Connect with us

kerala

സിദ്ധാർത്ഥൻ്റെ മരണം എസ്എഫ്ഐ പ്രവർത്തകരുടെ കണ്ണ് തുറപ്പിച്ചില്ല; അഴിഞ്ഞാട്ടം നടത്തുന്നു: വി ഡി സതീശൻ

തിരുവനന്തപുരത്ത് കെഎസ്‌യു പ്രവർത്തകരെ വ്യാപകമായി അക്രമിക്കുകയാണ്.

Published

on

സിദ്ധാർത്ഥൻ്റെ മരണം എസ്എഫ്ഐ പ്രവർത്തകരുടെ കണ്ണ് തുറപ്പിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് കെഎസ്‌യു പ്രവർത്തകരെ വ്യാപകമായി അക്രമിക്കുകയാണ്. കലോത്സവത്തിൽ യൂണിയൻ ഭാരവാഹികൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ല.

പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുന്നു. പിണറായി വിജയൻ്റെ അനുവാദത്തോടെയാണ് എസ്എഫ്ഐ അഴിഞ്ഞാട്ടം നടത്തുന്നത്. ഇത് തുടർന്നാൽ കെഎസ്‌യു പ്രവർത്തകരുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വർക്കലയിൽ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരം പറയണം.

എന്ത് പരിശോധനയാണ് നടത്തിയതെന്ന് അറിയണം. കമ്പനിക്ക് മാനദണ്ഡം മറികടന്നാണോ അനുമതി നൽകിയതെന്നും വി ഡി സതീശൻ ചോദിച്ചു. ഇ പി ജയരാജൻ എൻഡിഎ ചെയർമാനാണോ എൽഡിഎഫ് കൺവീനറാണോയെന്ന ചോദ്യവും സതീശൻ ഉന്നയിച്ചു. ബഹ്റക്കെതിരെ തെളിവുണ്ട്. തെളിവ് ഹാജരാക്കാം.
സംഘപരിവാറിൻ്റെ ഇടനിലക്കാരനാണ് ബഹ്റ. പത്മജയ്ക്ക് മറുപടിയില്ലെന്ന് വ്യക്തമാക്കിയ സതീശൻ അവർ പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും പറഞ്ഞു. കരുവന്നൂർ അന്വേഷണം, മാസപ്പടി അന്വേഷണം ഒക്കെ എവിടെവരെയായി? എല്ലാം ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ലോക്സഭയിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ശ്രമം. സംസ്ഥാന നേതൃത്വമാണ് കെ സിയെ മത്സരിപ്പിക്കാൻ ആവശ്യപ്പെട്ടത്. വനിതകൾക്ക് പ്രാധാന്യം നൽകാൻ കഴിയാത്തതിൽ വിഷമമുണ്ട്. സിറ്റിംഗ് എംപിമാർ മത്സരിച്ച സാഹചര്യത്തിലാണ് സീറ്റ് നൽകാൻ കഴിയാതെ പോയത്. ഷമ മുഹമ്മദ് പറഞ്ഞതിൽ തെറ്റൊന്നുമില്ല. സീറ്റ് നൽകാനാകാത്തതിന്റെ കുറ്റബോധം നേതൃത്വത്തിനുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

kerala

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച

തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.

തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.

ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Continue Reading

Trending