Connect with us

kerala

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായി വിദ്യാര്‍ഥിനി

വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയാണ് പ്രസംഗം പരിഭാഷപ്പെടുത്തി താരമായത്

Published

on

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ഒരു മലയാളി പെണ്‍കുട്ടി കൂടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയാണ് പ്രസംഗം പരിഭാഷപ്പെടുത്തി താരമായത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത എന്നും പി.സി. വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണെന്ന് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘പക്ഷേ ഇപ്പോള്‍ ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല. അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും. പക്ഷേ മാസ്‌ക് മാറ്റുന്നതിന് മുമ്പ് ഞാന്‍ സ്വയം ചിന്തിക്കും. ഞാന്‍ എന്റെ അമ്മയെക്കുറിച്ച് ചിന്തിക്കും.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

 

പി.സി. വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

‘പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല; അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും… അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്‍കാന്‍ എനിക്കും സാധിക്കില്ല… ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ എന്റെ അമ്മയെ ഓര്‍ക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാല്‍ മാസ്‌ക് ധരിക്കണം. ‘

വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത # വയനാടിന്റെ രാഹുല്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പലപകടം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടം, അപകടത്തിന്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.

സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാര്‍ഗോയിലുണ്ടായിരുന്ന വസ്തുക്കള്‍ എന്താണെന്നുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങി എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

കപ്പലില്‍ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകളില്‍ 44 എണ്ണം തീരത്തടിയുകയും അതില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്‌നറുകളിലും ഒന്നുമുണ്ടായിരുന്നില്ല. അതേസമയം നാല് കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ പരിശോധിക്കും.

മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ അപകടത്തില്‍ പെട്ടത്. കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്.

Continue Reading

india

‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.

Continue Reading

india

ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്

കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റി

Published

on

പരിസ്ഥിതി പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എന്നാല്‍ ആവശ്യം തള്ളി കൃഷിവകുപ്പ്. ഇതോടെ കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പറ്റില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു.

ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ചന വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചിരുന്നെന്നും ശേഷം മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ പറഞ്ഞതായി കൃഷിവകുപ്പ് അറിയിച്ചു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതായി കൃഷിവകുപ്പ് പറഞ്ഞു. അതേസമയം സംഭവത്തില്‍ രാജ്ഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ്ഭവന്‍ തീരുമാനിക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്.

സാധാരണ രീതിയിലെ ഭാരത മാതാവിന്റെ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് പ്രയാസമില്ലെന്നും എന്നാല്‍ ബാഹ്യ ശക്തികള്‍ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയില്‍നിന്ന് ചിത്രം മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളി.

ചിത്രം ഒഴിവാക്കാനാകില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതോടെയാണ് രാജ്ഭവനില്‍നിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്.

ആര്‍എസ്എസ് ആചരിക്കുന്ന രീതിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവന്‍ നിര്‍ബന്ധം പിടിച്ചത്.

Continue Reading

Trending