Connect with us

GULF

വാഹനങ്ങളില്‍ സണ്‍റൂഫിലും വിന്‍ഡോകളിലും അവയവങ്ങള്‍ പുറത്തിട്ടാല്‍ 2000 ദിര്‍ഹം പിഴ

കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും രണ്ടുമാസം വാഹനം പിടിച്ചിടുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി

Published

on

അബുദാബി: വാഹനങ്ങളുടെ സണ്‍റൂഫിലൂടെയും സൈഡ് വിന്‍ഡോകളിലൂടെയും ശരീരഭാഗങ്ങള്‍ പുറത്തിടുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പൊലീസ്.

സണ്‍റൂഫിലൂടെയോ സൈഡ് വിന്‍ഡോകളിലൂടെയോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴ ഈടാക്കും. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും രണ്ടുമാസം വാഹനം പിടിച്ചിടുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

ഇത്തരം യാത്രകള്‍ അപകടങ്ങള്‍ക്കിടയാക്കുമെന്നതിനാലാണ് പൊലീസ് കര്‍ശന മുന്നറിയിപ്പ നല്‍കിയിട്ടുള്ളത്.

GULF

അബൂബക്കർ ബാഫഖി തങ്ങൾ, കെഎംസിസിക്കാരുടെ പ്രിയപ്പെട്ട നേതാവ്

Published

on

ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്‌മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം
സൗദി നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു.

കെഎംസിസി ക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കൾ ഓർത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങൾ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണൽ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങൾ കെഎംസിസി ക്ക് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളിൽ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചർച്ചകളിൽ പങ്കുചേർന്നു, പിതാവിന്റെ പാത പിന്തുടർന്ന തങ്ങൾ, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂർത്തങ്ങളും കെഎംസിസി പ്രവർത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കൾ അനുസ്മരിച്ചു.

പ്രവാസം നിർത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുൽ മുഹല്ലയിൽ പ്രിയ പിതാവിനെ കാണാൻ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ സ്നേഹപൂർവ്വം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളിൽ നാട്ടിൽ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസി യുടെയും നേതാക്കൾ സ്ഥിരമായി സന്ദർശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.

പിതാവിന്റെ ആദർശങ്ങൾ പിന്തുടർന്ന് നാടിനും സമുദായത്തിനും ആത്മാർഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
അനുസ്മരണ യോഗത്തിൽ നാസർ വെളിയംങ്കോട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാഫിഹ് തങ്ങൾ, ഇസ്മായിൽ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവർ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുൽറഹിമാൻ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.

Continue Reading

GULF

പെരുന്നാളിന് നാട്ടില്‍ വരാനുള്ള പ്രവാസികളുടെ മോഹങ്ങള്‍ക്ക് തിരച്ചടി; വിമാനടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ന്നു

നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

Published

on

ദുബൈ: നാട്ടില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള മോഹം പലരും ഉപേക്ഷിച്ച മട്ടാണ്. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാമെന്നു വെച്ചാല്‍ തന്നെയും മടക്കയാത്രക്കുള്ള ടിക്കറ്റെടുക്കാന്‍ വായ്പ എടുക്കേണ്ട സ്ഥിതിയാണ്. ഗള്‍ഫിലെ വേനല്‍ അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ടിക്കറ്റു നിരക്ക് ഉയരും. ഇതാണ് പ്രവാസി മലയാളികളെ വലച്ചിരിക്കുന്നത്.

ദുല്‍ഹജ്ജ് മാസപ്പിറ കണ്ടതോടെ വിമാനടിക്കറ്റു നിരക്കില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസം 6നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍. യുഎഇയില്‍ നാലു ദിവസവും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളില്‍ ആറു ദിവസം വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധിയോട് ഏതാനും ദിവസങ്ങളോ ആഴ്ചകളോ അവധിയെടുത്ത് നാട്ടില്‍ പോകാമെന്നു കരുതിയ പ്രവാസികളാണ് വിമാനക്കമ്പനികളുടെ കൊള്ളയില്‍ ബുദ്ധിമുട്ടിലായത്.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം നാലിന് ദുബൈയില്‍ നിന്ന് കൊച്ചിയില്‍ പോയി പത്തിന് തിരിച്ചെത്തണമെങ്കില്‍ വിവിധ കമ്പനികളുടെ വിമാനങ്ങളില്‍ ഒരാള്‍ക്ക് ശരാശരി 42,000 രൂപയാണ് ടിക്കറ്റു നിരക്ക്. അതായത് ഒരു അഞ്ചംഗം കുടുംബത്തിന് ഇത്തരത്തില്‍ കേരളത്തില്‍ വന്ന് മടങ്ങണമെങ്കില്‍ രണ്ടു ലക്ഷത്തിലധികം രൂപയകും.

ഈ മാസം എട്ടു വരെ കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുഎഇയിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് ഈ മാസം 26ന് അടക്കുന്നതിനാല്‍ ടിക്കറ്റു നിരക്ക് ഇനിയും വര്‍ധിച്ചേക്കും. അതിനാല്‍ തന്നെ ഉയര്‍ന്ന നിരക്കില്‍ നിന്നും രക്ഷനോടാനായി ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളും കുടുംബവും നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പരീക്ഷ ഒഴിവാക്കാന്‍ മാര്‍ഗമില്ലാത്താതിനാല്‍ ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

Continue Reading

GULF

കുവൈറ്റില്‍ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; അഞ്ച് മരണം

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

കുവൈറ്റിലെ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അഗ്നിശമന സേന വിഭാഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ പടര്‍ന്നതോടെ ചില താമസക്കാര്‍ ഫ്ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. അതേസമയം തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് വിവരം.

തീപിടിക്കാനുള്ള കാരണമെന്താണെന്ന് നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending