Connect with us

kerala

അരിവില കുതിക്കുന്നു: റേഷന്‍ കടകളും കാലി;സര്‍ക്കാര്‍ വന്‍ പരാജയം

അരിക്ഷാമംപരിഹരിക്കാന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെട വലിയ വായില്‍ പറഞ്ഞിരുന്നു.

Published

on

പി.എ.അബ്ദുല്‍ ഹയ്യ്
മലപ്പുറം

സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോഴും പരിഹാര നടപടിയില്ലാതെ സര്‍ക്കാര്‍. ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിനെ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളില്‍ മയങ്ങി ജനങ്ങള്‍ റേഷന്‍ കടകളിലെത്തുമ്പോള്‍ കാലിച്ചാക്കുകള്‍ കാണിച്ച് ഗുണഭോക്താക്കളെ തിരിച്ചയക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്ന അരി വിഹിതം കഴിഞ്ഞ മാസം മുതല്‍ നിലച്ചതാണ് ഇതിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം പൊതുജനങ്ങള്‍ക്കില്ലേ എന്ന ചോദ്യത്തിന് റേഷന്‍വ്യാപാരികള്‍ ഉത്തരംമുട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഒരു വിഹിതവും കേരളത്തിലെ ജനങ്ങളുടെ പട്ടിണിമാറ്റാനില്ലായെന്നതാണ് വസ്തുത.

ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ 10-15 രൂപ വരെയാണ് വിവിധ ഇനം അരികളുടെ വില കൂടിയത്. മലയാളികള്‍ കൂടുതലായി ഉപയോഗിച്ച വടി മട്ട അരിയുടെ വില കിലോക്ക് 55-60 രൂപയിലെത്തി. 40 രൂപയുണ്ടായിരുന്ന ജ്യോതിക്ക് 49-50 രൂപയായി. 33 രൂപയുടെ മട്ടക്ക് 37-40 രൂപ നല്‍കണം. കുറുവ 28ല്‍ നിന്ന് 34 ആയും സുരേഖ 35ല്‍നിന്ന് 45 ആയും ഉയര്‍ന്നു. ജയക്ക് 56-60 രൂപയാണ്. ബ്രാന്റഡ് അരികളുടെ വിലയും കുത്തനെ കൂടി. ബംഗാളില്‍നിന്നുള്ള നൂര്‍ജഹാന്‍ അരിക്ക് മൊത്തവിപണിയില്‍ 35- 40 രൂപയാണ്. ഒന്നര മാസം മുമ്പ് 28-35 ആയിരുന്നു. മട്ടക്ക് 60-63 രൂപയാണ്. പച്ചരി വില മൊത്ത വിപണിയില്‍ 4550 രൂപയിലെത്തി. വില ഉയരുന്നതോടെ ചില്ലറ വ്യാപാരികള്‍ സ്റ്റോക്കെടുക്കുന്നത് കുറച്ചിട്ടുണ്ട്.

ശക്തമായ മഴയും കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി പരിഷ്‌കാരവും കേരളത്തിലേക്ക് അരി എത്തുന്ന സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവുമാണ് പൊതു വിപണിയിലെ അരിലഭ്യത കുറവിന് കാരണം. കര്‍ണാടകയില്‍ ശിവമൊഗ, കൊപ്പാള്‍ ജില്ലകളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഹെക്ടര്‍ കണക്കിന് കൃഷിനാശമാണുണ്ടായത്. ഇതിനു പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും തിരിച്ചടിയായി. 25 കിലോ വരെയുള്ള പാക്കിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് ബ്രാന്റഡ് അരിയുടെ വില കൂടുന്നതിന് പ്രധാന കാരണമായി.

അരിക്ഷാമംപരിഹരിക്കാന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെട വലിയ വായില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലവിലില്ല. റേഷന്‍ കടയില്‍ എ.എ.വൈ കാര്‍ഡിന് 35 കിലോക്ക്പുറമെ ഒരാള്‍ക്ക് അഞ്ച് കി.ഗ്രാം വീതവും സൗജന്യമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.എന്നാല്‍ ഇതെല്ലാം പ്രതീക്ഷിച്ച് റേഷന്‍കടകളിലെത്തിയാല്‍ കാലി ചാക്കുകള്‍ കാണിച്ച് തിരിച്ചയക്കുകയാണ് വ്യാപരികള്‍.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending