Connect with us

More

ഏഴ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ജ. കര്‍ണന്‍

Published

on

കൊല്‍ക്കത്ത: ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ ഉള്‍പ്പെടെ ഏഴ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസ് കര്‍ണനും പരമോന്നത നീതിപീഠവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമാകുന്നുവെന്ന സൂചന നല്‍കുന്നതാണ് ഉത്തരവ്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള കോടതിയലക്ഷ്യ കേസില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ ഹാജരായില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് കര്‍ണന്റെ വിവാദ ഉത്തരവ്. ഉത്തരവിന്റെ പ്രസക്ത ഭാഗം ഇങ്ങനെ.
”ഇന്ന് മുകളില്‍ പറയുന്ന ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇവര്‍ക്കെതിരായ കേസ് 1.05-2017ന് തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെക്കുന്നു. അന്ന് ഇവര്‍ കോടതിയില്‍ ഹാജരാകണം. ഇതോടൊപ്പം ഇവര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പുണ്ടാകും വരെ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വിദേശയാത്ര അനുവദിക്കരുതെന്ന് ന്യൂഡല്‍ഹിയിലുള്ള എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കുന്നു. ഇവര്‍ക്കെതിരായ കുറ്റകൃത്യം ഗൗരവമുള്ളതാണ്. ജാതിവിവേചനം കേവലം ഹീനമായ കുറ്റകൃത്യം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ അതിക്രമവും കുറ്റകൃത്യവുമാണ്.” ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്റെ നടപടിയാണ് ജുഡീഷ്യറിയിലെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. ജസ്റ്റിസ് കര്‍ണനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
തനിക്കെതിരായ നടപടിക്കു പിന്നില്‍ ജാതി വിവേചനമാണെന്ന് ആരോപിച്ച് ജസ്റ്റിസ് കര്‍ണന്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ജസ്റ്റിസ് കര്‍ണനെതിരെ നിലനില്‍ക്കുന്ന കോടതിയലക്ഷ്യ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാര്‍ക്കാണ് ജസ്റ്റിസ് കര്‍ണന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending