X

പിണറായി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. പിണറായി ഇരട്ട ചങ്കനല്ല മറിച്ച് ഓട്ട ചങ്കനാണെന്ന് ഷാഫി ആരോപിച്ചു. പൊലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണമെന്നാണ് ഷാഫി പറമ്പില്‍ പിണറായിയോട് ആവശ്യപ്പെടുന്നത്. പിണറായി എന്ന ആഭ്യന്തര മന്ത്രിയും ബെഹ്‌റ എന്ന ഡിജിപിയും കേരളത്തിനും വേണ്ടെ. പിണറായിയുടെ പൊലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയോടല്ല. ആ അമ്മ അവിടെ നിരാഹാരം ഇരുന്നില്‍ ഒലിച്ചു പോവായിരുന്നോ ബെഹ്‌റയുടെ ഉണക്ക തൊപ്പിയെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പിണറായി എന്ന ആഭ്യന്തര മന്ത്രിയും
ബെഹറ എന്ന ഡി.ജി.പി യും കേരളത്തിനു വേണ്ട..
പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍..
മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ല നിങ്ങള്‍ക്ക്.. മകനെ നഷ്ടപെട്ട ആ അമ്മയെ വലിച്ചഴച്ചവര്‍ ചെവിയില്‍ നുള്ളിക്കോ.. പിണറായിയുടെ പോലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ല..ആ അമ്മ അവിടെ നിരാഹാരം ഇരുന്ന ഒലിച്ചു പോവായിരുന്നൊ ബെഹറയുടെ ഉണക്ക തൊപ്പി ?
തന്റെ തൊപ്പിയും കസേരയും ആ അമ്മയുടെ നെഞ്ചിലെ തീ കൊണ്ട് ചാമ്പലാവും.
പൊലീസിനു വീഴ്ച പറ്റി എന്ന പതിവ് മറുപടിയുമായി വരും ഓട്ട ചങ്കന്‍.
ജങ്ങള്‍ക്കാണു വീഴ്ച പറ്റിയത്..കഴിഞ്ഞ തെരഞ്ഞെടുപ്പില്‍..

chandrika: