Connect with us

More

വിമാനത്തിലെ കൊതുക് കടി പരാതിപ്പെട്ട ഡോക്ടറെ തള്ളിപ്പുറത്താക്കി

Published

on

ന്യൂഡല്‍ഹി: വിമാനത്തില്‍ കൊതുക് കടി പരാതിപ്പെട്ട ഡോക്ടറെ എയര്‍ലൈന്‍സ് ജീവനക്കാര്‍ തള്ളി പുറത്താക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്രമന്ത്രി ഉത്തരവിട്ടു. കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് നിര്‍ദേശം നല്‍കിയത്. ലക്‌നൗ എയര്‍പോര്‍ട്ടില്‍ വിമാനയാത്രക്കാരനെ തള്ളിപ്പുറത്താക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
ലക്‌നൗ വില്‍ നിന്നും ബംഗളൂവിലേക്ക് പുറപ്പെട്ട ഇന്റിഗോ 6ഇ 541 വിമാനത്തിലാണ് ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.സൗരഭ് റായിക്ക് ദുരവസ്ഥയുണ്ടായത്. വിമാനത്തില്‍ കയറിയ ഉടനെ സീറ്റിലിരുന്ന ഡോക്ടര്‍ കൊതുകുകടിയില്‍ അസ്വസ്തത പ്രകടിപ്പിച്ചു. എന്നാല്‍ പരാതിക്ക് പരിഹാരം നല്‍കാതെ മറ്റൊരു ഫ്‌ളൈറ്റ് പിടിക്കാനായിരുന്നു ജീവനക്കാരുടെ നിര്‍ദ്ദേശം. പിന്നീട് ജീവനക്കാര്‍ തന്നെ ബലമായി തള്ളിപുറത്താക്കുകയായിരുന്നു. ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയുമുണ്ടായി ഡോക്ടര്‍ വ്യക്തമാക്കി. വെളിയിലാക്കിയ ഡോക്ടര്‍ക്ക് വാഹന സൗകര്യമടക്കം നിഷേധിച്ചുവെന്നും സഹയാത്രികര്‍ പറയുന്നു.
എന്നാല്‍ വിമാനക്കമ്പനിയുടെ വക്താക്കള്‍ പറയുന്നത് മറ്റൊന്നാണ്. പ്രശ്‌നം അവതരിപ്പിച്ച് ഡോക്ടറോട് കാര്യം അന്വേഷിക്കുന്നതിന് മുമ്പ് അദ്ദേഹം അപമര്യാദയായി സംസാരിച്ചെന്നും ഇത് മറ്റു യാത്രക്കാര്‍ക്ക് അസ്വസ്തതയുണ്ടാക്കിയപ്പോഴാണ് മറ്റൊരു വിമാനം എന്ന സാധ്യത ചൂണ്ടികാണിച്ചതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
ഈ സംഭവത്തിന് മുന്‍പും യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ നിരവധി സംഭവങ്ങള്‍ ഇന്റിഗോയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending