Connect with us

Culture

സഊദിയില്‍ നിയമ ലംഘകര്‍ക്ക് പൊതുമാപ്പില്ല

Published

on

റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷാ നടപടികള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഇന്ന് മുതല്‍ നിലവില്‍വരുമെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു. ചില പ്രാദേശിക പത്രങ്ങളും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗുകളുമാണ് ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് സഊദിയില്‍ പൊതുമാപ്പ് നിലവിലുണ്ടാകുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

പിഴകള്‍ അടച്ച് പദവി ശരിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് നിയമ ലംഘകരെ അനുവദിക്കുന്ന കാമ്പയിന്‍ ഇന്ന് മുതല്‍ ജവാസാത്ത് ഡയറക്ടറേറ്റ് നടപ്പാക്കി തുടങ്ങുമെന്നും ഇത് മൂന്ന് മാസം നീണ്ടുനില്‍ക്കുമെന്നുമായിരുന്നു കിംവദന്തികള്‍. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലെ ഔദ്യോഗിക വകുപ്പുകളോ ചാനലുകളോ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും സഊദി ജവാസാത്ത് പ്രസ്താവനയില്‍ പറഞ്ഞു. നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ അതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗികമായി തന്നെ പരസ്യപ്പെടുത്തും.

കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും, പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി വാര്‍ത്തകളുടെ സത്യാവസ്ഥ ഉറപ്പ് വരുത്തണമെന്നും യഥാര്‍ഥ വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും സഊദി ജവാസാത്ത് എല്ലാവരോടും ആവശ്യപ്പെട്ടു.
ഇഖാമ, തൊഴില്‍, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുള്ള പിഴകളും വിവിധ വകുപ്പുകള്‍ക്ക് അടക്കുന്നതിനുള്ള ഫീസുകളും ഒടുക്കി മറ്റ് ശിക്ഷാ നടപടികള്‍ കൂടാതെ നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അനുവദിക്കുന്ന പദ്ധതി ഇന്ന് മുതല്‍ 90 ദിവസമാണ് നിലവിലുണ്ടാവുകയെന്നാണ് ഇന്നലെ പ്രചരിച്ചത്.

നിയമാനുസൃത പിഴകളും ഫീസുകളും അടച്ച് സ്വന്തം ടിക്കറ്റില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് നാടുകടത്തപ്പെട്ടവര്‍ എന്നോണമുള്ള വിലക്ക് ഭാവിയില്‍ ബാധകമായിരിക്കില്ലെന്നും നിയമ ലംഘകര്‍ക്കെതിരായ മൂന്ന് ഘട്ട കാമ്പയിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് മുതല്‍ നടപ്പാക്കുന്നതെന്നും കിംവദന്തികള്‍ പറഞ്ഞു. മൂന്നാം ഘട്ടം മൂന്ന് മാസത്തിന് ശേഷം ഏപ്രില്‍ പതിനാലിന് വെള്ളിയാഴ്ച മുതല്‍ നിലവില്‍വരുമെന്നും രണ്ടാം ഘട്ടത്തില്‍ കാമ്പയിന്‍ പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ് മൂന്നാം ഘട്ടത്തില്‍ ചെയ്യുകയെന്നും വ്യാജ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ന് മുതല്‍ നിയമ ലംഘകര്‍ ലേബര്‍ ഓഫീസുകളെ സമീപിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടതെന്നും ഇതിന് ശേഷം ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് വിസ സമ്പാദിക്കുകയാണ് ചെയ്യേണ്ടതെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ പിഴകളും ഫീസുകളും അടച്ച ശേഷമാണ് നിയമ ലംഘകര്‍ക്ക് ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ഇതെല്ലാം കിംവദന്തി മാത്രമായിരുന്നെന്ന് ജവാസാത്ത് ഡയറക്ടറേറ്റിന്റെ സ്ഥിരീകരണം വന്നതോടെ ഉറപ്പായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്യാമ്പസുകളിലെ കണ്ണില്ലാത്ത ക്രൂരത

കോട്ടയം ഗവ. നഴ്‌സസിങ് കോളജിലെ റാഗിങ് കേസില്‍ പ്രതി കളിലൊരാളായ കെ.പി രാഹുല്‍ രാജ് നഴ്‌സിങ് വിദ്യാര്‍ഥിക ളുടെ സി.പി.എം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

Published

on

കൃത്യമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മനുഷ്യത്വരഹിതമായ രീതിയില്‍ സഹപാഠികളെ മറ്റു കുട്ടികള്‍ റാഗ് ചെയ്യുന്നതെന്നത് വളരെ ഗൗരവതരമായി കാണേണ്ടതു തന്നെയാണ്. നിരോധിക്കപ്പെട്ടതും കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതുമാണെങ്കിലും കോളജുകളിലും സ്‌കൂളുകളിലും ഇന്നും പരസ്യമായും രഹസ്യമായും റാഗിങ് നടക്കുന്നുണ്ടന്നത് വളരെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. അനുഭവിക്കുന്നവര്‍ ഗത്യന്തരമില്ലാതെ മുന്നോട്ടുവരു മ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും മരിക്കുമ്പോഴും മാത്രമേ റാഗിങ് വാര്‍ത്തകള്‍ പുറംലോകമറിയുന്നുള്ളൂ. അറിയുന്നതിലും എത്രയോ അറിയാതെ പോകുന്നുണ്ടാകാം. എത്രയധികം കുട്ടികള്‍ റാഗിങിന്റെ ഭാഗമായി മാനസികാഘാതം നേരിടുന്നുണ്ടാകുമെന്നോ, കൗണ്‍സലിംഗ് തേടുന്നുണ്ടാകുമെ ന്നോ സംബന്ധിച്ച കണക്കുകള്‍ അവ്യക്തമാണ്.

കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്‌സിങ് കോളജില്‍ നിന്നാണ് പുതിയ റാഗിങ് വാര്‍ത്ത വന്നിരിക്കുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. കോളജ് ഹോസ്റ്റലിലെ മൂന്നു മാസം നീണ്ട അതിക്രൂര പീഡനത്തിനൊടുവിലാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ചു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്റുചെയ്തിട്ടുണ്ട്. അതിക്രൂരവും പൈശാചികവും മനുഷ്യത്വരഹിതവുമായ മര്‍ദ നങ്ങളാണ് നടന്നതെന്ന് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തുന്നതും മുറിവില്‍ ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യ ഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കയ്യും കാലും കെട്ടിയിട്ടായിരുന്നു മര്‍ദനം. ജൂനിയര്‍ വിദ്യാര്‍ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും സെക്‌സി ബോഡിയെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്ന് മാസത്തോളം റാഗ് ചെയ്‌തെന്നാണ് പരാതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ആരോഗ്യമേഖല സംരക്ഷിക്കേണ്ട ഭാവി തലമുറയാണ് ഇത്തരത്തില്‍ അതിക്രൂരത നടത്തിയിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്ന പരാതിയില്‍ പതിനൊന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ സസ്‌പെന്റുചെയ്ത വാര്‍ത്ത പുറത്തുവന്ന് അധികം വൈകാതെ തന്നെയാണ് കോട്ടയത്തു നിന്നും റാഗിങ് വാര്‍ത്ത വന്നത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥി വേദനാഭരിതമായ പീഡനത്തിനിരയായി ആത്മഹത്യചെയ്ത സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേയാണ് വീണ്ടും റാഗിങ് വാര്‍ത്തകള്‍ നമ്മെ തേടിയെത്തുന്നത്.

ഉത്തരവാദിത്തപ്പെട്ട വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തന്നെയാണ് കണ്ണില്‍ ചോരയില്ലാത്ത ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് എന്നത് അത്യന്തം വേദനാജനകമാണ്. കോട്ടയം ഗവ. നഴ്‌സസിങ് കോളജിലെ റാഗിങ് കേസില്‍ പ്രതി കളിലൊരാളായ കെ.പി രാഹുല്‍ രാജ് നഴ്‌സിങ് വിദ്യാര്‍ഥിക ളുടെ സി.പി.എം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍ രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പൂക്കോട് വെറ്ററിനറി കോളജില്‍ സി ദ്ധാര്‍ഥിന്റെ മരണത്തിന് കാരണമായ റാഗിങിലും ഉള്‍പ്പെട്ടിരുന്നത് എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. സിദ്ധാര്‍ഥിന്റെ കേസിലെ പ്രധാന പ്രതി അഖില്‍ സര്‍വകലാശാല യില്‍ റാഗിങ് തടയാന്‍ ചുമതലപ്പെട്ടതും നിയമം അനുശാസിക്കുന്ന പ്രകാരം രൂപവത്കരിച്ചതുമായ ആന്റി റാഗിങ് സമിതിയിലെ അംഗമായിരുന്നു.

കോളജുകളില്‍ മാത്രമല്ല, സ്‌കൂളുകളിലും ഇപ്പോള്‍ റാഗിങും വിദ്യാര്‍ഥികള്‍ തമ്മിലുള്ള അക്രമ സംഭവങ്ങളും ഏറിവരികയാണ്. ചോറ്റാനിക്കരയിലെ സ്വകാര്യ സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനിരയായ പതിനഞ്ചുകാരന്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 26ാം നിലയില്‍നിന്നുചാടി ജീവനൊടുക്കിയത് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ക്ലോസറ്റില്‍ മുഖം അമര്‍ത്തി ഫ്‌ളഷ് ചെയ്തതതടക്കമുള്ള ക്രൂരതകളാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ കാണിച്ചതെന്ന് മരിച്ച കുട്ടിയുടെ മാതാവ് പറയുകയുണ്ടായി. സ്‌കൂളിലെ സംഘര്‍ഷങ്ങള്‍ പിന്നീട് പൊതുസ്ഥലത്തെ കൂട്ടത്തല്ലായിമാറിയ സംഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ട്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലാണ് ഈ പ്രവണത കൂടുതല്‍. കോവിഡാനന്തര കാലത്ത് കൗമാരക്കാരില്‍ ദേഷ്യവും അക്രമവാസനയും വര്‍ധിച്ചതായാണ് മനഃശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ അധ്യാപകര്‍ക്കു പോലും ഭയമാണ്. പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ പിറകിലല്ല എന്നത് ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്.

റാഗിങ് കാരണം മരണം സംഭവിച്ചവരും കോമാ സ്‌റ്റേജിലായവരും അംഗഭംഗങ്ങള്‍ നേരിട്ടവരും എത്രയോ ഉണ്ട് സംസ്ഥാനത്ത്. ഇതിനെല്ലാമപ്പുറമാണ് റാഗിങ് മനസ്സിനേല്‍പ്പിക്കുന്ന മുറിവ്. തന്റെ വ്യക്തിത്വത്തിനു നേരിടുന്ന അപമാനം പലര്‍ക്കും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മാനസിക പ്രയാസങ്ങളുണ്ടാക്കുന്നു. ഇതില്‍പെട്ട് പിടിഎസ്ഡി പോലുള്ള അവസ്ഥകള്‍ അഭിമുഖീകരിക്കുന്നവരുണ്ട്, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരുണ്ട്, സമൂഹവുമായി ബന്ധം വിച്ഛേദിച്ച് ഒറ്റപ്പെട്ടു ജീവിതം തള്ളിനീക്കുന്നവരുണ്ട്. റാഗിങ് എന്ന ക്രൂരവിനോദത്തില്‍ ജീവിതവും കരിയറും തകര്‍ന്ന എത്രയോ പേരുണ്ട്. വരുടെ വിഷമം കണ്ട് കണ്ണീര്‍ കുടിച്ചുതീര്‍ക്കുന്ന രക്ഷിതാക്ക ളും കുടുംബാംഗങ്ങളും നിരവധിയുണ്ട് കൊച്ചു കേരളത്തില്‍. ഇനിയും ഒരു കുടുംബത്തിന്റെയും ഒരു വിദ്യാര്‍ത്ഥിയുടേയും കണ്ണീര്‍ ക്യാമ്പസുകളില്‍ വീഴരുത്. അതിന് നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിയമപാലകരും അധ്യാപകരും സ്ഥാപന മേധാവികളും രക്ഷിതാക്കളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Continue Reading

Film

‘മാർക്കോ’ ഒടിടിയിലെത്തിയത് തിയേറ്റർ പതിപ്പ്; അൺകട്ട് പതിപ്പ് റിലീസ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നിർമാതാക്കൾ

ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.

Published

on

ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച്‌ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം 100 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു.

ചിത്രത്തിന്റെ അൺകട്ട് വേർഷൻ ആയിരിക്കും ഒടിടിയിൽ എത്തുക എന്ന് നിർമാതാക്കൾ മുൻപ് അറിയിച്ചിരുന്നു. എന്നാൽ മാർക്കോയുടെ തീയേറ്റർ പതിപ്പ് തന്നെയാണ് ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്. സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിലെത്തുന്നത് കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.

ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. “മാർക്കോ അൺകട്ട് പതിപ്പ് ഒടിടി റിലീസ് ചെയ്യുന്നതിനായിരുന്നു തങ്ങൾ പദ്ധതിയിട്ടിരുന്നത്.

എന്നാൽ പ്രക്ഷേപണ മന്ത്രാലയത്തിന് വിവിധ പരാതികൾ ഉയർന്നതിനാൽ, ആ പതിപ്പുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഉത്തരവാദിത്തമുള്ള ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, സിനിമയുടെ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിന് തങ്ങൾ ബാധ്യസ്ഥരാണ്. അതിനാൽ ഒടിടിയിലും അതേ തിയറ്റർ പതിപ്പുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരായി” എന്ന് നിർമാതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സോണി ലിവിലൂടെയാണ് മാർക്കോ സ്ട്രീം ചെയ്യുന്നത്.

Continue Reading

kerala

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു; ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ജാഗ്രതാ നിർദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Continue Reading

Trending