ് വാക്കുകൾ കിട്ടാതാകുന്നു. അല്ലാഹു എനിക്ക് പൂർണ രോഗശമനം നൽകട്ടെ, ആമീൻ’’ -ഹിന ഇൻസ്റ്റയിൽ കുറിച്ചു.

തനിക്ക് സ്തനാർബുദം ബാധിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ ഹിന തന്നെയാണ് വെളിപ്പെടുത്തിയത്. സ്റ്റേജ് മൂന്ന് അർബുദത്തിനുള്ള ചികിത്സയിലാണ് താനെന്നും കരുത്തോടെ രോഗത്തെ നേരിടുകയാണെന്നും ഹിന പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending