Connect with us

Culture

കുരുന്നുകളുടെ കണ്ണീരുണങ്ങാതെ ഇറാഖ് മൂന്നു വര്‍ഷത്തിനിടെ ഇറാഖില്‍ കൊല്ലപ്പെട്ടത് 1024 കുട്ടികള്‍

Published

on

 

മൊസൂള്‍: ഇറാഖിലെ ദുരന്തമുഖത്തേക്ക് ചെന്നാല്‍ കുട്ടികളുടെ കണ്ണീരും തേങ്ങലും കേള്‍ക്കാനാകും. വിടരും മുന്‍പെ കൊഴിഞ്ഞവര്‍. കൈകാലുകള്‍ അറ്റു പോയവര്‍. ഗുരുതരപരിക്കുകളുമായി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍. മാതാപിതാക്കള്‍ നഷ്ടപെട്ടു തെരുവോരങ്ങളില്‍ രാപ്പാര്‍ക്കുന്നവര്‍. പഠനം ഉപേക്ഷിച്ചു വീടുകളില്‍ മാത്രം കഴിയുന്നവര്‍. എന്നിങ്ങനെ നീളുന്നു ഇറാഖിലെ കുട്ടികളുടെ ദുരന്ത ചിത്രങ്ങള്‍.
ഇറാഖ് സംഘര്‍ഷത്തില്‍ ആയിരത്തിലധികം കുരുന്നുകള്‍ കൊല്ലപ്പെട്ടതായി യുഎന്‍ വ്യക്തമാക്കി. കുട്ടികളുടെ അവസ്ഥ അതീവഗുരുതരമെന്നും ഐക്യരാഷ്ട്ര സംഘടന സൂചിപ്പിച്ചു. ആറ് മാസത്തിനിടെ 152 കുട്ടികളാണ് ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ടത്. യുണിസെഫ് ആണ് ഇക്കാര്യം പുറത്തു വിട്ടത്.
2014ന് ശേഷമുള്ള കണക്കുകളാണിത്. ഇക്കാലയളവിലാണ് ഇറാഖ് സംഘര്‍ഷഭരിതമായത്. യുദ്ധത്തില്‍പെട്ട് 1130 കുട്ടികള്‍ക്ക് അംഗവൈകല്യവും പരിക്കേല്‍ക്കുകയും ഉണ്ടായി. കഴിഞ്ഞ ആറ് മാസത്തിനിടെ 255 പേര്‍ക്കാണ് അംഗവൈകല്യം സംഭിച്ചത്. യുദ്ധത്തില്‍ 4650 കുട്ടികള്‍ക്ക് ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടു. കുട്ടികളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 138 ആക്രമണങ്ങളാണ് കുട്ടികള്‍ക്ക് നേരെ നടന്നത്. സ്‌കൂളുകള്‍ക്ക് നേരെയായിരുന്നു ഈ ആക്രമണങ്ങളോരോന്നും. 58 കുട്ടികളുടെ ആസ്പത്രികള്‍ അക്രമത്തില്‍ തകര്‍ന്നു. യുദ്ധം സമ്മാനിച്ചത് മറ്റൊരു ദുരന്തം കൂടിയാണ്. ഒട്ടേറെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. മൂന്ന് മില്യണ്‍ കുട്ടികളാണ് തുടര്‍പഠനങ്ങള്‍ നടത്താനാവാകെ രാജ്യത്ത് കഴിയുന്നത്. ഇവര്‍ സ്‌കൂളില്‍ പോയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. 1.2 മില്യണ്‍ കുട്ടികള്‍ ഇപ്പോഴും വിദ്യാഭ്യാസത്തിനു പുറത്താണ്. നാലില്‍ ഒരു കുട്ടി വീതം മോശമായ അന്തരീക്ഷത്തില്‍ കഴിയുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ഒപ്പം ദാരിദ്ര്യത്താല്‍ പൊറുതിമുട്ടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മൊസൂളിലാണ് കുട്ടികള്‍ ഏറെ ദുരവസ്ഥ അനുഭവിക്കുന്നത്. ദുരന്തമുഖത്താണ് ഇവിടുത്തെ കുട്ടികള്‍ കഴിയുന്നതു തന്നെ. രണ്ട് മാസങ്ങള്‍ക്കിടെ 23 കുട്ടികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. 123 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാത്രമല്ല, ഇറാഖില്‍ ജീവിക്കുന്ന കുട്ടികളുടെ അവസ്ഥയും ദുരിതപൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ അഞ്ച് മില്യണ്‍ കുട്ടികള്‍ മാനുഷിക പരിഗണനയ്ക്കായി കേഴുകയാണ്. ഇറാഖിലുടനീളം പരിധി വിട്ടുള്ള അക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും കുട്ടികള്‍ പലപ്പോഴും ദൃക്‌സാക്ഷികളാകുന്നു. പലരും വിടരും മുന്‍പേ കൊഴിഞ്ഞു വീഴുകയാണ്. ഒട്ടേറെ കുരുന്നുകള്‍ക്ക് പരിക്കേല്‍ക്കുന്നു. അംഗവൈകല്യം സംഭവിക്കുന്നവരും കുറവല്ല. കുട്ടികള്‍ക്ക് നേരെ ഇത്രയധികം ആക്രമണങ്ങളുണ്ടായ യുദ്ധം ഇതുവരെയുണ്ടായിട്ടില്ല’. യുണിസെഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

Trending