X

അമേരിക്കന്‍  മധ്യസ്ഥതയില്‍ സുഡാന്‍ ഇസ്രയേല്‍ ഉടമ്പടി ഒരുങ്ങുന്നു

അഷ്‌റഫ് ആളത്ത്

ദമ്മാം: അമേരിക്കയുടെ മധ്യസ്തതയില്‍ ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങി സുഡാന്‍. ഖാര്‍തൂം ഒപ്പുവെക്കുന്നതോടെ ജോര്‍ദാന്‍,ഈജിപ്ത്,ബഹ്‌റൈന്‍ എന്നിവര്‍ക്ക് പുറമെ ഇസ്രായേലുമായി സഹകരിക്കുന്ന അഞ്ചാമത്തെ അറബ് രാജ്യമാകും സുഡാന്‍. യുഎസ് മധ്യസ്ഥതയില്‍ യു എ ഇ-ബഹ്‌റൈന് എന്നീ രാജ്യങ്ങള്‍ക്ക് പിറകെ സുഡാനും സമാധാന ഉടമ്പടിക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത ആഴ്ച അബുദാബിയില്‍ യുഎസ്, യുഎഇ, സുഡാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. വാഷിംഗ്ടണ്‍ മുന്നോട്ട് വെച്ച ഉപാധിയില്‍ തെല്‍അവീവുമായി ഖാര്‍തൂം സമാധാന ചര്‍ച്ചകള്‍ തുടരും.
ഇതോടെ അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കുകയും സുഡാന് യുഎസിന്റെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ടെററിസത്തിന്റെ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യുകയും ചെയ്യും.

സുഡാന് പിറകെ കുവൈത്തും ഇസ്രായേലുമായി സന്ധി ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് യു.എസ്.പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ്  കുവൈറ്റി പ്രതിനിധി ശൈഖ് സബാഹ് അല്‍ അഹ്മദി യുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം  തീവ്രാവാദത്തിന്റെ പ്രായോജകരായ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ നീക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ്.പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ ഒ.ഐ.സി സ്വാഗതം ചെയ്തു.
പ്രസിഡണ്ടിന്റെ പ്രസ്താവന സുഡാന്റെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹമ്മദ് അല്‍ഉസൈമീന്‍ വിശേഷിപ്പിച്ചു. സുഡാന്റെ ചരിത്രത്തിലെ ഈ സുപ്രധാന ഘട്ടത്തില്‍ അവരെ പിന്തുണക്കാന്‍ ഒ.ഐ സി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

 

web desk 1: