Connect with us

Culture

തമിഴ്‌നാട്ടില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍;ശശികലയെ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടു

Published

on

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മന്ത്രിമാരും ജയലളിതയുടെ തോഴി ശശികലയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭരണപരമായ വിഷയങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ശശികലയ്‌ക്കെതിരായി ഉയര്‍ന്നു വന്ന വികാരവും യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് സൂചന. പാര്‍ട്ടിയിലോ സര്‍ക്കാറിലോ യാതൊരു സ്ഥാനവും നിലവില്‍ ശശികലയ്ക്കില്ല.

എന്നാല്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിഴലായ് കൂടെ നടന്ന് എല്ലാ മേഖലകളിലും വ്യക്തമായ സ്വാധീനം ശശികല നേടിയെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ശശികലയുമായുള്ള പനീര്‍ ശെല്‍വത്തിന്റെയും മന്ത്രിമാരുടേയും കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമുണ്ട്. അതേ സമയം ശശികല പോയസ് ഗാര്‍ഡന്റെ നട്ടെല്ലാണെന്ന് അണ്ണാഡി. എം. കെ വക്താവ് ഡോ. വി മൈത്രേയന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പിന്തുണ ശശികലയ്ക്കുണ്ടെന്നു പാര്‍ട്ടി നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞു രംഗത്തു വന്നതോടെ ശശികല ഭരണത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ജയലളിത മരിച്ച മണിക്കൂറുകള്‍ക്കകം സ്വസമുദായാംഗമായ പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം നല്‍കിയതും ശശികലയാണ്. നിലവില്‍ 100 എം. എല്‍.എമാര്‍ ശശികലയെ അനുകൂലിക്കുന്നുണ്ടെന്നാണ് വിവരം. ജയയുടെ ഭൗതിക ശരീരത്തിനു സമീപം പൂര്‍ണ സമയവും നില്‍ക്കാന്‍ ശശികല ശ്രദ്ധിച്ചിരുന്നു.

ജയയുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്തതും ശശികലയായിരുന്നു. അതേ സമയം ജയലളിതയുടെ വിയോഗത്തില്‍ മനം നൊന്ത് മരിച്ച 77 പേര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം നല്‍കാന്‍ അണ്ണാഡി.എം.കെ തീരുമാനിച്ചിട്ടുണ്ട്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

Trending