Connect with us

kerala

സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത്; വിശദീകരിച്ചു കുടുങ്ങി സര്‍ക്കാരും മുന്നണിയും അടുത്തതാരിലേക്ക് എന്ന പേടിയും

മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്‍, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്‍ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും

Published

on

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിരന്തരമായി പ്രതിക്കൂട്ടിലാകുന്നത് പിണറായി സര്‍ക്കാരിന് തലവേദനയാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്‍, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്‍ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും. കേസിന്റെ പോക്കു കണ്ടുള്ള വിഭ്രാന്തി മൂലം സിപിഎം ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും തിരിയാന്‍ തുടങ്ങി.

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടര്‍ന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു ചെറിയ തലവേദനയല്ല. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീല്‍ അഴിമതിക്കാരനല്ലെന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. ഇഡി ചോദ്യം ചെയ്‌തെന്ന പേരില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കില്ല എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ പാര്‍ട്ടിക്കകത്തു തന്നെ ജലീലിനെതിരെ മുറുമുറുപ്പുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ വീടും അന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്തേക്കു വന്നത് ഏറ്റവും വലിയ അടിയായിരിക്കുകയാണ്. ബിനീഷ് കൂടി ഉള്‍പെട്ടതോടെയാണ് ഈ സ്ഥിതി വന്നത്. ഇതു കാരണം സര്‍ക്കാരും മുന്നണിയും പ്രതിക്കൂട്ടിലായി. സ്വര്‍ണക്കടത്തിനു പുറമെ പല സാമ്പത്തിക ഇടപാടുകളിലും ബിനീഷ് കണ്ണിയാണ് എന്നതിനാല്‍ അന്വേഷണത്തെ സിപിഎം കരുതിയിരുന്നേ പറ്റൂ. സ്വര്‍ണക്കടത്തു കേസിന്റെ തീവ്രവാദ ബന്ധത്തിലേക്ക് എന്‍ഐഎ പോകുമെന്നു കരുതിയിരിക്കെയാണ്, ഹവാല ബന്ധങ്ങളെക്കുറിച്ചുള്ള ഇഡിയുടെ അന്വേഷണം പുതിയ വെല്ലുവിളിയായി ഉയരുന്നത്.

ലൈഫ് കമ്മിഷന്‍ ഇടപാടില്‍ ഒരു മന്ത്രിപുത്രന്‍ കൂടി ഉള്‍പ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടില്‍ അമര്‍ഷവും ആശങ്കയും നിറഞ്ഞ ചര്‍ച്ചകളുണ്ട്. ജലീലിനെ ഇഡി ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തിയതിനെക്കുറിച്ചു മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. വിയോജിപ്പ് തുറന്നു പറയണമെന്ന സമ്മര്‍ദം സിപിഐക്കു മേലുമുണ്ട്. ഇടതുഭരണത്തില്‍ സാധാരണ കാണാത്ത വ്യതിയാനങ്ങള്‍ സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങള്‍ക്കും ഗൗരവത്തിലെടുക്കണ്ടിവരും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

Continue Reading

kerala

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ​ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

Published

on

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.

Continue Reading

crime

‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

Published

on

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തലയ്ക്കു പിറകിൽ ഏറ്റ മാരകമായ പരുക്കാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ലിനീഷ് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന മകൻ ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടിൽനിന്നും പുറത്താക്കി വാതിൽ അടയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിതാവ് സൈന്യത്തിൽ ആയിരുന്നതിനാൽ ലഭിച്ചിരുന്ന പെൻഷനും സ്വത്തിനും വേണ്ടിയുള്ള പിടിവാശിയായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. അമ്മ സഹോദരന് പണം മുഴുവൻ നൽകുകയാണെന്നും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മർദനം നടന്നതായി നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ പത്മാവതിക്ക് മുഖത്ത് പരുക്കേറ്റു. പിന്നീട് തല പിടിച്ച് കാൽമുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിക്കുകയായിരുന്നു. മുട്ടുകൊണ്ട് വയറിന്റെ മുകൾ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകൾ പൊട്ടിയത്. വോളിബോൾ കളിക്കാരനായ ലിനീഷിന്റെ കൈകളുടെ ശക്‌തിയാണ് അമ്മ പെട്ടെന്ന് അവശയാകാനും മരിക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Continue Reading

Trending