Connect with us

india

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്

അതേസമയം ഈ മാസമാദ്യം മറ്റൊരു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Published

on

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗേറ്റ് ഫ്‌ലൈഓവറില്‍ ഇന്നലെ രാത്രിയായിരുന്നു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം ഈ മാസമാദ്യം മറ്റൊരു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവര്‍ക്ക് പണം നല്‍കിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളര്‍ ആയിരുന്നു. അറസ്റ്റിലായ പ്രതികള്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടതെന്നാണ് വിവരം. ദില്ലിയില്‍ അഞ്ച് മെട്രോ സ്‌റ്റേഷനുകളിലാണ് ഖലിസ്ഥാന്‍ അനൂകൂല ചുവരെഴുത്തുകള്‍ അന്ന് കണ്ടെത്തിയത്.

അതേസമയം ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായതോടെ കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞാഴ്ച പിന്‍വലിച്ചിരുന്നെങ്കിലും വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.

മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് നിലവില്‍ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സര്‍വ്വീസുകള്‍ ഈ സാഹചര്യത്തില്‍ കാനഡയും സസ്‌പെന്‍ഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജാറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. എന്നാല്‍ ജി 7 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല അതേസമയം വിഷയം ഗൗരവമേറിയതാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ വക്താവ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; എല്ലാ വിഡിയോകളും പിന്‍വലിച്ച് സമയ് റെയ്‌ന

സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്

Published

on

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ രണ്‍വീര്‍ അലഹബാദിയക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയുടെ എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്ത് ഷോയുടെ അവതാരകന്‍ സമയ് റെയ്‌ന. വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്.

ആളുകളെ രസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം, കേസില്‍ എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി.

വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം എനിക്ക് കൈകാര്യം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്റെ ചാനലില്‍ നിന്ന് ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വിഡിയോകളും ഞാന്‍ നീക്കം ചെയ്തു. ആളുകളെ രസിപ്പിക്കുകയും അവര്‍ക്ക് നല്ല സമയം നല്‍കുകയുമായിരുന്നു എന്റെ ലക്ഷ്യം. അന്വേഷണത്തില്‍ സഹകരിക്കുമെന്നും സമയ് എക്‌സില്‍ കുറിച്ചു.

വിഷയത്തില്‍ സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ രണ്‍വീര്‍ അലഹബാദിയ ഷോയുടെ അവതാരകന്‍ സമയ് റെയ്ന, സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അപൂര്‍വ മഖിജ, ജ്പ്രീത് സിങ്, ആശിഷ് ചഞ്ചലനി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

india

നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം

Published

on

ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് സംഭവം. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നും കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുട്ടിയെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. എസ്.എന്‍.സി.യുവിലേക്ക് മാറ്റിയ കുഞ്ഞ് അന്ന് വൈകുന്നേരത്തോടെ മരിച്ചിരന്നു.

തുടര്‍ന്ന്, മൃതദേഹം കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നും ആശുപത്രിയുടെ ടാഗ് ഉണ്ടായതിനാലാണ് കുഞ്ഞിന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Continue Reading

india

ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ല; ചെന്നൈ ഹൈകോടതി വിധി ശരിവെച്ച് സുപ്രീംകോടതി

അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്

Published

on

ഗൂഡല്ലൂര്‍: ഭാഗം നടത്തിയതോ വില്‍പന ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ഹൈകോടതി നേരത്തെ പ്രസ്താവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു.

അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അടിയാധാരത്തിന്റെ പകര്‍പ്പ് രജിസ്റ്റര്‍ ഓഫിസില്‍ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭൂമികളുടെ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാലോ, അടിയാധാരം സമര്‍പ്പിക്കാത്തതിനാലോ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്ന ചെന്നൈ ഹൈകോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

Continue Reading

Trending