Connect with us

gulf

സഊദി കോവിഡ് മുക്തിയിലേക്ക്;
പ്രധാന നിയന്ത്രണങ്ങൾ നീക്കിയതായി ആഭ്യന്തര മന്ത്രാലയം

പൊതുസ്ഥലങ്ങളിൽ മാസ്‌ക്കും സാമൂഹിക അകലവും ഒഴിവാക്കി

Published

on

അഷ്‌റഫ് വേങ്ങാട്ട്

# വാക്സിൻ ഡോസ് പൂർത്തിയാക്കിയവർക്ക് സഊദി പ്രവേശനത്തിന് കോവിഡ് പരിശോധന ഫലം ആവശ്യമില്ല
# ക്വാറന്റൈൻ വ്യവസ്ഥകളും എടുത്തുകളഞ്ഞു
# പൊതുസ്ഥലങ്ങളിൽ മാസ്‌ക്കും സാമൂഹിക അകലവും ഒഴിവാക്കി
# ഇരുഹറമുകൾ ഉൾപ്പടെ പള്ളികളിൽ സാമൂഹിക അകലം വേണ്ട, മാസ്‌ക് നിർബന്ധം
# അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് അനിവാര്യം
# ബൂസ്റ്റർ എടുക്കണം; തവൽക്കനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസും വേണം


റിയാദ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സഊദിയിൽ നടപ്പിലാക്കിയിരുന്ന പ്രധാന നിയന്ത്രണങ്ങൾ ഇന്നലെ രാത്രി മുതൽ പിൻവലിച്ചതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലും ഇരു ഹറമുകളിലടക്കം പള്ളികളിൽ നിസ്‌കാരത്തിന് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലവും ഒഴിവാക്കി.

അതേസമയം വിശുദ്ധ ഹറമുകളിലടക്കം പള്ളികളിൽ നിസ്‌കാരത്തിനെത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നിലനിൽക്കും. ഇരു ഹറമുകളിൽ സന്ദർശനത്തിനെത്തുന്നവരുടെ പരിധിയും ഒഴിവാക്കി . സന്ദർശകർക്ക് ഉംറ ട്രാക്കിങ് ആപ്പ് ഉപയോഗിച്ച് ഇനിമുതൽ ഇരുഹറമുകളിലെത്താം.

രാജ്യത്തെ അടച്ചിട്ടതും തുറന്നതുമായ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിര്ബന്ധമാണ്.

വാക്സിൻ ഡോസുകൾ പൂർത്തിയാക്കാതെ സഊദിയിലേക്ക് വരുന്നവർ യാത്രക്ക് മുമ്പായി 48 മണിക്കൂറിനകം എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. ഇനിമുതൽ യാത്ര ചെയ്യുന്നവർക്ക് ആന്റിജൻ പരിശോധന ഉൾപ്പടെയുള്ള ഇത്തരം ടെസ്റ്റ് റിപ്പോർട്ടുകൾ കൈവശം വെക്കേണ്ടതില്ല.

അതോടൊപ്പം സഊദിയുടെ പുറത്ത് നിന്ന് വാക്സിൻ എടുത്ത വിദേശികൾ രാജ്യത്ത് മടങ്ങിയെത്തുമ്പോൾ അഞ്ച് ദിവസത്തെ ഇൻസ്ടിട്യൂഷണൽ ക്വാറന്റൈൻ വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഹോം ക്വാറന്റൈനും ഇനിമുതൽ നിലവിലുണ്ടാകില്ല.

സന്ദർശന വിസകളിൽ സഊദിയിലേക്ക് വരുന്നവർക്ക് രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കോവിഡ് ഇൻഷുറൻസ് നിർബന്ധമാണ് . രാജ്യത്ത് താമസിക്കുന്ന കാലഘട്ടത്തിൽ കോവിഡ് ബാധയേറ്റാൽ ചികിത്സ ചെലവുകൾ വഹിക്കുന്നത് ഇത്തരം ഇൻഷുറൻസ് കമ്പനികൾ മുഖേനയായിരിക്കും.

സഊദിയിലേക്ക് നേരിട്ട് വരാൻ നേരത്തെ വിലക്കുണ്ടായിരുന്ന അഫ്‌ഗാനിസ്ഥാൻ , ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പടെയുള്ള മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യാത്രാ വിലക്കുകൾ നീക്കി. അതേസമയം ബൂസ്റ്റർ ഡോസ്, സ്ഥാപനങ്ങളിലും പരിപാടികളിലും പ്രവേശിക്കുന്നതിനുള്ള തവൽക്കനയിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് തുടങ്ങിയവ നിലവിലുള്ള രീതിയിൽ തുടരും.

രാജ്യത്ത് നടക്കുന്ന പൊതുപരിപാടികൾ, ബോർഡിങ് , വിമാനയാത്ര, പൊതുഗതാഗതം എന്നിവയുൾപ്പെടെ മുഴുവൻ മുൻകരുതൽ നടപടികളും കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ ഇതിനായി നിയോഗിക്കപ്പെട്ട മന്ത്രിമാരും ആരോഗ്യ വിദഗ്‌ധരും ഉന്നത അധികാരികളുമടങ്ങിയ പ്രത്യേക സമിതിക്ക് അധികാരമുണ്ടായിരിക്കും. പ്രാദേശിക തലത്തിലെ കോവിഡ് നില പരിശോധിച്ച് മാറ്റങ്ങൾ ആവശ്യമെങ്കിൽ നടപ്പിലാക്കും. ജനസംഖ്യാനുപാതികമായി 67 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

Trending