Connect with us

kerala

സനദ്ദാന സമ്മേളനം : ജാമിഅഃവഹബിയ്യ: നല്‍കുന്നത് ആത്മീയ ഉയര്‍ച്ച: സാദിഖലിതങ്ങള്‍

ജാമിഅ നഗരിയില്‍ ഇന്ന് ഖുര്‍ആന്‍ ബോധത്തോടെ ആരംഭിക്കും. ഗഹനമായ പഠനങ്ങള്‍, നവോത്ഥാന ചിന്തകള്‍ എന്നിവക്ക് വേദിയാകും. മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നടക്കും

Published

on

വണ്ടൂര്‍: ആത്മീയമായ ഉയര്‍ച്ച മനുഷ്യനെ ഉറക്കാനല്ല ഉത്കൃഷ്ടതയും ആത്മീയതയും നല്‍കി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാനാണ്. ഇരുലോക വിജയത്തിന് അനിവാര്യമായ ഈ ആത്മീയ പഠനമാണ് ജാമിഅഃ വഹബിയ്യ: സമ്മാനിക്കുന്നത്. അധാര്‍മിക പ്രവണതകളില്‍ അകപ്പെടുന്ന ജനസഞ്ചയത്തെ നേരിന്റെ വഴികളില്‍ ഉറച്ചു നിര്‍ത്തുന്ന ധര്‍മ്മമാണ് ജാമിഅഃ വഹബിയ്യയുടെ സന്തതികള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅഃ വഹാബിയ്യ: 56-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഉദ്ഘാടന സെക്ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഡോ. കെ.കെ സുലൈമാന്‍ അധ്യക്ഷനായ പരിപാടിയില്‍ സയ്യിദ് വി.ആറ്റക്കോയ തങ്ങള്‍ വണ്ടൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു, എന്‍.എ മുബാറക്, കെ.ടി അജ്മല്‍, കെ.സി കുഞ്ഞുമുഹമ്മദ്, വി.എ.കെ തങ്ങള്‍, ബി.എം റസാഖ്, അഡ്വ. അനില്‍ നിലവില്‍, അഡ്വ. കെ.ടി അബ്ദുല്‍ ഹമീദ്, അഡ്വ. കെ.ടി അമീര്‍ ഹുസൈന്‍, അഡ്വ. വി. ഹുസൈന്‍കോയ തങ്ങള്‍, ഷൈജല്‍ എടപ്പറ്റ, കെ.ടി ഉണ്ണിച്ചേക്കു, ഗഫൂര്‍ മഹാരാജ, പി. കുഞ്ഞിമാന്‍ കുരിക്കള്‍, കെ.ടി. ഹുസൈന്‍ ഹാജി എറിയാട്, വി.എം ഇബ്രാഹീം ഹാജി നിരന്നപറമ്പ്, കെ.ടി കുഞ്ഞിമാന്‍ ഹാജി വാണിയമ്പലം, പി. ഉമര്‍ മാസ്റ്റര്‍ വീതനശ്ശേരി, നജീബ് ബേബി നീലാമ്പ്ര, എം.കെ നാസര്‍, സി.ടി.പി ജഹ്ഫര്‍, അമാനുല്ല കുഴിക്കാടന്‍, കെ.ടി ഉമ്മര്‍, സീകേസ് നാണി ഹാജി, കെ.ടി മുഹമ്മദ് അഷ്റഫ്, പാറക്കോട്ടില്‍ കുഞ്ഞാലിക്കുട്ടി, കെ.കെ അബൂബക്കര്‍, പത്തുതറ ബീരാന്‍ ഹാജി പ്രസംഗിച്ചു.

സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ഡോ.ഇ.കെ. അലവി മൗലവി പതാക ഉയര്‍ത്തി. സ്വദഖത്തുല്ല മൗലവിയുടെ മഖാം സിയാറത്തിന് സയ്യിദ് ഒ.പി.കെ. തങ്ങള്‍ നേതൃത്വം നല്‍കി. സി. ഉമ്മര്‍ മുസ്‌ലിയാര്‍, ഇ.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, പി. അസൈനാര്‍ മൗലവി, കെ.പി അബ്ദുല്‍ അസീസ് മൗലവി, കെ.ടി.ഹസൈനാര്‍ ഹാജി, കെ.ടി.അഹമ്മദ്, കെ.ടി.ഹുസൈന്‍, കെ.ടി.അബ്ദുല്‍ മജീദ്, ടി. ഉമ്മര്‍, എ.പി.എ നജീബ്, സി.ടി.പി. ഉണ്ണി കമ്മു, സയ്യിദ് ബഷീര്‍ തങ്ങള്‍, സി.അബ്ദുറഹ്മാന്‍, സി.എച്ച് ബാപ്പുട്ടി, ടി. അബൂബക്കര്‍ ഹാജി പങ്കെടുത്തു. ഉദ്ഘാടന സെഷന്‍ തദ്ദേശ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുലൈമാന്‍ അധ്യഷനായി. ജാമിഅയുടെ സ്ഥാപകന്‍ കെ.കെ.സദഖത്തുല്ല മൗലവിയുടെ അനുസ്മരണ സമ്മേളനം സയ്യിദ് മുഹമ്മദ് ത്വയ്യിബ് തങ്ങള്‍ അല്‍ ജലാലി ഉദ്ഘാടനം ചെയ്തു. ഇ.എം.അബൂബക്കര്‍ മൗലവി അധ്യക്ഷനായി.
സയ്യിദ് വി.പി.എ തങ്ങള്‍ ആട്ടീരി, സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വറ്റലൂര്‍, കെ. വീരാന്‍കുട്ടി മുസ്‌ലിയാര്‍ ആയുര്‍, അബൂഹന്ന മൗലവി കാസര്‍കോട്, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പി. ഹസ്ബുല്ല ബാഖവി (കെ.ജി.എന്‍. ദഅവ കോളജ്, ഷാഹിന്‍കുന്ന്), പി.വി മസ്ഊദ് ഫലാഹി നാദാപുരം, ജെ.പി. ഇസ്മാഈല്‍ മൗലവി ജാതിയേരി പ്രസംഗിച്ചു. കെ. മുഹദ് മൗലവി കരുവാരക്കുണ്ട്, ടി.എം. അലി മൗലവി പൊല്ലൂര്‍, പി.പി കുഞ്ഞിമൊയ്തു മൗലവി ചളവറ, കെ.പി. ലുഖ്മാനുല്‍ ഹകീം മാസ്റ്റര്‍ പുല്ലാര, എം. അയ്യൂബ് വടക്കേമണ്ണ, എം. കുഞ്ഞാപ്പു മാസ്റ്റര്‍ അമയൂര്‍, കെ. കുഞ്ഞിമുഹമ്മദ് മൗലവി തണ്ടുകോട് പങ്കെടുത്തു.

ജാമിഅ നഗരിയില്‍ ഇന്ന് ഖുര്‍ആന്‍ ബോധത്തോടെ ആരംഭിക്കും. ഗഹനമായ പഠനങ്ങള്‍, നവോത്ഥാന ചിന്തകള്‍ എന്നിവക്ക് വേദിയാകും. മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നടക്കും. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി അധ്യക്ഷത വഹിക്കുന്ന സെക്ഷന്‍ പി ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി. ഹംസ, യു. ജാഹ്ഫറലി മുഈനി പുല്ലൂര്‍, സി.എം. അഷ്റഫ് ബാഖവി ഓടിയപാറ പ്രസംഗിക്കും.

 

 

kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

Published

on

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.

യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.

ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

Continue Reading

kerala

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ

വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ

Published

on

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.

Continue Reading

Trending