Culture
കുടുംബത്തെ അധിക്ഷേപിച്ചയാളോട് മാന്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി; നിറഞ്ഞ കയ്യടിയോടെ സദസ്സ്

സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി പ്രതികരിച്ച് രാഹുല്‍ കയ്യടി നേടിയത്. എതിരഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും സംവാദത്തിനു ശേഷം താങ്കളെ ആലിംഗനം ചെയ്യാന്‍ തനിക്കു കഴിയുമെന്നും വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, ഈ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും നരേന്ദ്ര മോദിക്കു മുന്നില്‍ ഉന്നയിക്കാന്‍ താങ്കള്‍ക്കു കഴിയുമോ എന്ന ചോദ്യവും ഉന്നയിച്ചു.
നെഹ്‌റു കുടുംബം ഇന്ത്യ ഭരിച്ച കാലത്ത് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തിലെ വളര്‍ച്ച, ലോക ശരാശരിയേക്കാള്‍ കുറവായിരുന്നു എന്നും അതിനു ശേഷം വന്‍ വളര്‍ച്ച കൈവരിച്ചു എന്നുമാണ് രാഹുലിനോട് ചോദ്യമുന്നയിച്ച പി.കെ ബസു എന്നയാള്‍ വാദിച്ചത്. ‘2004 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ ഇല്ലേ എന്നാണോ താങ്കള്‍ കരുതുന്നത്?’ എന്ന് രാഹുല്‍ ഗാന്ധി ഇതിനോട് മറുചോദ്യം ചോദിച്ചപ്പോള്‍ ബസുവിന് കൃത്യമായ മറുപടി നല്‍കാനായില്ല. ‘താങ്കള്‍ യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണ്?’ എന്ന രാഹുലിന്റെ ചോദ്യത്തിന്, ‘എന്റെ പുസ്തകം വായിക്കൂ…’ എന്ന് മറുപടി പറഞ്ഞൊഴിയുകയാണ് ബസു ചെയ്തത്.
ഇതിനിടെ മറ്റൊരാള്‍ കോണ്‍ഗ്രസിനെ പുകഴ്ത്തിയും ഇന്ത്യയുടെ നേട്ടങ്ങളെല്ലാം കോണ്‍ഗ്രസ് കാരണമാണെന്ന് അഭിപ്രായപ്പെട്ടും സംസാരിച്ചു.
എന്നാല്‍, ‘നിങ്ങള്‍ രണ്ടാളുടെ അഭിപ്രായങ്ങളും രണ്ട് തീവ്ര നിലപാടുകളാണ്’ എന്നായിരുന്നു ഇതിനോടുള്ള രാഹുലിന്റെ മറുപടി. ‘ഈ സംഭാഷണം ധ്രുവീകരണം എന്താണെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. ഒരാള്‍ കരുതുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ്. മറ്റേയാള്‍ പറയുന്നത്, എല്ലാം കോണ്‍ഗ്രസ് കാരണമാണെന്നും. യഥാര്‍ത്ഥത്തില്‍, ഇന്ത്യയുടെ വിജയം ഇന്ത്യന്‍ ജനത കാരണമായി ഉണ്ടായതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സ്വാതന്ത്ര്യത്തിനും ഉദാരവല്‍ക്കരണത്തിനും അതില്‍ പങ്കൊന്നുമില്ല എന്നു കരുതുന്നവര്‍ അതേപ്പറ്റി ഒരു പുസ്തകം എഴുതേണ്ടതാണ്…’ – രാഹുല്‍ പറഞ്ഞു.
‘എതിരാളികളെ ബഹുമാനിക്കാനും എന്നെ വെറുക്കുന്നവരെ ഇഷ്ടപ്പെടാനുമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഞാന്‍ ഒന്നും നേടിയിട്ടില്ല എന്നു പറയുന്നവരോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. താങ്കളുടെ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, ഞാനതിനോട് വിയോജിക്കുകയും അതിനെതിരെ വാദമുന്നയിക്കുകയും ചെയ്യും, താങ്കളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും. പക്ഷേ, നരേന്ദ്ര മോദി ഒരിക്കലും അത് ചെയ്യില്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്…’
‘നരേന്ദ്ര മോദി നിങ്ങളുമായി സംസാരിക്കുകയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ഇല്ല. എന്നോട് പറഞ്ഞത് മോദിക്കു മുന്നില്‍ പറയാന്‍ താങ്കള്‍ക്ക് കഴിയില്ല. ഈ യോഗത്തിനു ശേഷം ഞാന്‍ താങ്കളെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം താങ്കള്‍ ഒരു അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നു. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു.’
നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ എതിരേറ്റത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala9 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി