Connect with us

kerala

തിരൂരങ്ങാടി യതീംഖാനയുടെ സ്വന്തം ഷൈജല്‍

21 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജല്‍ ഉള്‍പ്പെടെ 26 സൈനികര്‍ സഞ്ചരിച്ച വാഹനം ലഡാക്കില്‍ ഷ്യാക് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നത്.

Published

on

യു.എ. റസാഖ്
തിരൂരങ്ങാടി

ലഡാക്കിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ മുഹമ്മദ് ഷൈജല്‍ തിരൂരങ്ങാടി യതീംഖാനയുടെ സന്തതി. ചെറുപ്പം മുതല്‍ യതീംഖാനയില്‍ പഠിച്ചു വളര്‍ന്ന ഷൈജല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ പി.ഡി.സി പഠനം പൂര്‍ത്തിയാക്കവെയാണ് പട്ടാളത്തിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്.

21 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജല്‍ ഉള്‍പ്പെടെ 26 സൈനികര്‍ സഞ്ചരിച്ച വാഹനം ലഡാക്കില്‍ ഷ്യാക് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നത്. പരപ്പനങ്ങാടി കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശിയായ ഷൈജലിന്റെ മാതാവ് എന്‍.പി സുഹ്‌റയും അമ്മാവന്മാരായ മുഹമ്മദ്, അബ്ദുല്‍ അസീസ്, അബ്ദുറബ്ബ്, മാതാവിന്റെ എളാപ്പ അബു മാസ്റ്ററുമെല്ലാം തിരൂരങ്ങാടി യതീംഖാനയില്‍ പഠിച്ചവരാണ്. യതീംഖാനയില്‍ നിന്നുമാണ് ഷൈജലിന്റെ മാതാവിനെ കോട്ടയം സ്വദേശി തച്ചോളി കോയ വിവാഹം കഴിക്കുന്നത്. ഷൈജലടക്കം മൂന്ന് മക്കളാകവെ ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ടു. ഇതോടെ ഒറ്റപ്പെട്ട കുടുംബത്തിന്റെ ജീവിതവും കുട്ടികളുടെ പഠനവും വഴിമുട്ടി. ഇതോടെ സുഹ്‌റ വീണ്ടും യതീംഖാനയില്‍ അഭയം തേടി.

1993ല്‍ ഏഴാം ക്ലാസില്‍ യതീംഖാനയിലൂടെ ഷൈജല്‍ പഠനം ആരംഭിച്ചു. അതേവര്‍ഷം തന്നെ ഷൈജലിന്റെ സഹോദരന്‍ ഹനീഫയും യതീംഖാനയില്‍ പഠനം ആരംഭിച്ചിരുന്നു. 1996ല്‍ ഷൈജല്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മികച്ച വിജയത്തോടെ എസ്.എസ്.എല്‍.സി പാസ്സായി. പിന്നീട് പി.ഡി.സിക്ക് പി.എസ്.എം.ഒ കോളജില്‍ ചേര്‍ന്ന ജൈസല്‍ 1999ലാണ് പട്ടാളത്തിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. കോളജ് കാലഘട്ടത്തില്‍ സ്‌പോര്‍ട്‌സിലും എന്‍.സി.സിയിലും വളരെ സജീവമായിരുന്നു.

പട്ടാളത്തില്‍ നിന്നും ലീവിന് വരുന്ന സമയങ്ങളിലെല്ലാം യതീംഖാന സന്ദര്‍ശിക്കുകയും യതീംഖാനയിലെ കുട്ടികളൊപ്പം ഏറെനേരം ചെലവഴിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. മകന്‍ തന്‍സിലിനെയും പലപ്പോഴും യതീംഖാനയില്‍ കൊണ്ട് വരികയും വാപ്പ പഠിച്ചു വളര്‍ന്നതിനെക്കുറിച്ച് കുട്ടിക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു.

മാത്രവുമല്ല യതീംഖാനയിലെ കുട്ടികളുടെ കളിക്ക് വലിയ പ്രോത്സാഹനം നല്‍കിയിരുന്ന ഷൈജല്‍ പലപ്പോഴും അവരുടെ സ്‌പോര്‍ട്‌സ്‌ഡേ നോക്കി പട്ടാളത്തില്‍ നിന്നും ലീവിന് അപ്ലൈ ചെയ്തിരുന്നതായി സഹപാഠികള്‍ പറയുന്നു. യതീം കുട്ടികളോട് വലിയ താല്‍പര്യമായിരുന്ന ഷൈജല്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച് അവരോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുകയാണെന്ന് പലപ്പോഴും സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 20 ശതമാനം പിന്നിട്ടു

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

Published

on

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറില്‍ പത്തനംതിട്ടയില്‍ 20% വോട്ടിംഗ് പൂര്‍ത്തിയായി. ഇതുവരെ 20.06 % പേര്‍ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറന്‍മുളയില്‍ 47,000 പേര്‍ വോട്ടു ചെയ്തു.

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിര്‍വഹിക്കുക.

 

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

Trending