Connect with us

kerala

സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത്; വിശദീകരിച്ചു കുടുങ്ങി സര്‍ക്കാരും മുന്നണിയും അടുത്തതാരിലേക്ക് എന്ന പേടിയും

മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്‍, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്‍ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും

Published

on

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിരന്തരമായി പ്രതിക്കൂട്ടിലാകുന്നത് പിണറായി സര്‍ക്കാരിന് തലവേദനയാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്‍, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്‍ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും. കേസിന്റെ പോക്കു കണ്ടുള്ള വിഭ്രാന്തി മൂലം സിപിഎം ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും തിരിയാന്‍ തുടങ്ങി.

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടര്‍ന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു ചെറിയ തലവേദനയല്ല. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീല്‍ അഴിമതിക്കാരനല്ലെന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. ഇഡി ചോദ്യം ചെയ്‌തെന്ന പേരില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കില്ല എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ പാര്‍ട്ടിക്കകത്തു തന്നെ ജലീലിനെതിരെ മുറുമുറുപ്പുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ വീടും അന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്തേക്കു വന്നത് ഏറ്റവും വലിയ അടിയായിരിക്കുകയാണ്. ബിനീഷ് കൂടി ഉള്‍പെട്ടതോടെയാണ് ഈ സ്ഥിതി വന്നത്. ഇതു കാരണം സര്‍ക്കാരും മുന്നണിയും പ്രതിക്കൂട്ടിലായി. സ്വര്‍ണക്കടത്തിനു പുറമെ പല സാമ്പത്തിക ഇടപാടുകളിലും ബിനീഷ് കണ്ണിയാണ് എന്നതിനാല്‍ അന്വേഷണത്തെ സിപിഎം കരുതിയിരുന്നേ പറ്റൂ. സ്വര്‍ണക്കടത്തു കേസിന്റെ തീവ്രവാദ ബന്ധത്തിലേക്ക് എന്‍ഐഎ പോകുമെന്നു കരുതിയിരിക്കെയാണ്, ഹവാല ബന്ധങ്ങളെക്കുറിച്ചുള്ള ഇഡിയുടെ അന്വേഷണം പുതിയ വെല്ലുവിളിയായി ഉയരുന്നത്.

ലൈഫ് കമ്മിഷന്‍ ഇടപാടില്‍ ഒരു മന്ത്രിപുത്രന്‍ കൂടി ഉള്‍പ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടില്‍ അമര്‍ഷവും ആശങ്കയും നിറഞ്ഞ ചര്‍ച്ചകളുണ്ട്. ജലീലിനെ ഇഡി ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തിയതിനെക്കുറിച്ചു മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. വിയോജിപ്പ് തുറന്നു പറയണമെന്ന സമ്മര്‍ദം സിപിഐക്കു മേലുമുണ്ട്. ഇടതുഭരണത്തില്‍ സാധാരണ കാണാത്ത വ്യതിയാനങ്ങള്‍ സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങള്‍ക്കും ഗൗരവത്തിലെടുക്കണ്ടിവരും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending