Connect with us

kerala

പി.വി മുഹമ്മദ് അരീക്കോട് ചരിത്രത്തോടൊപ്പം സഞ്ചരിച്ച പ്രഭാഷക നേതാവ്

അരനൂറ്റാണ്ടിലധികം കാലം മുസ്‌ലിം ലീഗ് സമ്മേളനങ്ങള്‍ പ്രതിഷേധങ്ങള്‍, സമര യാത്രകള്‍, ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് വേദികള്‍ ഇവിടെയൊക്കെ പി.വി.യുടെ സാന്നിധ്യവും പ്രഭാഷണവും അനിവാര്യമായ ഒരു ഘടകമായിരുന്നു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പ്രഭാഷകനായ നേതാവായിരുന്നു പി.വി മുഹമ്മദ് അരീക്കോട്. കേരളത്തിലും പ്രവാസ ലോകത്തും പി.വി മുസ്‌ലിം ലീഗ് സന്ദേശ പ്രചാരകനായി സഞ്ചരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സ്ഥാപന നേതാക്കള്‍ക്കൊപ്പം വേദികളില്‍ പ്രഭാഷകനായിരുന്നു പി.വി. അരനൂറ്റാണ്ടിലധികം കാലം മുസ്‌ലിം ലീഗ് സമ്മേളനങ്ങള്‍ പ്രതിഷേധങ്ങള്‍, സമര യാത്രകള്‍, ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് വേദികള്‍ ഇവിടെയൊക്കെ പി.വി.യുടെ സാന്നിധ്യവും പ്രഭാഷണവും അനിവാര്യമായ ഒരു ഘടകമായിരുന്നു. കെ.കരുണാകരനടക്കം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ പി.വിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കെ.സി.അബൂബക്കര്‍ മൗലവിയുടെ കൂടെ പ്രഭാഷകനായിരുന്ന പി.വി മൗലവിയുടെ മരണത്തിനു ശേഷം കെ.സി യുടെ പകരക്കാരനായി മാറി.

പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനവും നര്‍മ്മവും ചേര്‍ന്നുള്ള പി.വി യുടെ പ്രഭാഷണം കേള്‍ക്കാന്‍ എതിരാളികള്‍ പോലും വേദിക്കരിക്കിലെത്തിയിരുന്നു. ചാട്ടുളി പോലെ ഉള്ളില്‍ തറക്കുന്ന നര്‍മ്മം കൊണ്ട് പി.വി സമൂഹത്തിന്റെ ചിന്തകളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടി നേരിട്ട ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പി.വി.യുടെ പ്രസംഗം പ്രവര്‍ത്തകര്‍ ആഗ്രഹിച്ചു. പ്രതിസന്ധിക്ക് പരിഹാരമായി പി.വി പറയുന്ന ഒറ്റ നര്‍മ്മം മതിയായിരുന്നു.

തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗ് വേദികളില്‍ പി.വി പ്രഭാഷകനായി എത്താറുണ്ടായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലകളില്‍ പ്രസംഗിക്കാന്‍ പലപ്പോഴും ട്രൈനിലോ ബസിലോ ആയിരിക്കും പി.വി എത്തുക. ആത്മാര്‍ത്ഥതയും ത്യാഗസന്നദ്ധതയും സമ്മേളിച്ച വ്യക്തിത്വമായിരുന്നു അദ്ധേഹത്തിന്റേത്. മുസ്‌ലിം ലീഗ് ആശയ പ്രചരണത്തിന് ചന്ദ്രികാ പത്രവും നേതാക്കന്‍മാരുടെ പ്രഭാഷണവും മാത്രമുണ്ടായിരുന്ന ഇന്നലെകളില്‍ ആ പ്രഭാഷകസംഗത്തില്‍ പി.വിയുടെ സ്ഥാനം മുന്‍നിരയില്‍ തന്നെയായിരുന്നു. നമ്മുടെ നാട്ടില്‍ യാത്രാസൗകര്യങ്ങളോ വ്യക്തിപരമായി സാമ്പത്തിക അഭിവൃദ്ധിയോ ഇല്ലാത്ത കാലത്ത് മുസ്‌ലിം ലീഗ് സന്ദേശ പ്രചാരകനായി വേദികളില്‍ നിന്ന് വേദികളിലേക്ക് കിട്ടിയ വാഹനങ്ങളില്‍ രാവും പകലും വ്യത്യാസമില്ലാതെ ചന്ദ്രികാ പത്രം കയ്യില്‍ പിടിച്ച് സഞ്ചരിച്ചിരുന്ന പി വി യുടെ ത്യാഗസന്നദ്ധമായ കഴിഞ്ഞ ജീവിതത്തെ മുതിര്‍ന്ന തലമുറ പറഞ്ഞു കേട്ടിട്ടുണ്ട്. മസ്ജിദുകളിലും പീടിക കോലായിലും കിടന്നുറങ്ങി പിറ്റെ ദിവസം തിരിച്ച് പോന്ന അനുഭവങള്‍ പി.വി തന്നെ പറഞ്ഞിട്ടുണ്ട്. പ്രസംഗം നിര്‍വ്വഹിച്ച മഹല്ലിലെ പള്ളിയില്‍ കിടന്നുറങ്ങരുത് തൊട്ടപ്പുറത്തെ മഹല്ലില്‍ കിടന്നുറങ്ങും. അല്ലെങ്കില്‍ സംഘാടകര്‍ക്ക് പ്രയാസമാകും എന്ന് പി.വി. പറഞ്ഞ നര്‍മ്മം സത്യത്തില്‍ ത്യാഗത്തിന്റെ ആഴം കലര്‍ന്ന നര്‍മ്മമായിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളെ അനുസ്മരിക്കുന്നതിലും തെരഞ്ഞെടുപ്പ് തിയ്യതികളും സീറ്റ് നിലകളും മറ്റു രാഷ്ട്രീയ പ്രാധാന്യമുള്ള തിയ്യതികളും സംഭവങ്ങളുടെ കൃത്യമായ അവതരണവും പി.വിക്ക് സാധിച്ചു. പലപ്പോഴും പത്രപ്രവര്‍ത്തകര്‍ പോലും കാര്യങ്ങളറിയാന്‍ പിവിയുടെ സഹായം തേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ പി.വി ലീഗ് രാഷ്ട്രീയത്തിലെ സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

Trending