Connect with us

More

സര്‍ക്കാരിന് വഴങ്ങി സെന്‍കുമാര്‍ ഉത്തരവ് പിന്‍വലിച്ചു

Published

on

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയെ സ്ഥലം മാറ്റിയ ഉത്തരവ് ഡി.ജി.പി സെന്‍കുമാര്‍ പിന്‍വലിച്ചു. സെന്‍കുമാര്‍ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. താന്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരോട് പഴയ നില തുടരാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.

പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ ഉത്തരവാദിത്തം ഡി.ജി.പിക്കാണെങ്കിലും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് നില്‍ക്കേണ്ടതില്ലെന്നാണ് സെന്‍കുമാറിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാര്‍ ഉത്തരവ് പിന്‍വലിച്ചത്. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വകുപ്പായ ടി ബ്രാഞ്ച് മേധാവിയായിരുന്ന ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ പൊലീസ് ആസ്ഥാനത്തു നിന്ന് സ്ഥലം മാറ്റിയതാണ് വിവാദമായത്.
ബീനയെ ടി ബ്രാഞ്ചില്‍ നിന്നും യു ബ്രാഞ്ചിലേക്കും മറ്റൊരു ജൂനിയര്‍ സൂപ്രണ്ടായ സജീവ് ചന്ദ്രനെ ടി ബ്രാഞ്ചിലേക്കും ജൂനിയര്‍ സൂപ്രണ്ടായ ഗീതയെ എന്‍ ബ്രാഞ്ചില്‍ നിന്നും യു ബ്രാഞ്ചിലേയ്ക്കും മാറ്റി നിയമിച്ചിരുന്നു. എന്നാല്‍ കുമാരി ബീന പുതിയ സ്ഥാനം ഏറ്റൈടുക്കാന്‍ വിസമ്മതിച്ചു. കുടാതെ ബീനയെ മാറ്റി ആ സ്ഥാനത്തു നിയമിച്ച സജീവ് ചന്ദ്രനും പുതിയ സ്ഥാനം ഏറ്റെടുത്തില്ല. ഇതേ തുടര്‍ന്ന് എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ സെന്‍കുമാര്‍ ടി ബ്രാഞ്ചില്‍ നിയമിച്ചു. പകരം ബീനയെ പേരൂര്‍ക്കട എസ്.എ.പിയിലേക്കും മാറ്റി നിയമിച്ചു.
സ്ഥലം മാറ്റത്തിനെതിരെ ബീന ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും സെന്‍കുമാര്‍ വിശദീകരണം നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
അതെ സമയം, സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയിട്ടും പിണറായി സര്‍ക്കാരിന് സെന്‍കുമാറിനോടുള്ള അതൃപ്തി തുടരുകയാണ്. കേന്ദ്രത്തിനയക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമാകാനുള്ള ശുപാര്‍ശ അടങ്ങിയ ഫയലില്‍ സെന്‍കുമാരിനെതിരായ കുറിപ്പുകൂടി ചേര്‍ക്കാര്‍ തീരുമാനിച്ചതാണ് ഒടുവിലത്തെ നടപടി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ വിശ്വാസ്യത ഇല്ലാത്ത ഉദ്യോഗസ്ഥനാണെന്നാണ് കുറിപ്പിലെ പ്രധാന പരാമര്‍ശം. പല പരാതികളിലും അന്വേഷണം നടക്കുകയാണെന്നും സെലക്ഷന്‍ നടക്കുമ്പോള്‍ ഇത് മറച്ചു വച്ചു എന്നും അയതിനാല്‍ പുതിയ വിജ്ഞാപനം ഇറക്കി യോഗ്യതയുള്ള ഐ.എ.എസുകാരെ നിയമിക്കണമെന്നുമാണ് കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending