Connect with us

News

ഒമ്പത് വര്‍ഷം മുമ്പ് കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ യുവാവിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണ്

പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു

Published

on

2011 ല്‍ സ്വന്തം കിഡ്‌നി വിറ്റ് പണമുണ്ടാക്കി പുത്തന്‍ ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കിയ യുവാവിനെ ആരും മറന്നുകാണില്ല. 25 വയസ്സുള്ള ചൈനീസ് യുവാവായ വാങ് ഷാങ്ക്ഗു ആയിരുന്നു അത്. അന്ന് 17 വയസ്സുമാത്രമുണ്ടായിരുന്ന വാങ് ഷാങ്ക്ഗു കിഡ്‌നി വിറ്റ് പണമുണ്ടാക്കാന്‍ അനധികൃത അവയവ റാക്കറ്റുമായി ബന്ധപ്പെട്ടു. ഓണ്‍ലൈന്‍ ചാറ്റ് റൂമില്‍ വാങ് ഷാങ്ക്ഗു പരിചയപ്പെട്ട വ്യക്തിയാണ് കിഡ്‌നി വിറ്റാല്‍ 20,000 യുവാന്‍ (ഏകദേശം 3000 ഡോളര്‍) ലഭിക്കും എന്ന് പറഞ്ഞത്. പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു.

സെന്‍ട്രല്‍ ഹുനാന്‍ പ്രൊവിന്‍സില്‍ അനധികൃതമായി നടത്തിയ ശസ്ത്രക്രിയയിലൂടെ വാങ് ഷാങ്ക്ഗുവിന്റെ വലത് കിഡ്‌നി നീക്കം ചെയ്തു. കിട്ടിയ പണം കൊണ്ട് ഐഫോണ്‍ 4, ഐപാഡ് 2 എന്നീ ഡിവൈസുകള്‍ വാങ് ഷാങ്ക്ഗു വാങ്ങുകയും ചെയ്തു. പക്ഷെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

ശസ്ത്രക്രീയ കഴിഞ്ഞു ഇപ്പോള്‍ ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഡയാലിസിസ് മെഷീനോടൊപ്പമാണ് ഇപ്പോള്‍ ജീവിതം. റെനാള്‍ ഡിഫിഷെന്‍സി ബാധിച്ച വാങ് ഷാങ്ക്ഗുവിന്റെ ഇനിയുള്ള ജീവിതം ബെഡില്‍ ആയിപോകാനുള്ള സാധ്യത ഏറെയാണ്. ശസ്ത്രക്രീയ കഴിഞ്ഞു മാസങ്ങള്‍ക്കകം ഇന്‍ഫെക്ഷനുണ്ടാകുകയും ഒടുവില്‍ ഏക കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതുമാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇപ്പോള്‍ ദിവസവും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് വാങ് ഷാങ്ക്ഗു എത്തി. ഓര്‍ക്കണം ഇപ്പോള്‍ 25 വയസ്സ് മാത്രമേ വാങ് ഷാങ്ക്ഗുവിനുള്ളൂ.

17 വയസുള്ളപ്പോള്‍ മാതാപിതാക്കളുടെ അറിവോ സമ്മതമോ വാങ്ങാതെയാണ് വാങ് ഷാങ്ക്ഗു അനധികൃത ശസ്ത്രക്രീയ നടത്തിയത് എന്ന് ചൈനീസ് മാധ്യമമായ ദി വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങ് ഷാങ്ക്ഗു പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മയാണ് ഒടുവില്‍ സത്യം പറയിപ്പിച്ചത്. അനധികൃത അവയവ കച്ചവടത്തിന് ഒടുവില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു എന്ന് എന്‍ പി ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending