Connect with us

india

9 മാസം രാജ്യം കടന്നുപോയത് കാലാവസ്ഥാ പ്രതിസന്ധിയിലൂടെ; പൊലിഞ്ഞത് 2923 ജീവന്‍

80000 വീടുകള്‍ ഇക്കാലയളവില്‍ തകര്‍ന്നപ്പോള്‍ 92000 മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Published

on

ഈ വര്‍ഷം ആദ്യ 9 മാസം രാജ്യം കടന്നുപോയത് സമാനതകളില്ലാത്ത കാലാവസ്ഥ ദുരിതങ്ങളിലൂടെ എന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ 86 ശതമാനം ദിവസങ്ങളിലും രാജ്യത്തെ വിവിധ ഇടങ്ങള്‍ കലുഷിതമായ കാലാവസ്ഥാ സാഹചര്യത്തെയാണ് നേരിട്ടതെന്ന് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരായ സെൻ്റർ ഫോര്‍ സയന്‍സ് ആൻ്റ് എന്‍വിയോണ്‍മെന്റ് കഴിഞ്ഞ ദിവസം പങ്കുവച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇക്കാലയളവില്‍ രാജ്യത്ത് കാലാവസ്ഥാ ദുരന്തങ്ങളില്‍ 2923 പേര്‍ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷം ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തു. 80000 വീടുകള്‍ ഇക്കാലയളവില്‍ തകര്‍ന്നപ്പോള്‍ 92000 മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 80 ശതമാനം ഇന്ത്യക്കാരും കാലാവസ്ഥാ ദുരിത ഭീഷണി നേരിടുന്ന ജില്ലകളിലാണ് ജീവിക്കുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യയില്‍ മധ്യപ്രദേശും ദക്ഷിണേന്ത്യയില്‍ കേരളവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയത്. മധ്യപ്രദേശില്‍ ഇത്തരത്തില്‍ 138 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 67 ദിവസങ്ങള്‍ കാലാവസ്ഥാ ദുരിതങ്ങളുടേതായിരുന്നു. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മധ്യപ്രദേശില്‍ കാലാവസ്ഥാ ദുരിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടുതലെങ്കിലും മരണങ്ങള്‍ കൂടുതലും സംഭവിച്ചത് ബിഹാറിലാണ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 682 മരണങ്ങളാണ് കഴിഞ്ഞ 9 മാസത്തിനിടെ ബിഹാറിലുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ 365 പേരും ഉത്തര്‍പ്രദേശില്‍ 341 പേരും ഇക്കാലയളവില്‍ മരിച്ചു. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടത്. ഹിമാചല്‍ പ്രദേശിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്.

ക്ഷിണേന്ത്യയില്‍ തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം (62,000 ഹെക്ടര്‍) ഉണ്ടായത്. ഏറ്റവും കൂടുതല്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടതും (645) തെലങ്കാനയില്‍ തന്നെയാണ്. കാലാവസ്ഥാ ദുരിതത്തില്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. 11,000ത്തിലധികം വീടുകള്‍ തകര്‍ന്ന കര്‍ണാടക കനത്ത നാശം നേരിട്ടു.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും തീവ്രമായ കാലാവസ്ഥാ ദിവസങ്ങളിലൂടെ (113) കടന്നുപോയത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും കാലാവസ്ഥാ ദുരിതങ്ങള്‍ നേരിട്ടു.

കിഴക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസമിലാണ് കാലാവസ്ഥ കൂടുതല്‍ ദുരിതം വിതച്ചത്. 102 ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമായപ്പോള്‍ 159 കന്നുകാലികള്‍ കൊല്ലപ്പെടുകയും 48000 ഹെക്ടര്‍ കൃഷി നശിക്കുയും ചെയ്തു. നാഗാലാൻ്റില്‍ 1900 വീടുകളാണ് ഇക്കാലയളവില്‍ നശിച്ചത്.

കാലാവസ്ഥാ വ്യതിയാനവും രാജ്യം ഇക്കാലയളവില്‍ നേരിട്ടു. ജനുവരിയില്‍ പതിവിലും കൂടുതല്‍ ചൂടായിരുന്നു ഈ വര്‍ഷം ഉണ്ടായത്. ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് റെക്കോര്‍ഡ് താപനിലയായിരുന്നു. 122 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മാസമായിരുന്നു ഫെബ്രുവരി.

ഇടിമിന്നലും ശക്തമായ കാറ്റും രൂക്ഷമായി ബാധിച്ച വര്‍ഷം കൂടിയായിരുന്നു 2023. ഒന്‍പത് മാസങ്ങളിലെ 273 ദിവസങ്ങളില്‍ 176 ദിനങ്ങളും രാജ്യത്ത് ഇടിമിന്നല്‍ അഥവാ ശക്തമായ കാറ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 711 ജീവനുകളാണ് ഇതുമൂലം പൊലിഞ്ഞത്.

ഒന്‍പത് മാസം വലിയ ദുരിതങ്ങളുടെ നേര്‍ക്കാഴ്ച റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബ്രിജ് ഭുഷണിന്റെ മകന്റെ സ്ഥനാര്‍ഥിത്വം; വിമര്‍ശനവുമായി പ്രതിപക്ഷം

ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുന്‍ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭുഷണിന്റെ് മകന്‍ കരണ്‍ ഭുഷണ്‍ സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം.
ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

സ്ത്രീകള്‍ക്ക് ഇങ്ങനെ നീത നല്‍കുന്നതി നെക്കുറിച്ചാണോ നങ്ങള്‍ സംസാരിക്കുന്ന തെന്ന് സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ചു കൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുര്‍ വേദി ചോദിച്ചു.ജനങ്ങളെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാ തിക്രമത്തെ അപലപിക്കാന്‍ ബി.ജെ.പി തയാറല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടി.എം.സി രാജ്യസഭ എം.പി സാരിക ഘോഷ് പറഞ്ഞു കരണ്‍ സിങിന് ബി.ജെ.പി ടിക്കറ്റ് നല്‍കിയത് ലജ്ജാകരവും അപമാനകരവുമാണ്.നാരി ശക്തി,നാരി സമ്മാന്, ബേട്ടി ബച്ചാവോ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യങ്ങളെല്ലാം പൊളളയും വ്യാജവുമാണെന്നും സാഗരികഘോശഷ് പറഞ്ഞു.

 

Continue Reading

india

രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലികുട്ടി. രണ്ടു സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണ്. രണ്ടു സീറ്റിൽ രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Continue Reading

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending