Connect with us

Culture

എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത ആക്രമണ പരമ്പര സി.പി.എമ്മിനും സര്‍ക്കാറിനും മൃദുസമീപനം

Published

on


പേരുകള്‍ തുടരെ മാറ്റി പലപേരുകളില്‍ ദുരൂഹതയില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത കൊലപാതക പരമ്പരക്കെതിരെ ജനരോഷം കനക്കുമ്പോഴും സര്‍ക്കാറിന് മൗനം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെ ഇതുവരെ നാലു കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുളള ഇവരുടെ എസ്.ഡി.പി.ഐ പോപ്പുലര്‍ സംഘത്തിനെതിരെ ശക്തമായ നടപടിക്ക് തയ്യാറാവാത്തതാണ് ചോരക്കൊതി വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച കണ്ണൂരിലും ചൊവ്വാഴ്ച തൃശൂര്‍ ചാവക്കാട്ടെ നൗഷാദിന്റെയും കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐയുടെ പങ്കിലേക്കാണ് അന്വേഷണമെത്തിയത്.
ജമാഅത്തെ ഇസ്്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ 1977ല്‍ നിലവില്‍ വന്ന സിമിയുടെ മുന്‍ നേതാക്കളാണ് വീണ്ടും നിരോധിച്ചതോടെ പുതിയ സംഘടനയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. 1987ല്‍ വിവിധ ജില്ലകളിലെ ചെറു സംഘങ്ങളും തുടര്‍ന്ന് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സും രൂപീകരിച്ചവര്‍ 1993 നവംബറില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന പേര് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്നാക്കി മാറ്റിയത്. അധ്യാപകന്റെ കൈവെട്ട് കേസ്സ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ടതോടെ പിന്നീട് പലപേരുകളിലായി പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയായുമെല്ലാം രൂപമാറ്റം വരുത്തി.
കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തയച്ചതിന്റെ പേരിലും ഐ.എസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരിലും ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് ഉള്‍പ്പെടെ 13 പേര്‍ പ്രതികളായ കേസാണ് കശ്മീര്‍ റിക്രൂട്ട്‌മെന്റ്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കൊച്ചിയിലെ എന്‍ഐഎ കോടതി 2013 ഒക്ടോബറില്‍ ഉത്തരവായിരുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഐ.എസ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ് തുടങ്ങിയവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിലെല്ലാം എത്രത്തോളം വസ്തുതയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഭിമന്യു (എറണാകുളം മഹാരാജാസ്), നസീറുദ്ദീന്‍ (കുറ്റിയാടി വേളം) എന്നിവക്ക് പുറമെ കണ്ണൂരിലെയും തൃശ്ശൂരിലെയും കൊലകള്‍.
എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നര വര്‍ഷം മുമ്പ് എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസ്സിലെ ഒന്നാം പ്രതിയായ എസ്.ഡി.പി.ഐ വിദ്യാര്‍ത്ഥി വിഭാഗം നേതാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട് വേളത്ത് എം.എസ്.എഫ് നേതാവ് നസീറുദ്ദീനെ അറുംകൊല ചെയ്ത എസ്.ഡി.പി.ഐ നേതാക്കളായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിരിയാണി വിളമ്പിയും കുറ്റപത്രം വൈകിപ്പിച്ച് ജാമ്യമൊരുക്കിയും പിണറായി പൊലീസ് വഴിവിട്ട സഹായമാണ് നല്‍കിയത്.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവിന്റെ വധത്തിന്റെ നാലാംനാള്‍ തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എസ്.ഡി.പി. ഐ അംഗത്തിന്റെ പിന്തുണയോടെയാണ് പ്രസിഡന്റിനെതിരായ അവിശ്വാസം അതിജീവിച്ച് സി.പി.എം ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് ഇവരുടെ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പൊലീസ് കണ്ണടച്ച് സഹായിച്ചത്.
മുസ്്‌ലിംലീഗിനെ ക്ഷീണിപ്പിക്കാനുള്ള ഉപകരണമെന്ന നിലയിലാണ് സി.പി.എം അവരെ പാലൂട്ടിയത്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സ്വാധീനമില്ലാത്ത സംഘടനയാണ് എസ്.ഡി.പി.ഐ. മുസ്‌ലിം സമുദായം ഒന്നടങ്കം തള്ളിപ്പറഞ്ഞ സംഘടനക്കെതിരെ മുസ്്‌ലിംലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ തുറന്ന് എതിര്‍ക്കുമ്പോഴും ഇല്ലാകഥ മെനഞ്ഞ് എസ്.ഡി.പി.ഐക്ക് നിലമൊരുക്കാനാണ് സി.പി.എം ശ്രമിച്ചത്.
തീവ്രവാദ സംഘടനകളുമായുള്ള പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം ആളുകളുമായി ഒരു ബന്ധവും പാടില്ലെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയിരുന്നു. ആയുധ പരിശീലനവും തീവ്രപ്രചാരണങ്ങളുമായി അടിമുടി ദുരൂഹമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തനങ്ങള്‍.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ എസ്.ഡി.പി.ഐയെ ഒറ്റപ്പെടുത്തുന്നതിനും ശക്തമായ നടപടിക്ക് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും പകരം കോണ്‍ഗ്രസിനെയും മുസ്്‌ലിം ലീഗിനെയും വിമര്‍ശിച്ച് സായൂജ്യമടയുകയാണ് സി.പി.എം. മലപ്പുറം, പൊന്നാനി, വടകര, വയനാട്, കണ്ണൂര്‍, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും നോട്ടക്കും പിന്നില്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. പല തദ്ദേശ സ്ഥാനങ്ങളിലും ഇപ്പോഴും സഖ്യം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending