Connect with us

kerala

ട്രെയിന്‍ യാത്രകളില്‍ ടികെറ്റ് മുന്‍കൂട്ടി എടുക്കുന്നത് കൊണ്ട് തന്നെ ചില്ലറ വില്ലനാകാറില്ല…

തുകയുടെ വലിപ്പമല്ല അത് തിരിച്ചേല്‍പ്പിക്കാന്‍ അയാളെടുത്ത ശ്രമം.

Published

on

പി എം മുനീബ് ഹസന്‍

ബസ് യാത്രയില്‍ വിശിഷ്യ കെ എസ് ആര്‍ ടി സി യില്‍ ചില്ലറ ഇല്ലേല്‍ പിന്നെ ഇറങ്ങുമ്പോള്‍.. തുടങ്ങി കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.. നമ്മള്‍ ഇറങ്ങാനുള്ള തിരക്കില്‍ മറന്നാല്‍ കാശ് പോയത് തന്നെ…
അങിനെ പലപ്പോഴും നഷ്ടം സംഭവിച്ചിട്ടുണ്ട് രാത്രി യാത്രകളിലാണ് കൂടുതലും സംഭവിക്കാറുള്ളത്.
കഴിഞ്ഞ ദിവസം ചന്ദ്രിക – ടാല്‍റോപ്പ് ബിസിനസ്സ് കണ്‍സള്‍ടന്റ് കോണ്‍ഫ്രന്‍സ് കഴിഞ്ഞു കാസറഗോഡ് നിന്നും മടങ്ങുമ്പോള്‍ കോഴിക്കോട് വരെ ആയിരുന്നു റിസര്‍വ് ചെയ്തത്. ബാഫഖി തങ്ങള്‍ സെമിനാര്‍ അനുബന്ധ തിരക്കുകളില്‍ നിന്നും നേരെ കാസര്‍ഗോഡ് യാത്രകാരണം വലിയ യാത്ര ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ടികെറ്റ് കുറ്റിപ്പുറത്തേക്ക് എക്സ്റ്റന്റ് ചെയ്തു അധിക ടികെറ്റ് തുക നല്‍കാന്‍ നോക്കിയപ്പോള്‍ അഞ്ഞൂറിന്റെ നോട്ട്.. ടി ടി ഇ യുടെ കയ്യില്‍ ചില്ലറ യില്ല അദ്ദേഹം ടികെറ്റ് നീട്ടി തന്നു നിലവിലെ സീറ്റ് തന്നെ അനുവദിച്ചു.
ബാക്കി പിന്നീട് തരാം എന്ന് പറഞ്ഞു.. അവസാനം കുറ്റിപ്പുറം എത്തി.. ഞാന്‍ ബാക്കിയുടെ കാര്യം മറന്നു പുറത്തിറങ്ങി..
പാര്‍ക്കിംഗ് എത്തിയപ്പോളാണ് ബാക്കി തുകയുടെ കാര്യം ഓര്‍മ്മ വന്നത്
തിരിച്ചു പ്ലാറ്റ് ഫോമില്‍ എത്തിയപ്പോളേക്കും ട്രെയിന്‍ നീങ്ങി തുടങ്ങി കിട്ടാനുള്ള തുകയെക്കാള്‍ ജീവന്‍ വിലയുള്ളത് കൊണ്ട് സഹസപ്പെടേണ്ട എന്ന് തീരുമാനിച്ചു നേരെ വീട് പിടിച്ചു.
വീട്ടില്‍ എത്തിയപ്പോള്‍ അപരിചിത നമ്പറില്‍ നിന്നും ഒരു കോള്‍ മുനീബ് ഹസന്‍ ആണോ…
അതെ..
നിങ്ങള്‍ കുറ്റിപ്പുറം ഇറങ്ങിയോ.
യെസ് ഇറങ്ങി
ഞാന്‍ ടി ടി ഇ യാണ്
ഓഹ്..
ഞാന്‍ ബാക്കി തരാന്‍ വിട്ടുപോയി.. സോറി
ഞാന്‍ റിസേര്‍വേഷന്‍ നമ്പറില്‍ നിന്നും വിളിച്ചു വാങ്ങിച്ചതാണ് നിങ്ങളുടെ നമ്പര്‍
ഗൂഗിള്‍ പേ നമ്പര്‍ അയക്കാമോ.
ഇതേ നമ്പറില്‍ തന്നെയാണ് ഗൂഗിള്‍ പേ.
അദ്ദേഹം ഉടനെ ഞാന്‍ ഇതില്‍ അയക്കാം ട്ടോ.
സാറുടെ പേര് എന്താണ്
സജു
…..
അതെ ഇന്നലെ മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രെസ്സില്‍ ടി ടി ആയിരുന്ന മനുഷ്യന്റെ പേരാണ് സജു.
തുകയുടെ വലിപ്പമല്ല അത് തിരിച്ചേല്‍പ്പിക്കാന്‍ അയാളെടുത്ത ശ്രമം.
അതിനെ എത്ര സെല്യൂട്ട് ചെയ്താലും മതി വരില്ല…

 

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending