More
പി.ടി.എ റഹീം എം.എല്‍.എയുടെ ഇന്നോവ കള്ളക്കടത്ത് പ്രതിയുടെ സമ്മാനം എല്‍.ഡി.എഫ് നേതാക്കളെ രക്ഷിക്കാന്‍ ഹവാല സ്വര്‍ണ്ണക്കള്ളക്കടത്തു പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’
കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും അധോലോക ബന്ധം മറക്കാന്‍ യു.ഡി.എഫ് യുവ നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്തു-ഹവാല പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’. സ്വര്‍ണ്ണകടത്തു കേസ് പ്രതികളുമായി ഇടത് എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീമിനും കാരാട്ടു റസാഖിനും അടുത്ത ബന്ധമുള്ളതായ വാര്‍ത്തകള്‍ സ്ഥിരീകരണമായതിന് പിന്നാലെയാണ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവര്‍ക്കൊപ്പനുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുന്ദമംഗലത്ത് മത്സരിക്കുമ്പോള്‍ ടി സിദ്ദീഖും പി.കെ ഫിറോസും ദുബായ്‌യിലെ പ്രവാസി സംഘടനകളുടെ പരിപാടിക്കെത്തിയപ്പോള്‍ ഒരു വോട്ടറുടെ താമസസ്ഥലത്തെത്തിയിരുന്നു. ഇരുവരുമായി ഒരു ബന്ധവുമില്ലാത്ത സ്വര്‍ണ്ണകള്ളക്കടത്തു കേസ്സിലെ പ്രതി അവിടെയെത്തി ഫോട്ടോയെടുത്തിരുന്നതായ വിവരം അതേ പ്രതിതന്നെ പുറത്തുവിടുകയായിരുന്നു. സിദ്ദീഖുമായോ ഫിറോസുമായോ മുമ്പോ ശേഷമോ കൂടിക്കാഴ്ചയോ ഫോണ്‍ സംഭാഷണമോ നടത്താത്ത പ്രതി അബൂലൈസ് ഇരുവരെയും ഇതിലേക്ക് വലിച്ചിഴച്ച് സംരക്ഷകരായ എല്‍.ഡി.എഫ് നേതാക്കളെയും എം.എല്‍.എമാരെയും പുകമറതീര്‍ത്ത് രക്ഷിക്കാനാണ് ശ്രമിക്കുന്നത്.പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനമെന്ന വെളിപ്പെടുത്തലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് തിടുക്കപ്പെട്ട് ചില ഫോട്ടോകള്‍ പുറത്തുവിട്ടത്. സ്വര്‍ണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന അബുല്ലൈസ് രഹസ്യമായി മൂന്നു തവണ ഇന്ത്യയില്‍ വന്നു പോയതായാണ് വിവരം. ഹവാല-കള്ളക്കടത്തു കേസ്സ് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തന്നെ സമ്മതിക്കുമ്പോഴാണ് സെല്‍ഫി ഫോട്ടോയുടെ പേരില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരായ വ്യാജ പ്രചാരണം.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന കാറെന്ന് കേസിലെ ഒന്നാം പ്രതിയായ ഷഹബാസ് തന്നെ വെളിപ്പെടുത്തിയത് കേന്ദ്ര ഏജന്‍സികള്‍ത്ത് മുഖവിലക്കെടുക്കാതിരിക്കാനാവില്ല. എം.എല്‍.എയുടെ പേരിലുള്ള കെ.എല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സമ്മാനിച്ചത്. കാറിന് വേണ്ട പണം ചെക്കായാണ് നല്‍കിയത്. നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തത്.
2013 നവംബര്‍ നാലിന് തലശേരി ആര്‍.ടി.ഒ ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എം.എല്‍.എയുടെ അടുത്ത ബന്ധുവ#ിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. തുടര്‍ന്ന് 2014 ജൂണ്‍ എട്ടിന് ബന്ധു ഇന്നോവ പി.ടി.എ റഹിം എം.എല്‍.എയുടെ പേരിലേക്ക് തന്ന വീണ്ടും മാറ്റി. വാഹനം പ്രതികള്‍ സമ്മാനമായി നല്‍കിയതാണെന്ന വാദം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഈ കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുംുണ്ട്.ആരൊക്കെയാണ് കള്ളക്കടത്തുകാരെ സഹായിക്കുന്നതെന്ന് പൊലീസും ബന്ധപ്പെട്ട ഏജന്‍സികളും അന്വേഷിക്കണമെന്ന് പി.കെ ഫിറോസും ടി സിദ്ദീഖും ആവശ്യപ്പെട്ടതോടെ എല്‍.ഡി.എഫ് വീണ്ടും വെട്ടിലാവുകയാണ്. കൊടിയേരിയുടെ മിനികൂപ്പര്‍ യാത്രയോടെ പുറത്തായ കൊടുവള്ളി എം.എല്‍.എമാരുടെ അധോലോക ബന്ധം ദിനം പ്രതി വ്യക്തമാകുമ്പോള്‍ ഉത്തരമില്ലാതെ മുന്നണിയും സി.പി.എമ്മും കുഴങ്ങുകയാണ്.
kerala
മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.
സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.
ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.
സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.
ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.
സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.
ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.
മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.
എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.
വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.
പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.
More
ഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
ലോക ഫുട്ബോളിൽ ലയണൽ മെസ്സി തീർത്ത മാജിക്കിന് തുടർച്ചയെന്നോണം പുതിയൊരു താരം കൂടി ഉദയം ചെയ്യുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ രണ്ടാമത്തെ മകൻ മാറ്റിയോ മെസ്സി നായകനായി മുന്നിൽ നിന്ന് നയിച്ച ഇന്റർ മയാമി അക്കാദമി ടീം നേപ്പിൾസ് കപ്പിൽ മുത്തമിട്ടു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്താണ് മയാമി അക്കാദമി ചാമ്പ്യന്മാരായത്.
പടനയിച്ച് മാറ്റിയോ; വൈറലായി നേട്ടങ്ങൾ
തന്റെ പതിനൊന്നു തികയുന്ന ജന്മദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് മാറ്റിയോ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലുടനീളം നായകന്റെ മികവോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ മാറ്റിയോയ്ക്ക് സാധിച്ചു.
‘ചാമ്പ്യൻ’ എന്ന് രേഖപ്പെടുത്തിയ ട്രോഫിയുമായി തിളങ്ങുന്ന മാറ്റിയോയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ ‘മാർക്ക’യാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായ ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ഭാവി സൂപ്പർ താരത്തിന് ആശംസകളുമായി എത്തുന്നത്. മെസ്സി-റോകുസോ ദമ്പതികൾക്ക് മൂന്ന് ആൺമക്കളാണുള്ളത്. മൂത്ത മകൻ തിയാഗോയ്ക്ക് 13 വയസ്സും ഇളയ മകൻ സിറോയ്ക്ക് 8 വയസ്സുമാണ് പ്രായം.
അന്താരാഷ്ട്ര കരിയറിന് വിരാമം; ഗാലറിയിലേക്ക് മെസ്സി
അർജന്റീനയ്ക്കായി 21 വർഷം നീണ്ട സുവർണ്ണ കരിയറിന് വിരാമമിട്ട് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വികാരനിർഭരമായ കുറിപ്പിലൂടെയായിരുന്നു താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.
2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെയായിരുന്നു മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. ദേശീയ ടീമിനായി ഇനി നൽകാൻ മറ്റൊന്നും ബാക്കിയില്ലെന്നും വരാനിരിക്കുന്ന യുവതാരങ്ങൾക്ക് അവസരം നൽകേണ്ട സമയമായെന്നുമാണ് മെസ്സി വ്യക്തമാക്കിയത്. രണ്ട് പതിറ്റാണ്ടിലേറെ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം, ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഗാലറിയിൽ ടീമിനൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
india
മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
kerala1 day agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News1 day agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala1 day agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

