Connect with us

More

വിമാന സര്‍വീസുകള്‍ ഇന്ന് ഉച്ചയോടെ അവസാനിപ്പിക്കും

Published

on

 

നിസാമുദ്ദീന്‍ അഹ്മദ്
ദുബൈ

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങി യു.എ.ഇയിലെ എല്ലാ വിമാനക്കമ്പനികളും ഖത്തറിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും ഇന്ന് അവസാനിപ്പിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എമിറേറ്റ്‌സിന്റെ അവസാന വിമാനം പ്രദേശിക സമയം ഇന്നുച്ചക്ക് 2.30ന് ദുബൈയില്‍ നിന്ന്് ദോഹയിലേക്ക് പുറപ്പെടും. ഉച്ചക്ക് 2.45ഓടെ ഖത്തറിനും യു.എ.ഇക്കുമിടയിലെ എല്ലാ സര്‍വീസുകളും അവസാനിപ്പിക്കുന്നതായി ഇത്തിഹാദ് എയര്‍വേസും അറിയിച്ചു. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ഖത്തര്‍-ഷാര്‍ജ മുഴുവന്‍ സര്‍വീസുകളും ഇന്ന് അവസാനിപ്പിക്കുന്നതായി എയര്‍ അറേബ്യ വ്യക്തമാക്കി. ദോഹയിലേക്കുള്ള അവസാന വിമാനം ഇന്നലെ വൈകീട്ട് 6.30നും തിരിച്ച് ഷാര്‍ജയിലേക്കുള്ള അവസാന വിമാനം ഇന്നലെ രാത്രി 7.25നും സര്‍വീസ് നടത്തി. ജൂണ്‍ അഞ്ചിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുകയോ മറ്റൊരു യാത്ര അനുവദിക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.
ഗള്‍ഫ് ദേശങ്ങള്‍ ഇനിയും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്നിരിക്കേ, പുതിയ നീക്കം ജി.സി.സിയിലെ വ്യവസായ മേഖലയെയും സാരമായി ബാധിച്ചേക്കും. ഖത്തറുമായി വ്യവസായ ബന്ധമുള്ള കമ്പനികള്‍ ആശങ്കയിലാണ്. പുതിയ രാഷ്ട്രീയ സാഹചര്യം എങ്ങനെ പുരോഗമിക്കുന്നുവെന്ന് നോക്കിക്കാണേണ്ടതുണ്ടെന്നും പ്രതിസന്ധി നീങ്ങി മേഖല പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തറില്‍ ശാഖകളുള്ള ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈകോം സിസ്റ്റംസ് കമ്പനിയുടെ റീജ്യണല്‍ മാനേജര്‍ ജാസിം മുഹമ്മദ് ചന്ദ്രികയോടു പറഞ്ഞു.
മേഖലയിലെ പ്രമുഖ ശക്തികളെന്ന നിലയില്‍ സഊദി അറേബ്യക്കു പിന്നാലെ യു.എ.ഇ ഖത്തറിനെതിരെ കടുത്ത നിലപാടിലാണ്. ഖത്തറുമായി എല്ലാ ബന്ധങ്ങളും വിഛേദിക്കാനുള്ള സഊദിയുടെയും ബഹ്‌റൈനിന്റെയും തീരുമാനത്തെ പിന്തുണക്കുന്നതായി യു.എ.ഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം രാവിലെ 10.44ന് തന്നെ വ്യക്തമാക്കിയിരുന്നു. മേഖലയുടെ സുരക്ഷ അട്ടിമറിക്കാവുന്ന നീക്കങ്ങള്‍ ഖത്തര്‍ തുടരുകയും അന്താരാഷ്ട്ര ഉടമ്പടികള്‍ മാനിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നാണ്് ഏഴു ഖണ്ഡിക നീളത്തില്‍ വിശദീകരിച്ചു കൊണ്ട് യു.എ.ഇ നിലപാട് അറിയിച്ചത്.

india

‘ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്; അത് മറക്കരുത്’

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു

Published

on

തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൂടെ അവകാശപ്പെട്ടതാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോള്‍ കെസിആര്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, കൊടും ചതിയിലൂടെ കെസിആര്‍ അധികാര രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്. അവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏല്‍പ്പിച്ചു. പാര്‍ട്ടിയെ തെലങ്കാനയില്‍ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്.

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നല്‍കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

Continue Reading

kerala

ക്രിസ്മസ് അവധി: നാട്ടിലെത്താന്‍ ട്രെയിനില്‍ ടിക്കറ്റില്ല; ബസില്‍ കൊള്ള നിരക്ക്

സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്

Published

on

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ക്രിസ്മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പാടുപെടും. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ പോവുന്ന യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കണ്‍ഫേം ടിക്കറ്റെല്ലാം തീര്‍ന്നിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കാവും.

രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരില്‍ എത്തുംവിധമാണ് ട്രെയിന്‍ സര്‍വീസ്. ഡിസംബര്‍ 30 വരെ ടിക്കറ്റില്ല. കൂടുതല്‍ നിരക്ക് നല്‍കേണ്ട തത്കാല്‍, പ്രിമിയം തത്കാല്‍ ടിക്കറ്റുകളുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍- മംഗലാപുരം എക്‌സ്പ്രസിലും സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റില്ല.

Continue Reading

kerala

വീണ്ടും വൈറല്‍പ്പനിക്കാലം; മാറാതെ ശ്വാസംമുട്ടലും

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

♦️ പലതരം വൈറസുകള്‍

വിവിധതരം ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച്‌ 1 എൻ 1, എച്ച്‌ 3 എൻ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്. വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.

♦️ ആസ്ത്മ വഷളാവുന്നു, നിയന്ത്രണം തെറ്റുന്നു

വൈറസ്ബാധ പലരെയും പലവിധത്തിലാണ് ബാധിക്കുന്നത്. കൃത്യമായി ആസ്ത്മ നിയന്ത്രിക്കുന്നവരില്‍ രോഗം വഷളാവുന്നു. ഇൻഹേലറും മറ്റുമരുന്നുകളും വേണ്ടി വരുന്നു. ആസ്ത്മ നിയന്ത്രണത്തില്‍ ആയിരുന്നവരില്‍ അസുഖം തിരിച്ചു വരുന്നു. മരുന്ന് നിര്‍ത്തിയവര്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു. ഇതുവരെ പ്രശ്നങ്ങള്‍ ഇല്ലാത്തവരില്‍ ആസ്ത്മ സമാന ലക്ഷണങ്ങള്‍. ചുമ, നെഞ്ചില്‍ മുറുക്കം, വലിവ്.

♦️ മാറാൻ ആഴ്ചകളെടുക്കുന്നു

വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാൻ കാലതാമസം വരുന്നുമുണ്ട്.

♦️ കുട്ടികളില്‍ ആവര്‍ത്തിച്ചു വരുന്നു

‘അസുഖം വന്നു മാറിയ കുട്ടികളില്‍ തന്നെ വീണ്ടും വരുന്നുണ്ട്. ശ്വാസംമുട്ടലും കുറുകലും മിക്കവരിലും കാണുന്നു. കുട്ടികളിലെ ചെറിയ ശ്വാസനാളികളില്‍ തടസ്സമുണ്ടാകാൻ എളുപ്പമാണ്. അസുഖം ഭേദമാവാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുന്നു.’

Continue Reading

Trending