Connect with us

News

റിയല്‍ ചാമ്പ്യന്‍-കമാല്‍ വരദൂര്‍

ഒളിംപിക് ചാമ്പ്യന്‍ മല്‍സരിക്കുമ്പോള്‍, അദ്ദേഹം സീസണില്‍ മൂന്ന് മികച്ച ത്രോകള്‍ നടത്തിയ സാഹചര്യത്തില്‍ പ്രതീക്ഷകള്‍ സ്വാഭാവികമായും വാനോളമുയരുമെന്നത് സത്യം. കാണികളുടെ ആ പ്രതീക്ഷകള്‍ സാധാരണ ഗതിയില്‍ നമ്മുടെ താരങ്ങളെ തളര്‍ത്താറാണ് പതിവ്. അവിടെയാണ് ഇന്നലെ നീരജ് സ്വന്തമാക്കിയ വെള്ളിയുടെ വലിയ വില.

Published

on

സ്വര്‍ണം തന്നെ അമേരിക്കയില്‍ നിന്നും നീരജ് ചോപ്ര കൊണ്ടുവരുമെന്ന് എല്ലാവരും കരുതിയത് ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരം സ്വര്‍ണം സ്വന്തമാക്കിയത് കൊണ്ടായിരുന്നു. ഒളിംപിക് ചാമ്പ്യന്‍ മല്‍സരിക്കുമ്പോള്‍, അദ്ദേഹം സീസണില്‍ മൂന്ന് മികച്ച ത്രോകള്‍ നടത്തിയ സാഹചര്യത്തില്‍ പ്രതീക്ഷകള്‍ സ്വാഭാവികമായും വാനോളമുയരുമെന്നത് സത്യം. കാണികളുടെ ആ പ്രതീക്ഷകള്‍ സാധാരണ ഗതിയില്‍ നമ്മുടെ താരങ്ങളെ തളര്‍ത്താറാണ് പതിവ്. അവിടെയാണ് ഇന്നലെ നീരജ് സ്വന്തമാക്കിയ വെള്ളിയുടെ വലിയ വില.

സമ്മര്‍ദ്ദമല്ല നീരജ്-ക്രമാനുഗതമായ ആത്മവിശ്വാസ സ്‌ക്കെയിലാണ് . ആ കരിയര്‍ നോക്കുക. 2015 ല്‍ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസില്‍ അദ്ദേഹമുണ്ടായിരുന്നു-ഫിനിഷ് ചെയ്തത് അഞ്ചാമനായി. പിന്നെ ദേശീയ ക്യാമ്പിലെത്തി. 2016 ലെ സാഫ് ഗെയിംസില്‍ സ്വര്‍ണം. 2016 ലെ പോളണ്ട് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണത്തിലുടെയാണ് ഇന്ത്യയും ലോകവും നീരജിനെ അറിയുന്നത്. 86.48 മീറ്ററായിരുന്നു ആ ദൂരം. ജൂനിയര്‍ തലത്തില്‍ നിന്ന് പതുക്കെ സീനിയര്‍ തലത്തിലേക്ക്. വലിയ വേദിയില്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടാതെ വിദേശ പരിശീലനത്തിന് പ്രാമുഖ്യം നല്‍കി. റിയോ ഒളിംപിക്‌സ് യോഗ്യതക്ക് മുമ്പ് പരുക്കില്‍ പിന്മാറി. 2017 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം (86.47 മീറ്റര്‍). ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം. കോവിഡില്‍ ടോക്കിയോ ഒളിംപിക്‌സ് ദീര്‍ഘിച്ചെങ്കിലും നീരജ് ചരിത്രമെഴുതി- ആദ്യമായി അത്‌ലറ്റിക്‌സില്‍ ഒളിംപിക് സ്വര്‍ണം സ്വന്തമാക്കുന്ന ഇന്ത്യക്കാരന്‍.

ഇപ്പോഴിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. ഈ സ്ഥിരതയിലുടെ സഞ്ചരിക്കുമ്പോഴാണ് നീരജിന്റെ നേട്ടം ഇന്ത്യന്‍ കായിക ലോകത്തിനുണ്ടക്കുന്ന മാറ്റം പ്രസക്തമാവുന്നത്. മേല്‍പ്പറഞ്ഞ രാജ്യാന്തര മീറ്റുകളിലെല്ലാം മെഡല്‍ നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍ കുറവാണ് എന്നത് ചരിത്ര സത്യം. രണ്ട് ഒളിംപിക് മെഡലുകള്‍ സ്വന്തമാക്കിയ പി.വി സിന്ധുവിനെ മറക്കുന്നില്ല. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ചരിത്രമെഴുതിയ അഭിനവ് ബിന്ദ്ര റിയോ ഒളിംപിക്‌സിലെത്തുമ്പോഴേക്കും വലിയ സമ്മര്‍ദ്ദത്തില്‍ പതറി. പ്രതീക്ഷകളുടെ സമ്മര്‍ദ്ദം നമ്മള്‍ തന്നെ നല്‍കുമ്പോള്‍ താരങ്ങള്‍ മാനസികമായി തകരുകയാണെങ്കില്‍ നീരജില്‍ അത് പ്രകടമല്ല. അവിടെയാണ് അദ്ദേഹത്തിന്റെ സ്ഥിരതയും കരുത്തും. ഇന്നലെ നേടിയ വെളളി ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ മാറ്റമാണ്. ഒരു നിരാശ പോലും പ്രകടിപ്പിക്കാതെ ആ മെഡല്‍ നീരജ് രാജ്യത്തിന് സമര്‍പ്പിച്ചു. ലോക വേദിയില്‍ നമ്മുടെ ദേശീയ പതാക ഉയര്‍ന്നു. ദേശീയ ഗാനത്തിന്റെ അയൊലികള്‍ കേട്ടു.

ഒരു ക്വാളിറ്റി ചാമ്പ്യന്‍ വേണ്ടതെല്ലാം നീരജിലുണ്ട്. അതില്‍ പ്രധാനം സ്ഥിരത തന്നെ. വെറുതെ അദ്ദേഹം സംസാരിക്കുന്നില്ല. വിവാദങ്ങളില്‍ തല വെക്കുന്നില്ല. ശ്രദ്ധ സ്വന്തം ആരോഗ്യത്തിലും മല്‍സരങ്ങളിലും പ്രതിയോഗികളെ പഠിക്കുന്നതിലുമാണ്. സഭാ കമ്പമെന്നത് നീരജിനില്ല. അദ്ദേഹത്തിന്റെ തന്ത്രം വ്യക്തം. ഏത് മല്‍സരങ്ങളാണെങ്കിലും ആദ്യ ത്രോകളില്‍ തന്നെ മികച്ച ദൂരം കണ്ടെത്തുക. എന്നിട്ട് പ്രതിയോഗികളില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുക. അതില്‍ പാവോ നൂര്‍മി ഗെയിംസ് ഉള്‍പ്പടെ അദ്ദേഹം പങ്കെടുത്ത ഒട്ടുമിക്ക ചാമ്പ്യന്‍ഷിപ്പുകളിലും വിജയിക്കാനായി. ഇന്നലെ പക്ഷേ പ്രധാന പ്രതിയോഗി ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ആദ്യ ത്രോയില്‍ തന്നെ 90 മറികടന്നു. പന്ത്രണ്ട് പേര്‍ പങ്കെടുത്ത ഫൈനലില്‍ ആദ്യ ത്രോ തന്നെ പായിച്ച നീരജിനാവട്ടെ ഫൗളില്‍ കുരുങ്ങുകയും ചെയ്തു. അത് അദ്ദേഹത്തെ ബാധിച്ചില്ല എന്നതിന് തെളിവായിരുന്നു നാലാമത്തെ ത്രോ. അപ്പോഴും ആന്‍ഡേഴ്‌സണ്‍ 90 പ്ലസ് തുടര്‍ന്നപ്പോള്‍ അവസാന രണ്ട് ത്രോകളിലും 90 ലെത്താനുള്ള ശ്രമത്തില്‍ ഫൗളായി. അവിടെയും ആ മുഖത്ത് നിരാശ കണ്ടില്ല. ഒടുവില്‍ വെളളിയായപ്പോഴും വളരെ ഹാപ്പി. ആ സന്തോഷമാണ് ഇനി നമ്മളും ആസ്വദിക്കേണ്ടതും പിന്തുടരേണ്ടതും. നീരജിന് 90 മീറ്റര്‍ മറികടക്കണം. അതാണ് അദ്ദേഹത്തിന്റെ പുതിയ ലക്ഷ്യം. നീരജും സംഘവും പോസിറ്റീവാണ്. ശാസ്ത്രിയമായി തന്നെ കാര്യങ്ങളെ കണ്ട് മുന്നേറുന്നു. ഈ സത്യം മനസിലാക്കുമ്പോഴാണ് ലോക വേദിയിലെ വെളളി നമ്മുടെ കരുത്താവുന്നത്. അതിന് നമ്മള്‍ നീരജിനോട് നന്ദി പറയണം. മുരളി ശ്രീശങ്കറും എല്‍ദോസ് പോളും അബ്ദുള്ള അബുബക്കറും അന്നു റാണിയും രോഹിത് യാദവുമെല്ലാം പുതിയ കായിക ഇന്ത്യയുടെ പ്രതിനിധികളാണ്. ഫൈനലിലെത്തുക എന്നത് നമ്മെ സംബന്ധിച്ച് മെഡലിനു തുല്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്‌ലിം ലീഗ്

അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ഹരജി ഫയൽ ചെയ്തത്

Published

on

ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24-ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18-ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

Continue Reading

india

ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്

Published

on

ഗുവാഹത്തി: ആസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹേമന്ത് വിശ്വസർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.

സ്വാതന്ത്ര്യത്തിനു മുന്നേ ആസാമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിൻറെ പിന്നിൽ ഉണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പോലീസ് സംഘം പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടാൻ സമ്മതിച്ചില്ല. ഇതൊരു സാമുദായിക പ്രശ്നമല്ല പാർപ്പിടസംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. എങ്കിൽ പിന്നെ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് ലക്ഷ്യം വെക്കുന്നു എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.

അതിനിടെ ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തീരുമാനിച്ചു. അനധികൃതമായ കുടിയേറ്റത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.

Continue Reading

kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കുളള സാധ്യതയുള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.

Continue Reading

Trending