Connect with us

More

അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു

Published

on

അഡ്വ.സെബാസ്റ്റ്യന്‍ പോളിന് സസ്പന്‍ഷന്‍. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനില്‍ നിന്നുമാണ് സസ്പന്റ് ചെയ്തത്. അഭിഭാഷക മാധ്യമ തര്‍ക്ക വിഷയങ്ങളില്‍ മാധ്യമങ്ങളെ അനുകൂലിച്ചു സംസാരിച്ചതിനാണ് നടപടി.
ഹൈക്കോടതി അഡ്വ.അസോസിയേഷനാണ് നടപടി എടുത്തത്. അടിയന്തിര നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം.

അഡ്വ.സെബാസ്റ്റ്യന്‍ പോളിന് സസ്പന്‍ഷന്‍. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനില്‍ നിന്നുമാണ് സസ്പന്റ് ചെയ്തത്. അഭിഭാഷക മാധ്യമ തര്‍ക്ക വിഷയങ്ങളില്‍ മാധ്യമങ്ങളെ അനുകൂലിച്ചു സംസാരിച്ചതിനാണ് നടപടി. ഹൈക്കോടതി അഡ്വ.അസോസിയേഷനാണ് നടപടി എടുത്തത്. അടിയന്തിര നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം.
മാധ്യമ അഭിഭാഷക തര്‍ക്കത്തില്‍ അഭിഭാഷക അഴിഞ്ഞാട്ടത്തിനെതിരെ സെബാസ്റ്റ്യന്‍ പോള്‍ ശക്തമായ നിലാപാടായിരുന്നു എടുത്തത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ ഒരുങ്ങണമെന്നു വരെ സെബാസ്റ്റ്യന്‍ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വാര്‍ത്തയായിരുന്നു.

കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണെന്നും അതിനെതിരെ ശക്തമായ നടപടി കൊള്ളണമെന്നും പോള്‍ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കോടതിയില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടര്‍ന്നാല്‍ കോടതി പരിപാടികളും അഭിഭാഷക സംഘടനകളുടെ വാര്‍ത്തകളും മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കണമെന്നു പോലും മുന്‍ എം.പിയും അഭിഭാഷകനും കൂടിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

ഒരു അഭിഭാഷകന്‍ ഒരു സ്ത്രീയെ സന്ധ്യാസമയത്ത് നടുറോഡില്‍ കടന്നുപിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് അഭിഭാഷക-മാധ്യമ പ്രശ്‌നങ്ങളുടെ തുടക്കം.
പീഡന വിഷയത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ പൊലീസിനെതിരെ അഭിഭാഷക അസോസിയേഷന്‍ പ്രമേയം ഇറക്കാനൊരുങ്ങിയെങ്കിലും അതില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇത് വാര്‍ത്തയായതോടെയാണ് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിലവിട്ട് പെരുമാറിയതും കോടതിയില്‍ അപ്രഖ്യാപിത മാധ്യമ വിലക്ക് വന്നതും.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending