X

ഗോമാതാവില്‍ നിന്നും മോഷ്ടിക്കുന്നു; ‘ഗുജറാത്തില്‍ പശുക്കളെ മേക്കാനുള്ള ഭൂമി ബി.ജെ.പി കയ്യേറി’

ഗുജറാത്തില്‍ കന്നുകാലികളെ മേക്കാനുള്ള ഭൂമിയുമായി ബന്ധപ്പെട്ട് ബി.ജെ.പി വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ്. 5 കോടി ചതുരശ്ര മീറ്റര്‍ ഭൂമി ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിയെടുത്തുവെന്നും 3,000ലധികം ഗ്രാമങ്ങള്‍ക്ക് പശുക്കളെ മേക്കാന്‍ ഭൂമി ഇല്ലാതായെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. 3 പതിറ്റാണ്ടായി നടന്നു വരുന്ന ബി.ജെ.പി ഭരണത്തില്‍ കന്നുകാലികളെ മേക്കുന്ന ഭൂമിയുടെ അളവ് കുറഞ്ഞു.

100 കന്നുകാലികളുണ്ടെങ്കില്‍ 40 ഏക്കര്‍ ഭൂമി വേണമെന്നാണ് ചട്ടം. 3000 ഗ്രാമങ്ങളില്‍ ഇതിനുള്ള ഭൂമി അവശേഷിക്കുന്നില്ലെന്നും 9000 ഗ്രാമങ്ങളില്‍ ഭൂമിയുടെ അളവ് കുറവാണെന്നും ഗുജറാത്ത് നിയമസഭാ കോണ്‍ഗ്രസ് നേതാവ് അമിത് ചാവ്ദ പറഞ്ഞു.

‘കന്നുകാലികളെ മേക്കാന്‍ സ്ഥലമില്ലാതായതോടെ ആളുകള്‍ അവയുമായി റോഡിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ബി.ജെ.പിയുമായി ബന്ധമുള്ളവര്‍ ഭൂമി കയ്യേറുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ ഭൂമിയിലെ ഏത് കയ്യേറ്റത്തിനും ഒറ്റ രാത്രി കൊണ്ട് ബുള്‍ഡോസര്‍ അയക്കുന്നു. എന്നാല്‍ കയ്യേറ്റക്കാര്‍ ബി.ജെ.പിക്കാരായതിനാല്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു’. ചാവ്ദ ഗാന്ധിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗുജറാത്തില്‍ 1.75 കോടി ഭൂമി തട്ടിയെടുത്തതാണ് നടന്നതില്‍ വെച്ച് ഏറ്റവും വലിയ കയ്യേറ്റമെന്നും ചാവ്ദ ആരോപിച്ചു. അഹമ്മദാബാദില്‍ 13.35 ലക്ഷം ചതുരശ്ര മീറ്ററും ഭാവ്‌നഗറില്‍ 49.96 ലക്ഷം ചതുരശ്ര മീറ്ററും ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണത്തില്‍ ബിജെപി വ!ൃത്തങ്ങള്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

webdesk13: