More
പി.ടി.എ റഹീം എം.എല്‍.എയുടെ ഇന്നോവ കള്ളക്കടത്ത് പ്രതിയുടെ സമ്മാനം എല്‍.ഡി.എഫ് നേതാക്കളെ രക്ഷിക്കാന്‍ ഹവാല സ്വര്‍ണ്ണക്കള്ളക്കടത്തു പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’

കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും അധോലോക ബന്ധം മറക്കാന്‍ യു.ഡി.എഫ് യുവ നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്തു-ഹവാല പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’. സ്വര്‍ണ്ണകടത്തു കേസ് പ്രതികളുമായി ഇടത് എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീമിനും കാരാട്ടു റസാഖിനും അടുത്ത ബന്ധമുള്ളതായ വാര്‍ത്തകള്‍ സ്ഥിരീകരണമായതിന് പിന്നാലെയാണ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവര്‍ക്കൊപ്പനുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുന്ദമംഗലത്ത് മത്സരിക്കുമ്പോള്‍ ടി സിദ്ദീഖും പി.കെ ഫിറോസും ദുബായ്‌യിലെ പ്രവാസി സംഘടനകളുടെ പരിപാടിക്കെത്തിയപ്പോള്‍ ഒരു വോട്ടറുടെ താമസസ്ഥലത്തെത്തിയിരുന്നു. ഇരുവരുമായി ഒരു ബന്ധവുമില്ലാത്ത സ്വര്‍ണ്ണകള്ളക്കടത്തു കേസ്സിലെ പ്രതി അവിടെയെത്തി ഫോട്ടോയെടുത്തിരുന്നതായ വിവരം അതേ പ്രതിതന്നെ പുറത്തുവിടുകയായിരുന്നു. സിദ്ദീഖുമായോ ഫിറോസുമായോ മുമ്പോ ശേഷമോ കൂടിക്കാഴ്ചയോ ഫോണ്‍ സംഭാഷണമോ നടത്താത്ത പ്രതി അബൂലൈസ് ഇരുവരെയും ഇതിലേക്ക് വലിച്ചിഴച്ച് സംരക്ഷകരായ എല്‍.ഡി.എഫ് നേതാക്കളെയും എം.എല്‍.എമാരെയും പുകമറതീര്‍ത്ത് രക്ഷിക്കാനാണ് ശ്രമിക്കുന്നത്.പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനമെന്ന വെളിപ്പെടുത്തലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് തിടുക്കപ്പെട്ട് ചില ഫോട്ടോകള്‍ പുറത്തുവിട്ടത്. സ്വര്‍ണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന അബുല്ലൈസ് രഹസ്യമായി മൂന്നു തവണ ഇന്ത്യയില്‍ വന്നു പോയതായാണ് വിവരം. ഹവാല-കള്ളക്കടത്തു കേസ്സ് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തന്നെ സമ്മതിക്കുമ്പോഴാണ് സെല്‍ഫി ഫോട്ടോയുടെ പേരില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരായ വ്യാജ പ്രചാരണം.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന കാറെന്ന് കേസിലെ ഒന്നാം പ്രതിയായ ഷഹബാസ് തന്നെ വെളിപ്പെടുത്തിയത് കേന്ദ്ര ഏജന്‍സികള്‍ത്ത് മുഖവിലക്കെടുക്കാതിരിക്കാനാവില്ല. എം.എല്‍.എയുടെ പേരിലുള്ള കെ.എല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സമ്മാനിച്ചത്. കാറിന് വേണ്ട പണം ചെക്കായാണ് നല്‍കിയത്. നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തത്.
2013 നവംബര്‍ നാലിന് തലശേരി ആര്‍.ടി.ഒ ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എം.എല്‍.എയുടെ അടുത്ത ബന്ധുവ#ിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. തുടര്‍ന്ന് 2014 ജൂണ്‍ എട്ടിന് ബന്ധു ഇന്നോവ പി.ടി.എ റഹിം എം.എല്‍.എയുടെ പേരിലേക്ക് തന്ന വീണ്ടും മാറ്റി. വാഹനം പ്രതികള്‍ സമ്മാനമായി നല്‍കിയതാണെന്ന വാദം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഈ കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുംുണ്ട്.ആരൊക്കെയാണ് കള്ളക്കടത്തുകാരെ സഹായിക്കുന്നതെന്ന് പൊലീസും ബന്ധപ്പെട്ട ഏജന്‍സികളും അന്വേഷിക്കണമെന്ന് പി.കെ ഫിറോസും ടി സിദ്ദീഖും ആവശ്യപ്പെട്ടതോടെ എല്‍.ഡി.എഫ് വീണ്ടും വെട്ടിലാവുകയാണ്. കൊടിയേരിയുടെ മിനികൂപ്പര്‍ യാത്രയോടെ പുറത്തായ കൊടുവള്ളി എം.എല്‍.എമാരുടെ അധോലോക ബന്ധം ദിനം പ്രതി വ്യക്തമാകുമ്പോള്‍ ഉത്തരമില്ലാതെ മുന്നണിയും സി.പി.എമ്മും കുഴങ്ങുകയാണ്.
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്